ഗവർണറെ കൈകാര്യം ചെയ്യാൻ മുഖ്യന്റെ അടിമകൾ! പൊളിച്ചടുക്കി ഗവർണറുടെ മാസ്റ്റർ പ്ലാൻ! ഗവർണർക്ക് ഇരുട്ടടി നൽകാൻ മന്ത്രിമാരുടെ നീക്കം! ഒളിവിലുള്ള മന്ത്രിമാരും സഖാക്കളും കളത്തിലേക്ക്; ഇനി കേന്ദ്രത്തിന്റെ കളികൾ കേരളത്തിൽ

സംസ്ഥാനത്ത് ഗവർണറെ തറപറ്റിക്കാൻ സിപിഎം. ഗവർണറെ വളഞ്ഞിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഒളിവിലായ മന്ത്രിമാരും സഖാക്കളും ശ്രമിക്കുന്നത്. എന്നാൽ കൂട്ടം കൂടിയുള്ള ആക്രമണത്തിൽ ഗവർണറെ ഒതുക്കാനുള്ള ശ്രമം പാളുകയാണ്.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് രംഗത്ത് എത്തി. ഗവർണർ ഏതോ വിഭ്രാന്തിയിലാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് തുറന്നടിച്ചത്. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം ഇല്ലെന്ന് പറയുന്ന ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ഹരി എസ് കർത്ത ബിജെപിയുടെ മാധ്യമവിഭാഗം തലവനായിരുന്നു എന്നും തോമസ് ഐസക് തുറന്നടിച്ചു. സ്വപ്നയുടെ ആരോപണങ്ങളിൽ മുങ്ങിയ ഐസക് താലപ്പൊക്കിയത് ഗവർണറുടെ വിഷയത്തിലാണ്.
ഇതേസമയം തന്നെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും രംഗത്ത് എത്തി. ഗവർണർ ബിജെപിയുടെ തീരുമാനങ്ങൾ ഒളിച്ചുകടത്തുകയാണെന്നും ഗവർണർ അജണ്ട നിശ്ചയിക്കുന്നത് ആർഎസ്എസ് കേന്ദ്രത്തിൽ പോയ ശേഷമാണെന്നും, സർവകലാശാലകളെ നാഥനില്ലാ കളരിയാക്കി മാറ്റാനാണ് ചാൻസിലർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha




















