Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഭീകര സംഘടനയുമായി ബന്ധം; കേന്ദ്രം നീക്കം തുടങ്ങി പിണറായി സര്‍ക്കാരിലെ ആ മന്ത്രിയുടെ രാജി ഉടന്‍ ദേവര്‍കോവിലിന് പണി കൊടുത്ത് മുഹമ്മദ് സുലൈമാന്‍

29 SEPTEMBER 2022 08:13 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എട്ട് സംഘടനകളെയും നിരോധിക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന് മാത്രമാണ് പ്രത്യക്ഷത്തില്‍ ഈ നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ളത്. പിണറായി മന്ത്രി സഭയിലെ അഹമ്മദ് ദേവര്‍ കോവിലിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായുള്ള ബന്ധം ഇപ്പോള്‍ കേന്ദ്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുകയാണ്. സംസ്ഥാന ബിജെപി ഈ ബന്ധം പുറത്തുകൊണ്ടു വന്നിരുന്നു.

നിരോധിച്ച സംഘടനയുമായി ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍കോവിലിന് ബന്ധമുണ്ടെന്നും മന്ത്രിയെ പുറത്താക്കണമെന്നുമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുന്നോട്ട് വച്ച ആവശ്യം. ഭീകരവാദത്തിന് ഫണ്ടിങ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാര്‍ട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നതെന്നതിനക്കുറിച്ച് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.

ഐ.എന്‍.എല്‍. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന് നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലിന് കുരുക്കു മുറുക്കാന്‍ ബി.ജെ.പി. രംഗത്ത്. റിഹാബ് ഫൗണ്ടേഷനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ ഐ.എന്‍.എല്‍. നേതൃത്വവുമായി ഉടക്കിയതെന്ന് ചൂണ്ടിക്കാട്ടി വിമത ഗ്രൂപ്പായ വഹാബ് പക്ഷം രംഗത്തെത്തിയതോടെ പിണറായി സര്‍ക്കാര്‍ വെട്ടിലായിരുന്നു.

റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന വിവരം മുമ്പ് മുഹമ്മദ് സുലൈമാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ജനറല്‍ സെക്രട്ടറിയായ അഹമ്മദ് ദേവര്‍ കോവിലിന് ഈ ബന്ധത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ പുറത്തു വന്നാല്‍ സര്‍ക്കാരിന് കൂടുതല്‍ വേദനയാകും എന്ന വിലയിരുത്തല്‍ വരുന്നതിനിടയിലാണ്. ബോംബ് പൊട്ടിച്ച് മുഹമ്മദ് സുലൈമാന്‍ തന്നെ രംഗത്തെത്തി. തനിക്ക് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായുള്ള ബന്ധം പറയുകമാത്രമല്ല. സംഘടനയെ നിരോധിച്ചതിലുള്ള സങ്കടവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്തായാലും കേന്ദ്രം നീക്കം കടുപ്പിച്ചതോടെ പിണറായിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. പ്രധാനമായും നിരോധിച്ച ഈ സംഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നവരെയും അധികാര സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന സമയത്ത് അവര്‍ നടത്തിയ ഇടപെടലുകളിലേയ്ക്കും അന്വേഷണം നീക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയാണെങ്കില്‍ പിണറായിയുടെ രണ്ടാം മന്ത്രിസഭയിലെ ഒരു കുറ്റി തെറിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ ന്യായീകരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മന്ത്രി ഉള്‍പ്പെടന്ന സംഘടനയായ ഐഎന്‍എല്‍ രംഗത്തു വരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ നിരോധിച്ചത് ഞെട്ടിച്ചുവെന്നാണ് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ പറഞ്ഞിരിക്കുന്നത്. സംഘടന രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒരു എന്‍ജിഒ എന്ന നിലയിലാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നത്. റിഹാബ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായിരുന്നുവെന്നും പ്രവര്‍ത്തിക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് രാജി വെച്ചതെന്നും മുഹമ്മദ് സുലൈമാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎന്‍എലിന് ബന്ധമുണ്ടെന്ന് ആരോപണം ബിജെപി ഉന്നയിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ഫൗണ്ടേഷന്‍ രൂപവത്കരിച്ചതുമുതല്‍ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് മുഹമ്മദ് സുലൈമാന്‍ വിശദീകരിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്ഥാനമൊഴിഞ്ഞെതെന്നും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് തന്നെ ഇക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയിപ്പെടുത്തിയെന്നും നേതൃത്വം തങ്ങള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും പാര്‍ട്ടിയിലെ മറുപക്ഷത്തിന്റെ നേതാവ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍വഹാബ് ആരോപിച്ചു. ദേശീയ പ്രസിഡന്റിന്റെ ഈ അംഗത്വം പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍പ്പെടെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്യുന്നുവെന്ന അപരാധമാണ് തങ്ങള്‍ക്ക് എതിരേ ഉയര്‍ത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends