ശ്രീപദ്മനാഭ ക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഐ എസ് എസ്; വന്നവന്റെ മണ്ടയ്ക്ക് അടിച്ചു ഭഗവാൻ ; കേസ് ആവിയായി

കഴിഞ്ഞ ദിവസം ആറാട്ടു നടന്ന ശ്രീപദ്മനാഭ ക്ഷേത്രത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അനുബന്ധ കഥകളും വിശ്വാസങ്ങളും ചർച്ച ചെയ്യപ്പെട്ടു. അതിലെ ഒരു റിട്ടയേർഡ് ഐ പി എസ് ഓഫീസറുടെ പോസ്റ്റ് ഏറെ ശ്രദ്ധ നേടി. ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്രീ.തമ്പി.എസ്.ദുർഗാദത്ത് ഐ.പി.എസ് എന്ന ലോക്ക്ട് പ്രൊഫൈലിൽ നിന്നാണെങ്കിലും ഇതിന്റെ സ്ക്രീൻഷോർട്ടും ചില കമെന്റുകളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
1992 ൽ ഐ എസ് എസ് രൂപീകരണത്തിന് ശേഷം ശ്രീപദ്മനാഭ ക്ഷേത്രത്തിൽ വയ്ക്കാനായി വന്നതിനെ പറ്റിയും, 1994 ൽ ആറാട്ട് സമയത്തു ആക്രമണം നടത്താൻ ശ്രമിച്ചതിനെ പറ്റിയുമാണ് പോസ്റ്റ് . ഇതിന്റെ അടിയിൽ വന്ന കമെന്റുകളിൽ ചിലതു വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടേതു തന്നെയാണ്. കമെന്റുകൾ പറഞ്ഞിരിക്കുന്നത് പ്രകാരം കരിക്കകം ദേവി എന്ന ഓട്ടോയിൽ നിന്നും ആയുധശേഖരം തിരുവനന്തപുരത്തു വച്ച് പിടിച്ചു എന്നും എന്നാൽ കേസ് തേഞ്ഞു മാഞ്ഞു പോയി എന്നുമാണ്. മറുപടിയായി ഇതടക്കം പല ബോംബ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയെങ്കിലും എങ്ങുമെത്താതെ പോയി എന്നാണ് പറയുന്നത് .
പോപ്പുലർ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകൾ പെട്ടെന്ന് കേരളത്തിൽ വേരുറപ്പിച്ചതല്ല. വർഷങ്ങളായി ഭരണകൂടത്തിന്റെ മൂക്കിന് താഴെ വെല്ലുവിളിച്ചു കൊണ്ട് വളർന്നതാണ് എന്ന് ഈ പോസ്റ്റ് വരികൾക്കിടയിലൂടെ വായിച്ചാൽ മനസ്സിലാകും .
പോസ്റ്റിന്റെ പൂർണ രൂപം:
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന്റെ പടം കണ്ടപ്പോൾ ഒരു കാര്യം ഓർമ്മ വന്നു 1994 ഇതേപോലെ ആറാട്ട് വള്ളക്കട ഭാഗത്ത് എത്തിയപ്പോൾ വള്ളക്കടവിലുള്ള ഒരു ക്രിമിനൽ കുറെ ആൾക്കാരെയും കൂട്ടി മഹാരാജാവ് നടക്കുന്നതിന്റെ കൂടെ വാളും പിടിച്ച് വാ വള്ളക്കടവ് പാലം മുതൽ എയർപോർട്ട് കയറുന്നവരെ നടന്നു. ഞാനും ബേബി ചാൾസ് എന്ന ഉദ്യോഗസ്ഥരും ഇത് കണ്ടിട്ട് മഹാരാജാവിനും അയാൾക്ക് ഇടയ്ക്ക് നടന്ന് പ്രതിരോധം സൃഷ്ടിച്ചു. ആ സമയത്ത് അവരെ പിടിക്കാൻ പോയാൽ തീർച്ചയായും ബോംബേർ ഉണ്ടാവും അത് ആറാട്ടിന് ബാധിക്കും എയർപോർട്ടിലേക്ക് ആറാട്ട് പ്രവേശിച്ചപ്പോൾ ഞങ്ങൾ പെട്ടെന്ന് ഗേറ്റ് അടച്ചു. അവരെ പിടിക്കാൻ ശ്രമം നടത്തി പക്ഷേ അവർ വള്ളക്കടവിൽ ഭാഗത്തേക്ക് ഓടിപ്പോയി. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ അന്നത്തെ ശങ്കുമുഖം അസിസ്റ്റൻറ് കമ്മീഷണറുടെ കോൺഫറൻസ് പങ്കെടുക്കുന്ന സമയം വള്ളക്കടവ് ഭാഗത്ത് ഇവർ നിൽക്കുന്ന വിവരം കിട്ടി ഞാനും ഹരീഷും കൂടെ ആ ഭാഗത്ത് എത്തി പെട്ടെന്ന് ഹരീഷിനെ അയാൾ വാൾ കൊണ്ടു വെട്ടി ഹരീഷ് അയാളെ ബലം ഉപയോഗിച്ച് കീഴടക്കി ആ ബലപ്രയോഗത്തിൽ അയാളുടെ നട്ടെല്ലിന് സാരമായ പരിക്കുപറ്റി പിന്നെ അയാൾ കുറെ നാൾ നടക്കാൻ സാധിക്കാതെ കിടപ്പായിരുന്നു.. അടുത്ത ആറാട്ട് വന്നപ്പോൾ അയാൾ ഇഴഞ്ഞ് ആറാട്ട് കാണാൻ വള്ളക്കടവ് ഭാഗത്തു വന്നു ഭഗവാനെ തൊഴുത് ഇരുന്നു. ഞാൻ അതിലെ വന്നപ്പോൾ ഈ കാഴ്ച കണ്ടു അയാളോട് തിരക്കി ഭഗവാൻ തന്ന ശിക്ഷയാണെന്ന് പറഞ്ഞു ശ്രീ പത്മനാഭന്റെ ഓരോ ലീലാവിലാസങ്ങൾ. 1992 ൽ ISS രൂപീകരിച്ചതിനു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിൽ വയ്ക്കാനായി ഒരു ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന ബോംബ് യാദൃശ്ചികമായി വള്ളക്കടവിൽ വച്ച് പൊട്ടി തെറിക്കുകയും ബോംബ് കൊണ്ടു വന്നയാൾ മരണപ്പെടുകയും ചെയ്തു ശ്രീപത്മനാഭന്റെ ഓരോ കളികൾ.
https://www.facebook.com/Malayalivartha























