ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നു; പി എഫ് ഐ നേതാക്കളുടെ ഐ എസ് ഐ ബന്ധത്തിന് തെളിവുണ്ടെന്ന് എൻ ഐ എ; നിർണായക തെളിവുകൾ പുറത്ത് വിട്ടു

പി എഫ് ഐ നേതാക്കളുടെ ഐ എസ് ഐ ബന്ധത്തിന് തെളിവുണ്ടെന്ന് എൻ ഐ എ .നിർണായകമായ വിവരമാണ് എൻ ഐ എ പുറത്ത് വിട്ടിരിക്കുന്നത്. ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്നാണ് എൻഐഎ പറഞ്ഞിരിക്കുന്നത് . സംസ്ഥാന വ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നു. വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം പറഞ്ഞിരിക്കുകയാണ്.
ഇവരുടെ പ്രവർത്തനം പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു നടന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ് . രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം ശക്തമാകുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം .
പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു എന്നതാണ് മറ്റൊരു പ്രധാന കാര്യം .14 പ്രതികളുടെ റിമാൻഡ് ആണ് കൊച്ചി എൻഐഎ കോടതി നീട്ടിയത്. അതേസമയം കഴിഞ്ഞ ദിവസം പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഈ വിഷയത്തിൽ ഹൈകോടതിക്ക് അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് പിഎഫ്ഐ മിന്നൽ ഹർത്താൽ നടത്തിയത്. പൊതുമുതൽ നശിപ്പിക്കപ്പെട്ടു. കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈകോടതി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.സ്വത്ത് കണ്ടു കെട്ടല്‍ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























