Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തോട്ടം മേഖല വീണ്ടും സമരച്ചൂടിലേക്ക്

16 NOVEMBER 2015 09:59 AM IST
മലയാളി വാര്‍ത്ത.

More Stories...

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു....

രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍... നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടിയ പ്രശസ്ത ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

സങ്കടക്കാഴ്ചയായി...ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചുല്‍ അകപ്പെട്ട് മരിച്ചു

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടം... മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും

പാലക്കാട് നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍....

തൊഴിലാളികള്‍ക്ക് വര്‍ദ്ധിപ്പിച്ച കൂലിയും ബോണസും നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് തോട്ടം ഉടമകള്‍ പിന്‍മാറി. തൊഴിലാളികള്‍ കബളിപ്പിക്കപ്പെട്ടതോടെ, സംസ്ഥാനത്തെ തോട്ടം മേഖല വീണ്ടും സമരാചൂടിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വര്‍ദ്ധിപ്പിച്ച കൂലിയും ബോണസും നല്‍കണമെന്ന നിര്‍ദ്ദേശം പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ അംഗീകരിച്ചത് സര്‍ക്കാരിനെ സഹായിക്കാനായിരുന്നെന്ന് അസോസിയേഷന്‍ ഒഫ് പ്ലാന്റേഴ്‌സ് കേരള ചെയര്‍മാന്‍ സി. വിനയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തേയില, റബര്‍ തൊഴിലാളികള്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കില്‍ വേതനം നല്‍കാനാവില്ല. പി.എല്‍.സിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തോട്ടമുടമകളും തൊഴിലാളികളും സര്‍ക്കാരുമായി കൂലി വര്‍ദ്ധന സംബന്ധിച്ച് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മൂന്നാറിലടക്കം തോട്ടം സമരം ഒത്തുതീര്‍പ്പായത്. കൂലി വര്‍ദ്ധന ആവശ്യപ്പെട്ട് തുടര്‍ച്ചയായ പതിനേഴ് ദിവസം തൊഴിലാളികള്‍ തോട്ടം മേഖലയില്‍ സമരത്തിലായിരുന്നു. ഇതിനിടെ അഞ്ച് തവണ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ടും സമവായത്തിലെത്താനായിരുന്നില്ല. ആറാമത്തെ യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തതിനെ തുടര്‍ന്നാണ് ധാരണയായതും സമരത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറിയതും. തേയിലത്തോട്ടത്തില്‍ 301രൂപ മിനിമം കൂലിയില്‍ തൊഴിലാളി യൂണിയനുകള്‍ തൃപ്തിപ്പെട്ടിരുന്നു. 20 ശതമാനം ബോണസും വാഗ്ദാനം ചെയ്തിരുന്നു. ഈ ധാരണയില്‍ നിന്നാണിപ്പോള്‍ ഉടമകള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായുള്ള \'അഡ്ജസ്റ്റ്‌മെന്റാണ്\' പി.എല്‍.സിയിലെ ധാരണയെന്ന ഉടമകളുടെ നിലപാട് സര്‍ക്കാരിനെയും വെട്ടിലാക്കി.
സെറ്റില്‍മെന്റ് കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് നാല് വര്‍ഷമായി ഉയര്‍ത്തണമെന്നാണ് തോട്ടം ഉടമകളുടെ പുതിയ നിലപാട്. നികുതി ഇളവുകളും അനിവാര്യമാണ്. കിലോയ്ക്ക് 84 രൂപയാണ് മാര്‍ക്കറ്റില്‍ തേയിലയ്ക്ക് ലഭിക്കുന്നത്. ഉത്പാദനച്ചെലവ് 120 രൂപയും. വേതനം പുതുക്കുന്നതോടെ ചെലവ് 131 രൂപയാകും. കിലോയ്ക്ക് 47 രൂപയാണ് ഉടമകള്‍ക്ക് നഷ്ടം. 120 രൂപയെങ്കിലും തേയിലയ്ക്ക് മാര്‍ക്കറ്റില്‍ വില കിട്ടിയാലേ ഇപ്പോഴത്തെ വര്‍ദ്ധനയ്ക്കനുസരിച്ച് കൂലി നല്‍കാനാവൂ. 20 ശതമാനം ബോണസും നടപ്പാക്കാനാവില്ല. കൂലി വര്‍ദ്ധിപ്പിക്കാത്തതിന്റെ പേരില്‍ സമരമുണ്ടായാല്‍ നേരിടും. ഇക്കാര്യങ്ങള്‍ രേഖാമൂലം ലേബര്‍ കമ്മിഷണറെ അറിയിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന പി.എല്‍.സി യോഗത്തിലും ഈ ആവശ്യങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കൂലി വര്‍ദ്ധന തീരുമാനം തോട്ടം ഉടമകള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു. തോട്ടം ഉടമകള്‍ തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണയില്‍നിന്ന് പിന്മാറാന്‍ അവരെ അനുവദിക്കില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ധാരണ തെറ്റിച്ചാല്‍ കേരളത്തില്‍ തോട്ടം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച കേസ് പരിഗണിക്കും  (20 minutes ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (29 minutes ago)

ഇരട്ടഗോളുമായി മെസി....  (45 minutes ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (49 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (1 hour ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (1 hour ago)

യുവാവ് മരിച്ച നിലയില്‍....  (2 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (2 hours ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (2 hours ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (3 hours ago)

നിപ പരിശോധനഫലം നെഗറ്റീവ്  (3 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (3 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം  (4 hours ago)

Malayali Vartha Recommends