സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സിയായി ചുമതലയേറ്റ് ഡോ.സിസാ തോമസ്; ചുമതലയേറ്റെടുക്കാന്‍ വിസിക്ക് റജിസ്റ്റര്‍ നല്‍കാതെ സര്‍വകലാശാലയുടെ അസാധാരണ നടപടി

സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സിയായി ഡോ.സിസാ തോമസ് ചുമതലയേൽക്കുകയുണ്ടായി. എന്നാൽ ചുമതലയേറ്റെടുക്കാന്‍ വിസിക്ക് റജിസ്റ്റര്‍ നല്‍കാതെയായിരുന്നു സര്‍വകലാശാലയുടെ അസാധാരണ നടപടി എന്നത് വ്യക്തം. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സര്‍വീസ് സംഘടനകളുടെയും പ്രതിഷേധ വലയം ഭേദിച്ചാണ് സിസാ തോമസ് ചുമതലയേറ്റെടുത്തിരിക്കുന്നത് . വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം താല്‍കാലികമെന്നും തനിക്ക് ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലെന്നും സിസ തോമസ് വ്യക്തമാക്കി.
കൂടാതെ സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് പേരുകള്‍ തള്ളിക്കൊണ്ടാണ് രാജ്ഭവന്‍ ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പദവിക്ക് പുറമെയാണ് വിസിയുടെ താത്ക്കാലിക ചുമതല എന്നത്.
അതേസമയം ചുമതലയേറ്റടുത്ത കാര്യം രാജ്ഭവന രേഖാമൂലം അറിയിച്ചെന്ന് സിസാ തോമസ് പറഞ്ഞു. ഇതേതുടര്‍ന്ന് ഓഫിസ് വിട്ട വിസിയെ ഗോബാക്ക് വിളികളോടെയാണ് ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ യാത്രയാക്കിയിരിക്കുന്നത്. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വിസി വരുന്നതുവരെ ചാന്‍സലര്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുമെന്നും സിസ തോമസ് ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha




















