എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എത്തി; 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തിരുന്നെങ്കിലും മലയാളി ഏജൻസി ശമ്പളം കൊടുത്തില്ല; ഇതിനെ കുറിച്ച് ആരോപണം ഉയർന്നപ്പോൾ മയക്കു മരുന്ന് കച്ചവടം നടത്തുന്ന ആളാണെന്നു വരുത്തി തീർത്തു; ആ ജീവനും പൊലിഞ്ഞു; ആത്മഹത്യ ചെയ്യാനും പട്ടിണി കിടക്കാനുമായി യു കെയിലേക്ക് ഓടല്ലേ

ഉന്നത പഠനത്തിന് യു.കെ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതാണ് . ഇപ്പോൾ കുറച്ചുകാലമായി സെക്കണ്ടറി വിദ്യാഭ്യാസം കഴിയുന്ന കുട്ടികൾ ഉപരിപഠനത്തിനു യു കെ യിലേക്ക് പോകുന്ന ഒരു ട്രെൻഡ് തന്നെ ഉണ്ടായി. മുന്‍പ് ചൈനീസ് വിദ്യാര്‍ഥികളായിരുന്നു എണ്ണത്തില്‍ കൂടുതൽ ഉണ്ടായിരുന്നത് . എന്നാൽ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 273 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ഒരു 50 ശതമാനം മാർക്കെങ്കിലും ഉണ്ടെങ്കിൽ ബ്രിട്ടൻ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടും. 56,044 വര്‍ക്ക് വിസകളാണ് കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്കായി അനുവദിച്ചത്. ആരോഗ്യമേഖലയില്‍ അനുവദിക്കപ്പെട്ട വര്‍ക്ക് വിസകളില്‍ 36 ശതമാനവും ഇന്ത്യക്കാർക്കാണ് . ഇതിൽ തരാം മലയാളികളുമുണ്ട്.
പക്ഷെ ഇവരിൽ പലരും ജീവിക്കാൻ ആകാതെ എന്നാൽ നാട്ടിലേയ്ക്ക് തിരിച്ചു വരാൻ ആകാതെ നട്ടം തിരിയുകയാണ് . ബ്രിയൻ പണ്ടും വിഹേശാ വിദ്യാർത്ഥികളെ ഒരു കച്ചവടമായി മാത്രമാണ് കൈകാര്യം ചെയ്തിരുന്നത് .ബ്രെക്സിറ്റിന് ശേഷം തൊഴിലാളികളെ കിട്ടാൻ പ്രയാസമായതോടെ ഇന്ത്യൻ വിദ്യാർഥികളേ ബ്രിട്ടൻ സ്വാഗതം ചെയ്തു. കാരണം ഇവിടുന്ന പോകുന്നകുട്ടികൾ ഭൂരിഭാഗവും പോകുന്നത് പഠിക്കാനല്ല, ജോലി ചെയ്ത പണം സമ്പാദിക്കാം എന്ന മോഹം അല്ലെങ്കിൽ വ്യാമോഹവുമായാണ്.
ഇതോടെ നിരവധി റിക്രൂട്ടിങ് ഏജൻസികൾ മുളച്ചുപൊന്തി, അവരുടെ ഉദ്ദേശവും ധന സമ്പാദനം മാത്രമാണ്. അവർ റിക്രൂട്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു കെ യിൽ പഠന സൗകര്യം, താമസം, ഭക്ഷണം ജോലി എന്നിവയെ കുറിച്ചൊന്നുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇത്തരം റിക്രൂട്ടിങ് ഏജൻസികൾ , ഫലമോ ഇവിടെനിന്നു ഏറെ സ്വപ്നങ്ങളുമായി വിദേശത്ത് എത്തി ചേർന്ന നമ്മുടെ കുട്ടികൾക്ക് തിരിച്ചു നാട്ടിലേയ്ക്ക് എത്തിച്ചേരാൻ പോലും പറ്റാത്ത അവസ്ഥ . പലരും കിടപ്പാടം ഉൾപ്പടെ പണയം വെച്ചാണ് യു കെ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നത് . ഇവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടേണ്ടിവരുന്നത്
യു കെ യിൽ തൊഴിലുണ്ട് ,പക്ഷെ തൊഴിൽ നിയമങ്ങൾ ഇവരെ കുറിക്കുന്നു. കെയർ ഹോമിലും സൂപ്പർ മാർക്കറ്റിലും ഒക്കെ ജോലിയുണ്ട്. പക്ഷെ ആഴ്ചയിൽ രണ്ടു ദിവസം അല്ലെങ്കിൽ 20 മണിക്കൂർ ജോലി ചെയ്യാൻ മാത്രമേ സ്ടുടെന്റ്റ് വിസയിൽ വന്നവർക്ക് നിയമപ്രകാരം അവകാശമുള്ളൂ, അതിൽ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നതിനുള്ള ശമ്പളം കയ്യിൽ വാങ്ങാം എന്ന് വിശ്വസിച്ചാണ് മിക്ക കുട്ടികളും ജോലിക്ക് പോകുന്നത് . എന്നാൽ അതൊന്നും അത്ര എളുപ്പമല്ല , പിടിക്കപ്പെട്ടാൽ വിസ ക്യാൻസൽ ആകും
റസ്റോറന്റുകളിലും സൂപ്പർ മാർക്കറ്റിലും ജോലി ചെയ്യുന്നവർക്ക് പഠനശേഷം വിസ കിട്ടുന്നതിന് പ്രയാസം ഉണ്ടാകുമെന്നതിനാൽ കെയർ ഹോമുകളാണ് മിക്ക കുട്ടികളും തെരഞ്ഞെടുക്കുന്നത് .ഇവിടെയും കുട്ടികൾക്ക് റഫറൻസ് ആവശ്യമാണ്. വർഷങ്ങൾക്ക് മുൻപ് യു കെ യിൽ എത്തിയ മലയാളികൾ തന്നെയാണ്ഇവിടെയും ഈ കുട്ടികളെ പറ്റിക്കുന്നതിനു മുൻപന്തിയിൽ . വ്യാജ റിക്രൂട്ടിങ് ഏജൻസി നടത്തുന്ന ഇവർക്ക് കു ട്ടികൾക്ക് തൊഴിൽ റഫറൻസ് നൽകാൻ കഴിയില്ല പലപ്പോഴും നിരവധി വിദ്യാർഥികൾ ഇത്തരം മലയാളി ഏജൻസികളുടെ ചതിയിൽ പെട്ട ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്
അതിനൊരു ഉദാഹരണമാണ് വിജിൻ വർഗീസ് . കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി വിജിനും മലയാളി ഏജന്റിന്റെ ചതിയിൽ പെട്ടതാണ് . യു കെ യിലെ ലിവർപൂളിൽ ആണ് വിജിൻ താമസിച്ചിരുന്നത് . യു കെ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു. ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ എംഎസ്‌സി എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിജിൻ എത്തിയത് . 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തിരുന്ന വിജിനും മലയാളി ഏജൻസി ശമ്പളം കൊടുത്തിരുന്നില്ല. ഇതിനെകുറിച്ച് ആരോപണം ഉയർന്നപ്പോൾ വിജിൻ മയക്കു മരുന്ന് കച്ചവടം നടത്തുന്ന ആളാണെന്നു വരുത്തി തീർത്തു .
പല എജൻസിക്കും കുട്ടികളെ കൂടുതൽ ജോലി ചെയ്യിക്കുമെങ്കിലും ആഴ്ചയിലെ അവസാനം ശമ്പളം കൊടുക്കാമെന്നു പറയുമെങ്കിലും കൊടുക്കാറില്ല, ചോദിച്ചാൽ കേസ് കൊടുക്കാൻ പറയും, പക്ഷെ കുട്ടികൾക്ക് കേസ് കൊടുക്കാൻ കഴിയില്ല, കാരണം അവർക്ക് 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാനുള്ള പെർമിഷൻ ഇല്ല . വർക്ക് പെർമിറ്റിന് വേണ്ടിയുള്ള റഫറൻസ് കൊടുക്കാത്ത ഏജൻസികൾ യു കെ യിൽ ധാരാളം ഉണ്ട്. ചുരുക്കി പറഞ്ഞാൽ കയ്യിൽ കാശുണ്ടെങ്കിൽ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ യു കെ യിലേക്ക് പോകാം , അല്ലെങ്കിൽ ഏത് വിദേശ രാജ്യത്ത് വേണമെങ്കിലും പോകാം..
പക്ഷെ സഹായത്തിനു വിശ്വസിക്കാവുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ അവിടെ വേണം . അല്ലാതെ യു കെ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ സ്വർണം വിളയുമെന്നും എളുപ്പത്തിൽ അത് കൊയ്തെടുക്കാമെന്നും കരുതി ആരും സ്വന്തം നാട് വിട്ട് പോകരുത് . നാട്ടിൽ ഉള്ളതെല്ലാം വിട്ടു പെറുക്കി അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും വലിയ പ്രതീക്ഷകളും നൽകി പുറപ്പെട്ട പോകുന്ന നമ്മുടെ കുട്ടികൾ വിദേശത്ത് ആരോരുമില്ലാതെ ആത്‍മഹത്യ ചെയ്യാൻ ഇട വരാതിരിക്കട്ടെ..വിജിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ നമുക്കും പങ്കു ചേരാം.
https://www.facebook.com/Malayalivartha
























