Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിക്ക് വാരിക്കുഴി വെട്ടി എച്ച്ആര്‍ഡിഎസ് സ്വപ്‌നയുടെ മിഷന്‍ സക്‌സസ്സ്...ഇനി അഴിയെണ്ണാം

02 NOVEMBER 2022 09:10 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര സര്‍ക്കാരിനുമേലും അന്വേഷണ ഏജന്‍സികള്‍ക്കുമേലും സമ്മര്‍ദ്ധം ഏറുകയാണ് പിണറായി വിജയനെതിരെ വിവിധ തലങ്ങളിലാണ് കേന്ദ്രത്തിന് പരാതി ലഭിക്കുന്നത്. ഇത്രയും അധികം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് നേരെ ഒരു നീക്കവും ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ മാത്രമല്ല സ്വപ്‌നയുടെ ആരോപണങ്ങളിലുള്‍പ്പെട്ടിട്ടുള്ള മറ്റു സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ഇന്ന് എച്ച് ആര്‍ഡിഎസ് നടത്തിയ വാര്‍ത്താ സമ്മേളനം പിണറായിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. എങ്ങനെയെങ്കിലും ഈ ചര്‍ച്ചകള്‍ തേച്ച് മാച്ച് കളയാന്‍ പുതിയ ഓരോന്നും പൊക്കിക്കൊണ്ടു വരുന്നതിനിടയിലാണ് പുട്ടിന് പീര ഇടുന്നത് പോലെ വീണ്ടും വീണ്ടും സ്വര്‍ണക്കടത്തും സ്വപ്‌നയും കയറി വരുന്നത്. ഇത് മുഖ്യന് ഉണ്ടാക്കുന്ന ക്ഷീണം ചെറുതൊന്നുമല്ല. ഗവര്‍ണറെ ചൊറിഞ്ഞാണ് പിണറായി എപ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ നിന്നും രക്ഷപെടുന്നത്. ഇതിനിടയിലാണ് എച്ച് ആര്‍ഡിഎസ് പിണറായിക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എച്ച് ആര്‍ഡിഎസ് പറയുന്നപോലെ ഇഡി നീങ്ങിയാല്‍ പിണറായിക്ക് ഇതില്‍ പരം നാണക്കേടില്ലെന്നുള്ളതാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കുടുംബാംഗങ്ങളില്‍നിന്നും അന്വേഷണ ഏജന്‍സികള്‍ വിവരശേഖരണമെങ്കിലും നടത്തണം. എന്തുകൊണ്ട് ഇതുവരെയും അതുണ്ടായില്ലെന്ന ആരോപണമാണ് എച്ച്ആര്‍ഡിഎസ് ഉയര്‍ത്തുന്നത്. ഇങ്ങനെ ഒരു വിവര ശേഖരണം ഉണ്ടായാല്‍ പോലും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്കിത് വന്‍ നാണക്കേടാണ്. കൂടാതെ ജനങ്ങളുടെ മനസ്സില്‍ സ്വര്‍ണ്ണക്കടത്തില്‍ പിണറായിയും പ്രതിയാണെന്ന് ഊട്ടിയുറപ്പിക്കപ്പെടും. എന്തായാലും ഏജന്‍സികളുടെ അലംഭാവത്തിനെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. മറുപടിക്കായി 15 ദിവസം കാക്കും. തുടര്‍നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കേസിലെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരുണ്ട്. കേസില്‍ പ്രതിയായ എം. ശിവശങ്കരന്റെ മൊഴിയിലും മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശം ഉണ്ട്. ഇത്രയൊക്ക വിവരങ്ങള്‍ ലഭ്യമായിട്ടും മുഖ്യമന്ത്രിയില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ട് വിവരങ്ങള്‍ ആരായുന്നില്ലെന്നും അജി കൃഷ്ണന്‍ ചോദിച്ചു. സ്വര്‍ണക്കടത്തുകേസ് സിബിഐ ഏറ്റെടുക്കണമെന്നും അന്വേഷണ ഏജന്‍സികളും പ്രതികളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും അജി കൃഷ്ണന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയ്ക്ക് ജോലി നല്‍കിയതോടെയാണ് എച്ച്ആര്‍ഡിഎസ് വിവാദങ്ങളില്‍ കുടുങ്ങിയത്.

വാര്‍ത്താസമ്മേളനത്തില്‍ അജി കൃഷ്ണനൊപ്പം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാനും പങ്കെടുത്തു. എസ്എന്‍സി ലാവ്!ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതില്‍ സുപ്രീംകോടതി റജിസ്ട്രിക്കു പങ്കുണ്ടെന്നും കെ.എം.ഷാജഹാന്‍ ആരോപിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി വിജയ് സാഖറെയുടെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്കുള്ള ഡപ്യൂട്ടേഷന്‍ നിയമനവും സംശയാസ്പദമാണെന്ന് ഷാജഹാന്‍ ആരോപിച്ചു.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ എത്തിയത്.

അതേസമയം സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളില്‍ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സിപിഎം നേതാക്കള്‍ക്കെതിരെ കുരുക്കൊരുക്കി ശോഭ സുരേന്ദ്രന്‍ നിര്‍ണായക നീക്കമാണ് നടത്തിയിരിക്കുന്നത്.

തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, പി.ശ്രീരാമകൃഷ്ണന്‍, എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയ്ക്ക് ശോഭാ സുരേന്ദ്രന്‍ കത്ത് നല്‍കി. സ്വപ്ന നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് നേരത്തെ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രിയേയും ശോഭ സുരേന്ദ്രന്‍ കാണുകയുണ്ടായി. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെട്ട മാധ്യമ വാര്‍ത്തകളും ശോഭ സുരേന്ദ്രന്‍ വനിതാ കമ്മീഷന് കൈമാറിയിട്ടുണ്ട്.

ദേശീയ വനിതാ കമ്മീഷന്‍ അടിയന്തര നടപടി ഉറപ്പ് നല്‍കി എന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിഴിക്കോട്ടുണ്ട്. നേതാക്കള്‍ക്ക് എതിരെ പീഡന കുറ്റം ചുമത്തി കേസെടുക്കുക, കേരളത്തിലെ സ്ത്രീകളെ വേട്ടയാടുന്ന അധികാരത്തിലിരിക്കുന്നവര്‍ എത്ര ഉന്നതരായാലും നിയമ നടപടി സ്വീകരിക്കണം, തുടങ്ങിയ ആവസ്യങ്ങളാണ് ശോഭ സുരേന്ദ്രന്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. കൊള്ള നടത്തുന്നവരാണ് കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നത് എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (36 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends