ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല; ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുത്; ആർക്കും പ്രത്യേക പരിഗണന സന്നിധാനത്ത് നൽകരുത്; തുറന്നടിച്ച് ഹൈക്കോടതി

ശബരിമലയുമായി ബന്ധപ്പെട്ടു നിർണായക പരാമർശങ്ങൾ നടത്തി ഹൈക്കോടതി. ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല എന്നാണ് ഹൈക്കോടതി തുറന്നടിച്ചിരിക്കുന്നത്. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത് . ആർക്കും പ്രത്യേക പരിഗണന സന്നിധാനത്ത് നൽകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. .സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹൈക്കോടതി.
സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്. ഇക്കാര്യം ഉറപ്പു വരുത്തേണ്ടുന്നത് ഉറപ്പു ദേവസ്വം ബോർഡ് ആണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ആരാധകാരാണെന്നും ഹൈകോടതി ഉത്തരവില്‍ തുറന്നടിച്ചിട്ടുണ്ട് . ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ല. സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ല .
നിലക്കലിൽ സജീകരിച്ച ഹെലിപ്പാട് താൽക്കാലിക സംവിധാനം മാത്രമാണെന്നും കോടതി തുറന്നടിച്ചു. ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുന്നുവെന്നായിണ് സ്വകാര്യ സ്ഥാപനം വെബ്സൈറ്റിൽ പരസ്യം കൊടുത്തത് .സ്വകാര്യ കമ്പനി, ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തത് കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു . കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ നിലക്കലിലെത്തിക്കുന്ന തീർത്ഥാടകരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയിൽ കൊണ്ടു പോകും.
ദർശനം കഴിഞ്ഞ് തീർത്ഥാടകരെ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുമെന്നാണ് പരസ്യം. ഈ കാര്യം ശ്രദ്ധയിൽപ്പെട്ട കോടതി സ്വമേധയാ കേസെടുത്തു പരസ്യം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടറിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കോടതി റിപ്പോർട്ട് തേടുകയും ചെയ്തു. അതേസമയം അനുവാദമില്ലാതെയാണ് പരസ്യം ചെയ്തത് എന്നതാണ് ആരോപണ വിധേയമായത് . അനുമതിയില്ലാതെ പരസ്യം ചെയ്ത കമ്പനിയെ ഹൈക്കോടതി വിമർശിച്ചിരുന്നു . വിഷയം ചെറുതായി കാണാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























