Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'ഇത് പ്രളയ സാധ്യത ഉള്ളവരുടെ മാത്രം പ്രശ്നമല്ല. കാലാവസ്ഥ വ്യതിയാനം ഒരു ആനയാണ്. ഈ ആന വന്നാൽ അച്ഛനും പേടി തന്നെയാണ്. അച്ഛനും മക്കളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതാണ് ബുദ്ധി. അത് മക്കളോട് നേരേചൊവ്വേ പറഞ്ഞുകൊടുക്കുകയും വേണം...' മുരളി തുമ്മാരുകുടി കുറിക്കുന്നു

20 DECEMBER 2022 05:33 PM IST
മലയാളി വാര്‍ത്ത

ആന വരുമ്പോൾ അച്ഛനും പേടിക്കണം! മുൻപ് പറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്. പത്തുനാൽപ്പത് കൊല്ലം മുൻപ് എന്റെ മൂത്ത മരുമകൻ കുട്ടിയായിരുന്ന സമയത്ത് എന്റെ അച്ഛനും അവനും കൂടി ‘അച്ഛനും കുട്ടിയും’ കളിക്കുമായിരുന്നു. ശ്രീകാന്ത് ആണ് അച്ഛൻ. എന്റെ അച്ഛൻ (അവന്റെ മുത്തച്ഛൻ) കുട്ടിയും.

“അച്ഛാ എനിക്ക് വിശക്കുന്നു” എന്ന് മുത്തച്ഛൻ.
“മോൻ പാല് കുടിച്ചോ” എന്നുപറഞ്ഞ് അച്ഛൻ പാൽക്കുപ്പി നീട്ടുന്നു.
“അച്ഛാ, എനിക്ക് പനി” എന്ന് മുത്തച്ഛൻ.
“ഞാൻ നോക്കട്ടെ..” എന്നുപറഞ്ഞ് ശ്രീ മുത്തച്ഛന്റെ നെറ്റി തൊട്ടുനോക്കുന്നു. “നല്ല പനിയുണ്ട്” എന്നുപറഞ്ഞ് മരുന്നെടുത്ത് കൊടുക്കുന്നതായി അഭിനയിക്കുന്നു, മുത്തച്ഛൻ അത് കുടിക്കുന്നതായും. “അച്ഛാ ആന വരുന്നു”, എന്ന് മുത്തച്ഛൻ. ശ്രീ ഒന്ന് പരുങ്ങി.

പിന്നെ ഉള്ള സത്യം തുറന്നുപറഞ്ഞു, “മോനെ ആന വന്നാൽ അച്ഛനും പേടിയാണ്.” ആന വന്നാൽ അച്ഛനും പേടിക്കുമെന്നും, പേടിക്കണമെന്നും അന്ന് മുതൽ തുമ്മാരുകുടിയുടെ വിജ്ഞാനമായി. ഇന്നിപ്പോൾ ഇതോർക്കാൻ കാരണമുണ്ട്.Kerala state action plan on climate change 2023 -2030 വായിക്കുകയായിരുന്നു.

2016 മുതൽ ഇതിന്റെ വരവിനായി കാത്തിരിക്കുന്ന ആളാണ് ഞാൻ. കുറച്ചൊക്കെ പണിപ്പെട്ടിട്ടുള്ള ആളും. പക്ഷെ, സാധനം പുറത്തിറങ്ങിയപ്പോൾ അറിഞ്ഞില്ല. സുഹൃത്ത് ബിനോയ് ഒരു കോപ്പി അയച്ചുതന്നപ്പോഴാണ് കണ്ടത്. പിന്നെ ഗൂഗിൾ ചെയ്തുനോക്കി. ഈ മാസം ആറാം തിയതി മുഖ്യമന്ത്രിയാണ് പ്രകാശനം ചെയ്തത്. ഞാൻ മോൺട്രിയലിൽ ആയിരുന്നതിനാലും, വാർത്തകളിൽ ലോകകപ്പ് നിറഞ്ഞതിനാലും ശ്രദ്ധിക്കാതിരുന്നതാകാം. എന്തായാലും കാലാവസ്ഥാ കർമ്മപരിപാടി പ്രകാശനം ചെയ്തത് നന്നായി. എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒന്നാണെങ്കിലും 325 പേജുള്ള ഒരു ഡോക്യൂമെന്റായതിനാൽ സാധാരണക്കാർ വായിക്കാൻ സാധ്യതയില്ല. സാധാരണഗതിയിൽ ഐ.പി.സി.സി (Intergovernmental Panel on Climate Change) ഒക്കെ റിപ്പോർട്ട് ഉണ്ടാക്കുന്പോൾ ഒരു ചെറിയ summary for policy makers ഉണ്ടാകാറുണ്ട്. അപ്പോൾ എന്റെ ആദ്യത്തെ നിർദേശം ഇതാണ്.

ഈ കർമപദ്ധതിക്ക് രണ്ട് ചെറിയ സമ്മറി ഉണ്ടാക്കണം. ഒന്ന് - നമ്മുടെ മാധ്യമങ്ങൾക്ക് വേണ്ടി ഒന്നോ രണ്ടോ പേജിൽ. രണ്ട് - പതിനഞ്ചോ ഇരുപതോ പേജിൽ കവിയാത്ത ഒരു എക്സിക്യൂട്ടീവ് സമ്മറി മലയാളത്തിൽ പുറത്തുവിടുക. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രവചനങ്ങളും പ്രധാന നിർദേശങ്ങളും ഉൾപ്പെടെ.
രണ്ടാമത്തെ നിർദേശം ഈ റിപ്പോർട്ട് കേരളത്തിലെന്പാടും ചർച്ചയാക്കണം എന്നതാണ്. കേരളത്തിലെ അസംബ്ലി മുതൽ ആയിരത്തോളമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത് ഒരു ദിവസത്തേക്കെങ്കിലും ചർച്ചക്ക് വെക്കണം.

മൂന്നാമത്തേത്, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ റിപ്പോർട്ടിനെ പറ്റി ഒരു ചർച്ച സംഘടിപ്പിക്കണം. മാറുന്ന കാലാവസ്ഥയെ കുറിച്ച് കുട്ടികൾ തീർച്ചയായും അറിയണം. കൃഷി മുതൽ ആരോഗ്യം വ്വരെയുള്ള കാര്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം എന്ത് മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്ന് ഈ റിപ്പോർട്ട് പറയുന്നുണ്ട്. അതിനെതിരെ എന്തൊക്കെ പ്രതിരോധ നടപടികളാണ് സർക്കാർ എടുക്കാൻ പോകുന്നതെന്നും. ഈ റിപ്പോർട്ടിനെ പറ്റിയുള്ള എന്റെ പ്രധാന പരാതി ഇതിൽ ജനങ്ങളെ ബോധവൽക്കരിക്കണം എന്നതിനപ്പുറം ഏതു തരത്തിലാണ് ജനങ്ങൾ മാറുന്ന കാലാവസ്ഥയോട് പ്രതികരിക്കേണ്ടത് എന്ന് പറയുന്നില്ല എന്നതാണ്.

കാലാവസ്ഥ മാറുമെന്നും അതിനോട് സമന്വയിക്കാൻ സർക്കാർ 35000 ത്തിൽ കൂടുതൽ കോടി രൂപ ചെലവാക്കി പദ്ധതികൾ നടപ്പിലാക്കുമെന്നും വായിക്കുന്പോൾ, പിന്നെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നൊരു തോന്നൽ ജനങ്ങൾക്കുണ്ടാകും. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാറിന് കഴിയുമെന്ന മിഥ്യാബോധവും ഇത് ജനങ്ങളിൽ ഉണ്ടാക്കും. ഇങ്ങനെ വിചാരിക്കാൻ കാരണമുണ്ട്. 2018 ലെ പ്രളയത്തിന് ശേഷം ഐക്യ രാഷ്ട്ര സഭക്ക് വേണ്ടി പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സെസ്സ്മെന്റ് ആയി ഞാൻ കേരളത്തിൽ ഏറെ സഞ്ചരിച്ചിരുന്നു. അന്പതോ അറുപതോ മീറ്റിംഗുകളിൽ പങ്കെടുത്തു. അന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്. കേരളത്തിൽ നല്ലൊരു ലാൻഡ് യൂസ് പ്ലാൻ വേണം. അത് ദുരന്ത സാധ്യതകളെ മുൻകൂട്ടി കണ്ടിട്ടുള്ളതായിരിക്കണം.

ശരിയാണ്. ദുരന്ത നിവാരണത്തിന് ലാൻഡ് യൂസ് പ്ലാനിംഗിനോളം സുസ്ഥിരമായ ഒരു പരിഹാരം ഇല്ല. കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാകാറുള്ള ദുരന്തങ്ങളുടെ തീവ്രത കൂട്ടും, അവ കൂടുതൽ ആവർത്തി ഉണ്ടാകും. അപ്പോൾ ലാൻഡ് യൂസ് പ്ലാൻ ഇപ്പോഴത്തെ ദുരന്ത സാധ്യത മാത്രമല്ല, മാറുന്ന കാലാവസ്ഥയുടെയും കടൽ നിരപ്പുയരുന്നത് ഉൾപ്പടെ അതുണ്ടാക്കുന്ന പുതിയ ദുരന്ത സാധ്യതകളെയും ഉൾപ്പെടുത്തി വേണം. ഈ പുതിയ കർമ്മ പദ്ധതിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്, പല തവണ. പക്ഷെ ഇതത്ര എളുപ്പമല്ല. കേരളത്തിലെ ആയിരത്തിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു ശതമാനം പ്രദേശത്ത് പോലും ഇത് സാധിച്ചിട്ടില്ല. റിസ്ക്ക് ഇൻഫോംഡ് ലാൻഡ് യൂസ് പ്ലാൻ വേണമെന്നെല്ലാം വിദഗ്ദ്ധർ പറയുന്പോൾ, കടൽഭിത്തി കെട്ടിയും നദികളിൽ ആഴം കൂട്ടിയും വെള്ളപ്പൊക്കത്തെയും വേലിയേറ്റത്തെയും ഒക്കെ സർക്കാർ തടഞ്ഞുനിർത്തുമെന്ന ചിന്തയാണ് ജനത്തിന്.

പുഴയോരത്ത് വീടുവെക്കുന്നത് മുതൽ നീർച്ചാലുകൾ കെട്ടിയടക്കുന്നത് വരെയുള്ള തെറ്റായ പ്രവർത്തികൾ ചെയ്യാതിരിക്കാൻ ആളുകൾ തയ്യാറല്ല. എന്തിന്, 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ സ്ഥലങ്ങൾ മാപ്പ് ചെയ്യുന്നതിന് പോലും ജനം എതിരാണ്. സ്ഥലവില കുറയും എന്നതാണ് ന്യായം. പക്ഷെ യാഥാർഥ്യം അതാണ്. തീരദേശത്തും കുട്ടനാട്ടിലും നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ഒക്കെ വെള്ളക്കെട്ടും മിന്നൽ പ്രളയവും ഇനിയങ്ങോട്ട് സ്ഥിരമാകാൻ പോകുകയാണ്. ഇവിടുത്തെ താമസം ദുഃസഹമാകും, ആളുകൾക്ക് സ്ഥലം ഉപേക്ഷിക്കേണ്ടി വരും. അതോടെ സ്ഥലവും വിലയും ഇല്ലാതാകും.

അതിനെ ഭിത്തികെട്ടി പ്രതിരോധിക്കാൻ ഒരു സർക്കാരിനും കഴിയില്ല. പക്ഷെ എങ്ങനെയാണ് അടുത്ത മുപ്പത് വർഷത്തെ മുന്നിൽ കണ്ടുകൊണ്ട് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എന്നാണ് സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കേണ്ടത്. ഇത് പ്രളയ സാധ്യത ഉള്ളവരുടെ മാത്രം പ്രശ്നമല്ല. കാലാവസ്ഥ വ്യതിയാനം ഒരു ആനയാണ്. ഈ ആന വന്നാൽ അച്ഛനും പേടി തന്നെയാണ്. അച്ഛനും മക്കളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതാണ് ബുദ്ധി. അത് മക്കളോട് നേരേചൊവ്വേ പറഞ്ഞുകൊടുക്കുകയും വേണം.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (20 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (50 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends