പിണറായിക്ക് ജന്മിത്ത മനോഭാവം; സർക്കാരിൻ്റെ ഫ്യൂഡൽ നയത്തിനെതിരെ ആഞ്ഞടിച്ച് ജനങ്ങൾ; കെഎസ്ആർടിസി ജീവനക്കാരെ അവഹേളിക്കുന്നു

കെഎസ്ആർടിസി ജീവനക്കാർ ശമ്പളം കിട്ടാതെ ഉഴലുകയാണ്. ഓണത്തിന് പോലും ഒന്നിനും കഴിയാത്ത അവസ്ഥ. മാത്രമല്ല കെഎസ്ആർടിസി ജീവനക്കാർക്ക് നിലവിൽ രണ്ടു മാസത്തെ ശമ്പളം മുടക്കിയിരിക്കുകയാണ്.
അതേസമയം തന്നെ ഇക്കഴിഞ്ഞ ഈസ്റ്റർ, ഈദ്, വിഷു, സ്കൂൾ തുറന്ന അവസരത്തിലും ശമ്പളം കുടിശികയാക്കിയ പ്രകാരം ഓണക്കാലത്തും ജീവനക്കാരെ പട്ടിണിക്കിടാൻ പഴുതു തേടുകയാണ് ഇടതു സർക്കാർ. മാത്രമല്ല ഇത്തവണ കൂലിക്കു പകരം കൂപ്പൺ എന്ന അപഹാസ്യ വാഗ്ദാനമാണ് ഉയർത്തുന്നത്. പണിയെടുത്താൽ പകരം പാഴ്നെല്ല് എന്ന ഫ്യൂഡൽ കാലത്തേക്കുള്ള തിരിച്ചു പോക്കാണ് സർക്കാരിന്റെ ഈ പ്രവർത്തി.
പണ്ട് കാലത്ത് ഉണ്ടായിരുന്ന ഇത്തരം ജന്മിത്ത മനോഭാവത്തിൻ്റെ പച്ചയായ പുന:സൃഷ്ടിയിലൂടെ ജീവനക്കാരെ അവഹേളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മാത്രമല്ലാ മൂന്നിലൊന്നു ശമ്പളം ബാങ്കിലെത്തിയാൽ വായ്പാ ബാധ്യതയുള്ള എൺപതു ശതമാനം ജീവനക്കാരുടേയും രണ്ടു ഗഡു പലിശ ഇനത്തിൽ ഈടാക്കുകയും ചെയ്യുന്നതാണ് രീതി. അതോടൊപ്പം ഫലത്തിൽ, വായ്പാ ബാധ്യത നിലനില്ക്കുകയും കുടുംബം പട്ടിണിയിലുമാവും. എന്നാൽ ജീവനക്കാർ, 12 മണിക്കൂർ ഡ്യൂട്ടി ചെയ്താൽ മാത്രമേ മേലിൽ ശമ്പളമുള്ളു എന്ന സർക്കാർ നയം അംഗീകരിക്കാനാവില്ല.
https://www.facebook.com/Malayalivartha
























