ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു പെട്ടി മാമ്ബഴം മോഷ്ടിച്ച പൊലീസുകാരനെ കുടുക്കിയത് സിസിടിവി
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു പെട്ടി മാമ്ബഴം മോഷ്ടിച്ച പൊലീസുകാരനെ കുടുക്കിയത് സിസിടിവി.സംഭവം കോട്ടയത്താണ്. കാഞ്ഞിരപ്പള്ളിയിലെ ഒരു ഫ്രൂട്‌സ് സ്റ്റാളില്‍ നിന്ന് മാമ്ബഴം അടങ്ങിയ പെട്ടി മോഷ്ടിച്ച് പൊലീസുകാരന്‍ ശിഹാബ് ഒളിവില്‍ പോയി. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ വണ്ടന്‍പതാല്‍ സ്വദേശി പി.വി. ശിഹാബാണ് മോഷണം നടത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു യൂണിഫോമിലായിരുന്ന പൊലീസുകാരനായ ശിഹാബ് മോഷണം നടത്തിയത്.പ്രതി ഒളിവിലാണെന്നും കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറയുന്നു.
പഴക്കടക്ക് മുന്നില്‍ സ്ഥാപിച്ച സി സി ടി വിയാണ് ശിഹാബിനെ കുടുക്കിയത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്ത് നാസര്‍ എന്നയാള്‍ നടത്തുന്ന പഴക്കടയില്‍ നിന്നാണ് ഇയാള്‍ മാങ്ങ മോഷ്ടിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെയോടെ സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് മോഷണം നടത്തിയത്. വണ്ടി നിര്‍ത്തി ചുറ്റിലും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശിഹാബ് മോഷണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
600 രൂപ വില വരുന്ന 10 കിലോ മാമ്ബഴമാണ് മുണ്ടക്കയം ശിഹാബ് മോഷ്ടിച്ചത്.ആ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ശിഹാബിന് ഡ്യൂട്ടി. വഴിയരികില്‍ കൊട്ടകൊണ്ട് മൂടിയ നിലയിലുള്ള മാമ്ബഴം വണ്ടിയുടെ ലഗേജ് വെയ്ക്കുന്ന ഇടത്തില്‍ വെച്ചാണ് ഇയാള്‍ കൊണ്ടുപോയത്. സി സി ടി വിയില്‍ വണ്ടിനമ്ബറും പതിഞ്ഞിട്ടുണ്ട്. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് നാസര്‍ മാമ്ബഴം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഇതോടെ സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
ശിഹാബിനെതിരെ നേരത്തെയും പരാതികളുണ്ട്. വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ശിഹാബ് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha