കോമൺവെൽത്ത് സ്വർണം നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.. കായിക താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍
വൈകിയാണെങ്കിലും സർക്കാർ അർഹതപ്പെട്ടവർക്കുള്ള പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് കോമൺവെൽത്ത് ഗെയിംസിലും ചെസ് ഒളിമ്പ്യാഡിലും മെഡൽ കരസ്ഥമാക്കിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കോമൺവെൽത്ത് പുരുഷ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിന് ഇരുപത് ലക്ഷം രൂപ പാരിതോഷികം നൽകും. വെളളി നേടിയ അബ്‌ദുളള അബൂബക്കർ, പുരുഷ ലോംഗ്ജമ്പിൽ വെളളി നേടിയ എം.ശ്രീശങ്കർ, ബാഡ്‌മിന്റൻ ടീമിനത്തിൽ വെളളി , ഡബിൾസിൽ വെങ്കലം നേടിയ ട്രീസ ജോളി, പുരുഷ ഹോക്കി വെളളി നേടിയ പി.ആർ ശ്രീജേഷ് എന്നിവർക്ക് പാരിതോഷികമുണ്ട്.
എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, എം. ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സ്പോർട്ട്സ് ക്വോട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളിൽനിന്ന് നാല് ഒഴിവുകൾ നീക്കിവെച്ച് നിയമനം നൽകാനും തീരുമാനിച്ചു.
ചെസ് ഒളിമ്പ്യാഡിലെ പ്രകടനത്തിന് നിഹാൽ സരിന് എസ്.എൽ നാരായണന് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. വിജയികളിൽ ജോലിയില്ലാത്തവർക്ക് സർക്കാർ ജോലിയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണം നേടുകയും ടീം ഇനത്തില്‍ വെങ്കലം നേടുകയും ചെയ്ത നിഹാല്‍ സരിന് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി സര്‍ക്കാര്‍ നല്‍കുന്നത്. നാരായണന് അഞ്ചുലക്ഷം രൂപ ലഭിക്കും.
https://www.facebook.com/Malayalivartha