Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിദ്യാഭ്യാസമില്ലാത്തുകൊണ്ടല്ല ഇവര്‍ ഭീകരരാകുന്നത് PFI നേതാക്കളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും കോളേജ് അദ്യാപകര്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പേര്‍ട്ടുവരെ

29 SEPTEMBER 2022 08:11 PM IST
മലയാളി വാര്‍ത്ത

കോളേജ് പ്രൊഫസര്‍മാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ വിവിധ മേഖലകളില്‍ ഭീകരതയുടെ വേരോട്ടം നടത്താന്‍ ശ്രമിച്ച് പോപ്പുലര്‍ ഫ്രണ്ട്; പിടിയിലായ ഭീകരര്‍ സ്വൈര്യവിഹാരം നടത്തിയിരുന്നത് വൈറ്റ് കോളര്‍ ജോലികളിലൂടെ

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. നിരോധനത്തിന് മുന്‍പ് നടത്തിയ എന്‍ഐഎ റെയ്ഡില്‍ പിഎഫ്‌ഐയുടെ ഉന്നത നേതാക്കള്‍ പിടിയിലായിരുന്നു.

വെറ്റ് കോളര്‍ ജോലികളടക്കം ചെയ്ത് മാന്യതയുടെ മുഖപടമണിഞ്ഞാണ് ഭീകരര്‍ സമൂഹത്തില്‍ ഇറങ്ങി നടന്ന് ആശയ പ്രചാരണം നടത്തിയത്.കഴിഞ്ഞ ദിവസം പിടിയിലായ പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാം,ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുള്‍ റഹിമാന്‍,ദേശീയ സെക്രട്ടറി വിപി നസറുദ്ദീന്‍ എളമരം,ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ പി കോയ എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്.

പിഎഫ്‌ഐ ചെയര്‍മാനായ ഒഎംഎ സലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഇയാളെ 2020 ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഹൗണ്ടേഷനുമായും അടുത്തബന്ധമുള്ളയാളാണ് ഇയാള്‍.ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുള്‍ റഹിമാന്‍ നിരോധിത സംഘടനയായ സിമിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു.കളമശ്ശേരി കുസാറ്റിലെ ലൈബ്രേറിയന്‍ ആയിരുന്നു ഇയാള്‍.നിരവധി ഇസ്ലാമിക സംഘടനകളുടെ നേതൃത്വവും ഇയാള്‍ വഹിച്ചിട്ടുണ്ട്.

പിഎഫ്‌ഐ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായ പി കോയ കോഴിക്കോട് കോടഞ്ചരി ഗവ കോളേജിലെ ലക്ചററായി പ്രവര്‍ത്തിച്ചിട്ടുണ്ട് സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ഭീകരസംഘടനയുടെ ദേശീയ സെക്രട്ടറിയായ വിപി നസറുദ്ദീന്‍ എളമരം ആലുവ എംഇഎസ് കോളേജിലെ അദ്ധ്യാപകനും മാധ്യമം ദിനപത്രത്തിന്റെ ക്ലറിക്കല്‍ സ്റ്റാഫുമായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

കര്‍ണാടക സ്വദേശിയായ ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായ അബ്ദുള്‍ വാഹിദ് സെയ്ദ്, ദേശീയ ജനറല്‍ സെക്രട്ടറി അനിസ് അഹമ്മദ് എന്നിവര്‍ ഐടി ജീവനക്കാരനാണ്. ബെംഗളുരൂ സ്വദേശിയായ സെയ്ദ് പിഎഫ്‌ഐയുടെ സ്ഥാപകാംഗം കൂടിയാണ്. ടാലി, ഇആര്‍പി തുടങ്ങിയ സോഫ്റ്റ് വെയര്‍ സംബന്ധമായ ബിസിനസ് നടത്തുകയായിരുന്നു. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എറിക്‌സണ്‍ എന്ന കമ്പനിയിലെ ഗ്ലോബല്‍ ടെക്‌നിക്കല്‍ മാനേജറായിരുന്നു അനിസ് അഹമ്മദ്. സമൂഹമാദ്ധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പിഎഫ്‌ഐയെ പ്രതിരോധിക്കാനായി ഇയാള്‍ സജീവസാന്നിധ്യമാണ്.

വിവിധ മേഖലകളില്‍ പണമൊഴുക്കി തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍. സജീവമായ മേഖലകളിലെല്ലാം തങ്ങളുടെ ആശയങ്ങള്‍ പതിയെ കുത്തിവെക്കാന്‍ തുടങ്ങിയിരുന്ന ഭീകരരുടെ ലക്ഷ്യം തന്നെ വിഷന്‍ 2047 ലേത് പോലെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിരോധനത്തിലൂടെ രാജ്യത്തിനകത്ത് നിന്നു കൊണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രാജ്യ ദ്രോഹികളാണ് ജയിലാവുന്നത്.

മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥന്‍.കാനഡ വാന്‍കൂവറിലെ പാകിസ്താന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇന്ത്യയില്‍ നിരോധിച്ച സംഘടനയ്ക്ക് പിന്തുണ നല്‍കിയത്. നിരോധനത്തിന് മുന്‍പ് എന്‍ഐഎ നടത്തിയ റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വീറ്റിനാണ് ഉദ്യോഗസ്ഥന്റെ പിന്തുണ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിഎഫ്‌ഐയ്‌ക്കെതിരെ വന്‍ തോതില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിനെതിരായ ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശം തടയുന്നതാണ്. സേച്ഛാധിപത്യ വ്യവസ്ഥയില്‍ ഇത് തികച്ചും സ്വാഭാവികമാണ് എന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വീറ്റ്.

ഈ ട്വീറ്റിന് മനുഷ്യാവകാശ സംഘടനയെയും യുഎന്നിനെയും പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്താണ് പാക് ഉന്നത് ഉദ്യോഗസ്ഥന്‍ പിന്തുണ നല്‍കിയത്.ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധയില്‍ പെടുത്തി, പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ട്വീറ്റ്. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുള്ളപ്പോഴാണ് പാക് ഉന്നത ഉദ്യോഗസ്ഥന്‍ പരസ്യമായി പിന്തുണ നല്‍കിയത്.

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥന്‍ ട്വീറ്റ് ഡിലീറ്റ് ചെയതു. ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ച ഭീകരസംഘടനയ്ക്ക് പിന്തുണ നല്‍കിയ പാക് ഉദ്യോഗസ്ഥന്‍ ഇതിന് വ്യക്തമായ വിശദീകരണം നല്‍കണമെന്നുള്ള ആവശ്യം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends