Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...


അലി ഖൊമേനിയുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറുകള്‍.. ഇസ്രായേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി...ഇസ്രയേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്...


ഗൾഫ് മേഖലയിൽ ആശങ്ക കൂടുന്നു.. ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു...12 പേർക്കു പരുക്കേറ്റു... ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കു മേൽ മിസൈൽ വീണു..

നടി ആക്രമിക്കപ്പെട്ട കേസിൽ നവംബർ 10ന് വിചാരണ പുനരാരംഭിക്കും: 39 സാക്ഷികളിൽ 36 പേര്‍ക്ക് സമന്‍സ്: മഞ്ജു വാര്യരെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം...

03 NOVEMBER 2022 04:18 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. കേസിൽ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യർ, ജിൻസൺ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാൽ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം. പ്രോസിക്യൂഷൻ ഇതിനായി ഉടൻ അപേക്ഷ നൽകും. അതേ സമയം നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരാകരിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ഇന്ന് വിചാരണ നടന്നത്. ജഡ്ജി ഹണി എം വർഗീസാണ് ഹർജി പരിഗണിച്ചത്. കേസിലെ കുറ്റപത്രം തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്തും വ്യവസായിയുമായ ശരതും കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും കോടതിയിൽ ഹാജരാകുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ നടപടി സമീപകാലത്ത് നടൻ ദിലീപിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. കുറ്റപത്രത്തിൽ തനിക്കെതിരെ പുതിയ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്ന വാദവുമായിട്ടായിരുന്നു ദിലീപ് കോടതിയിൽ എത്തിയത്. എന്നാൽ ഈ ആവശ്യം തള്ളിയ കോടതി വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടന്നത്.

ദിലീപിനെതിരെ അന്ന് ഗുരുതര ആരോപണങ്ങളായിരുന്നു ബാലചന്ദ്രകുമാർ ഉയർത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ദിലീപിന്റെ വസതിയായ പത്മസരോവരത്തിൽ വന്നത് താൻ കണ്ടിരുന്നുവെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകി.

മാത്രമല്ല നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശരത് ആണ് ഈ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറ്റൊരു ആരോപണം. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുന്നതും ജുലൈ 11 ന് കുറ്റപത്രം സമർപ്പിക്കുന്നതും. തുടരന്വേഷണത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ശരത് 9ാം പ്രതിയാണ് ശരത്.

വധഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നും പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും അടക്കമുള്ള കാര്യങ്ങളായിരുന്നു വിചാരണ കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപും ശരതും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടന്വേഷണവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കൽ ഉൾപ്പെടയുള്ള കണ്ടെത്തലുകൾ ദിലീപിനെതിരെ നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമെന്നും ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നേരത്തേ ബാലചന്ദ്രകുമാറും വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യരേയും ബാലചന്ദ്രകുമാറിനേയും കൂടാതെ ചെമ്പൻ വിനോദ്, ആഷിഖ് അബു, രഞ്ജി രഞ്ജിമാർ, നടി കാവ്യ മാധവൻ, സിദ്ധിഖ് , ഇടവേള ബാബു തുടങ്ങി 97 സാക്ഷികളാണ് അധിക കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 minutes ago)

പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...  (12 minutes ago)

ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...  (18 minutes ago)

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം  (19 minutes ago)

പ്രധാനമന്ത്രി മാര്‍ച്ച് 11 ന് കേരളത്തില്‍ എത്തും  (27 minutes ago)

ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...  (29 minutes ago)

ഇതൊന്നും പത്താനാപുരത്ത് വിലപോവില്ല: വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്ന് ഗണേഷ് കുമാര്‍  (44 minutes ago)

വിജയ്ക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്; ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദേശം  (1 hour ago)

കുടുംബത്തിൽ അഭിവൃദ്ധി, സാമ്പത്തിക ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

IRAN 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്.  (3 hours ago)

ഗൾഫ് മേഖലയിൽ ആശങ്ക കൂടുന്നു  (3 hours ago)

റിയാസിന്റെ നോമിനിയാണ് റഫീക്ക്.  (4 hours ago)

Rahul-,Mamkootathil- രാഹുൽ വീണ്ടും പാലക്കാട്ടേക്ക്;  (4 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ​...  (4 hours ago)

നീലഗിരിയിൽ രണ്ടുപേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി...സംഭവത്തിൽ പ്രതിഷേധം ശക്തം... ‌  (4 hours ago)

Malayali Vartha Recommends