പ്രണയത്തിൽ വീഴ്ത്തി 17കാരിയെ പീഡിപ്പിച്ച ശേഷം, സുഹൃത്തുക്കൾക്ക് കാഴ്ച വച്ചു: അഞ്ച് പ്രതികൾ അറസ്റ്റിൽ

17കാരിയെ പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻസാറുദ്ദീൻ (29), മുഹമ്മദ് ജലാലുദ്ദീൻ (33), ടിഎസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ശഫീഖ് (34) എന്നിവർ അറസ്റ്റിലായിരുന്നു. 13 പേര്‍ക്കതിരെയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്.
വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന 17കാരിയെ കൂട്ട ബലാത്സഗത്തിനിരയാക്കിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതായതോടെയാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.അറഫാത്താണ് പെണ്‍കുട്ടിയെ ആദ്യം പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ച വച്ചുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇവര്‍ കൂടാതെ മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അറഫാതും സുഹൃത്തും അറസ്റ്റിലായത്. അന്വേഷണം തുടരുന്നതിനിടെയാണ് മറ്റ് മൂന്ന് പേർ കൂടി അറസ്റ്റിലായത്. ജൂലായ് 31ന് പെൺകുട്ടിയെ കാണാതായിരുന്നു.
ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടക്കവെ പെൺകുട്ടി തിരിച്ചെത്തുകയായിരുന്നു, പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കാസർകോഡ്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
https://www.facebook.com/Malayalivartha























