Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ലോകായുക്തയില്‍ ഒപ്പിട്ടില്ല മറ്റു ബില്ലുകളില്‍ ഒപ്പിട്ട ശേഷം ഡല്‍ഹിയിലേയ്ക്ക് പറന്ന് ഗവര്‍ണര്‍ പിണറായിയുടെ രാജി ഉടന്‍?

21 SEPTEMBER 2022 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

കേരള സര്‍ക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവര്‍ണര്‍ ഉത്തരേന്ത്യയിലേക്ക് പോകുന്നത്. രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ഗവര്‍ണ്ണറുടെ പരിഗണന കാത്തിരിക്കുന്നത് 11 ബില്ലുകളാണ്. കൂടുതല്‍ വ്യക്തതക്കായി മന്ത്രിമാര്‍ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവര്‍ണര്‍ സര്‍ക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന് വിശദീകരിക്കാന്‍ എത്തിയില്ലെങ്കില്‍ ബാക്കിയുള്ള 9 ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്.

അതിനിടെ സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള വി സി നിയമനത്തിലും നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നി!ര്‍ദ്ദേശം ഗവര്‍ണര്‍ സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്. വി സി നിയമനത്തിന് ഗവര്‍ണ്ണര്‍ രൂപീകരിച്ച സെര്‍ച് കമ്മിറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവര്‍ണ്ണര്‍ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യുജിസിയുടേയുും ഗവര്‍ണ്ണറുടെയും പ്രതിനിധികള്‍ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാതെ സര്‍വ്വകലാശാല ഒഴിഞ്ഞുമാറുകയാണ് .നേരത്തെ ആസൂത്രണ ബോര്‍ഡ് അംഗം വികെ രാമചന്ദ്രനെ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു. രണ്ട് അംഗങ്ങളെ ഗവര്‍ണ്ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടതോടെയാണ് രാജ്ഭവന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുകയാണ് കേരള സര്‍വ്വകലാശാല. ഒക്ടോബര്‍ 24 നു വി സിയുടെ കാലാവധി തീരാന്‍ ഇരിക്കെ ആണ് ഗവര്‍ണര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.


ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി പ്രധാന വിഷയങ്ങളാണ് ഉയര്‍ത്തിയത്. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാരിനോ ഇടതു മുന്നണിക്കോ കൃത്യമായ മറുപടിയില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍മന്ത്രിമാരും സിപിഎംഇടതു മുന്നണി നേതാക്കളും പ്രസ്താവനകള്‍ നല്‍കിയിട്ടും അതിലൊന്നിലും ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണമില്ല

ഗവര്‍ണര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍:

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിലെ അനിഷ്ട സംഭവങ്ങളില്‍ കേസെടുക്കാഞ്ഞതെന്തുകൊണ്ട്. പോലീസിനെ അവിടെയും തുടര്‍ന്നും നടപടികളില്‍നിന്ന് വിലക്കിയിരുന്നോ.

പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാകേഷിന്റെ ആ സംഭവത്തിലെ റോളിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസോ.

കണ്ണൂര്‍ സംഭവം ആസൂത്രിതമോ, സര്‍ക്കാരിന് അറിയാമായിരുന്നോ. അഞ്ചുദിവസം മുമ്പേ ദല്‍ഹിയില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞകാര്യങ്ങള്‍ കേരളം അറിഞ്ഞില്ലെങ്കില്‍ അത് ഇന്റലിജന്‍സ് വീഴ്ചയല്ലേ.

ഗവര്‍ണറെ രാജ്ഭവനില്‍ ചെന്നുകണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ പുനര്‍ നിയമിക്കാന്‍, വ്യക്തിപരമായി ആവശ്യപ്പെട്ടു.

ഗവര്‍ണറുമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ പുറത്തുവിട്ട രേഖകള്‍ സത്യമല്ലേ. ആണെങ്കില്‍ അതില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഗവര്‍ണര്‍ ആവശ്യപ്പെടാതെ എന്തിനാണ് അയച്ചത്.

ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയോ, മുഖ്യമന്ത്രി മറുപടി അയച്ചോ. ചാന്‍സലറുടെ അധികാരം കുറയ്ക്കുകയോ ബാഹ്യ ഇടപെടലിന് അവസരം ഒരുക്കുന്ന നടപടിയോ ഉണ്ടാവില്ലെന്ന് ഉറപ്പുകൊടുത്തുവോ.

പ്രൊഫ.സി.എന്‍.ആര്‍. റാവുവും ഡോ. കെ.എന്‍. പണിക്കരും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തില്‍ പോരായ്മയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അവര്‍ കേരളത്തിന് എതിരേ പ്രചാരണം നടത്തുന്നവരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുവോ

ഷാബാനോ കേസില്‍ ഗവര്‍ണറെ അന്ന് ആര്‍എസ്എസിനൊപ്പം ഇ.എം.എസ്. നമ്പൂതിരിപ്പാടും പിന്തുണച്ചിരുന്നു. പിന്നീട് മുസ്ലിം വോട്ടിനു വേണ്ടി ഇഎംഎസ് നിലപാട് മാറ്റി.

യൂണിവേഴ്‌സിറ്റികള്‍ ഭരിക്കുന്ന വിസിമാരെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിന് വിരുദ്ധമല്ലേ.

കുറ്റം ചെയ്യുന്നയാള്‍തന്നെ കേസ് കേട്ട് വിധി പറയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുന്ന ലോകായുക്ത ബില്‍ സംസ്ഥാനത്തിന് ഗുണകരമാകുമോ. ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത് ശ്രദ്ധയില്‍ പെട്ടില്ലേ.

ഓര്‍ഡിനന്‍സ് അടിയന്തര ഘട്ടത്തിലാണുപയോഗിക്കുക എന്നിരിക്കെ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് എന്തിനായിരുന്നു. സര്‍വകലാശാല ഓര്‍ഡിനന്‍സ് വന്നുകഴിഞ്ഞ് ഒന്നര വര്‍ഷം അധ്യാപകരെ നിയമിക്കാഞ്ഞതെന്തുകൊണ്ട്.

കേരള, മഹാത്മാ ഗാന്ധി സര്‍വകലാശാലകളില്‍ പലവകുപ്പുകളില്‍ അധ്യാപകരില്ലെന്ന് സിഎജി റിപ്പോര്‍ട്ട് വന്നിട്ടുണ്ടോ. അവിടങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടും സര്‍വകലാശാലകള്‍ ആവശ്യപ്പെട്ടിട്ടും അധ്യാപകരെ നിയമിക്കാത്തതെന്തുകൊണ്ട്.

ഇതില്‍ ഒന്നിനുപോലും വിമര്‍ശകരോ പ്രസ്താവന ഇറക്കുന്നവരോ മറുപടി പറഞ്ഞിട്ടില്ല. ഏതിന് മറുപടി പറഞ്ഞാലും സര്‍ക്കാര്‍ അബദ്ധത്തിലാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (16 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (36 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (49 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends