പഴയ പ്രമേയത്തിൽ ഉറച്ചുനിൽക്കും; ഗവർണർക്ക് വഴങ്ങാതെ സെനറ്റ് യോഗം; കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം അവസാനിച്ചു

ഗവർണർ വിസി പോര് തുടരുന്നതിനിടയിൽ ഇന്ന് നിർണായകമായ സെനറ്റ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എങ്കിലും ഗവർണർ നിർദ്ദേശിച്ച ചില തീരുമാനങ്ങളിൽ നടപടി ഉണ്ടാകും എന്നായിരുന്നു വിലയിരുത്തൽ പക്ഷെ അത്തരത്തിൽ യാതൊന്നും ഉണ്ടായിട്ടില്ല. ഗവർണർക്ക് വഴങ്ങാതെ സെനറ്റ് യോഗം അവസാനിക്കുമ്പോൾ നമുക്ക് അങ്ങനെ തന്നെ അനുമാനിക്കാം. പഴയ പ്രമേയത്തിൽ ഉറച്ചുനിൽക്കുകയാണ് സെനറ്റ്. അത്തരത്തിലൊരു തീരുമാനത്തിലാണ് വീണ്ടും സെനറ്റ് എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും നിർണായകമായ കാര്യം.
കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം യാതൊരു തരത്തിലുള്ള നിർണായക തീരുമാനങ്ങളും എടുക്കാതെ തീർന്നു എന്നതും ഏറെ ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. അക്ഷരാർത്ഥത്തിൽ സെനറ്റ് ഗവർണർക്ക് വഴങ്ങിയിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും അത്തരത്തിലാണ് ഇന്നത്തെ ഒരു സേനറ്റ് യോഗം അവസാനിച്ചിരിക്കുന്നത്.വംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ തീരുമാനമുണ്ടോ എന്ന് ഇന്ന് അറിയിക്കാൻ കോടതിയും നിർദേശിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം .
അതേസമയം വിസിമാരെ നേരത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്തിനെന്ന് കോടതി ചോദിചിരുന്നു.. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിപ്പിക്കാവുന്ന പ്രശ്നമാണിതെന്നും കോടതി പറഞ്ഞിട്ടിരുന്നു. നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ തീരുമാനമുണ്ടോ എന്ന് ഇന്ന് അറിയിക്കാൻ കോടതി നിർദേശം കൊടുത്തിരുന്നു വിസിയില്ലാതെ സർവകലാശാല എങ്ങനെ പ്രവർത്തിക്കും എന്ന് ഹൈക്കോടതി ചോദിച്ചു. കോടതിയോട് ഒളിച്ചു കളിക്കരുതെന്നും കോടതി താക്കീത് കൊടുത്തിരുന്നു.
https://www.facebook.com/Malayalivartha




















