പ്രവാസികൾക്ക് സൗദിയിൽ എത്താൻ ആശങ്ക വേണ്ടാ.... സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്ന വ്യക്തിഗത വീസയിൽ പുതിയ മാറ്റം, ഉംറ ചെയ്യാൻ അനുവാദമുണ്ടെന്നു സൗദി ഹജ് ഉംറ മന്ത്രാലയം
സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്ന വ്യക്തിഗത വീസയിൽ പുതിയ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്നു സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പൗരൻമാർക്കു സിംഗിൾ വീസയ്ക്ക് 90 ദിവസവും മൾട്ടിപ്പിൾ വീസയ്ക്ക് ഒരു വർഷവുമാണു കാലാവധി നൽകിയിരിക്കുന്നത്. ഒരേസമയം ഒന്നിലേറെ വ്യക്തിഗത വീസകൾക്കായി സ്വദേശികൾക്ക് അപേക്ഷിക്കാവുന്നതാണ്.
അതോടൊപ്പം തന്നെ വീസാ കാലാവധിക്കുള്ളിൽ അഥിതികൾക്ക് ഒന്നിൽ കൂടുതൽ തവണ രാജ്യത്തു വന്നു പോകുന്നതിന് അനുവാദമുണ്ടാകും. മൾട്ടിപ്പിള്‍ വീസയിലുളളവർ രാജ്യത്ത് പ്രവേശിച്ചാൽ 90 ദിവസത്തിന് ശേഷം രാജ്യത്തിനു പുറത്തു പോയി തിരിച്ചു വരേണ്ടതാണ്. വ്യക്തിഗത വീസയിലെത്തുന്നവർക്ക് മദീനയിൽ പ്രവാചകന്റെ പള്ളിയിൽ ആരാധനയും സന്ദർശനവും നടത്തുന്നതിനും ചരിത്ര സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുൾപ്പെടെ രാജ്യത്തെവിടെയും സഞ്ചരിക്കുന്നതിനും അനുവാദം നൽകുന്നതാണ്.
അതേസമയം, കൂടുതല്‍ സൗദികള്‍ക്ക് ജോലി നല്‍കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി തന്നെ രാജ്യത്തുടനീളമുള്ള തപാല്‍ സേവനങ്ങളിലും പാര്‍സല്‍ ഗതാഗത മേഖലയിലും സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച് സൗദി രംഗത്ത് എത്തി. തപാല്‍, പാര്‍സല്‍ മേഖലയിലെ തൊഴിലുകള്‍ക്ക് സൗദി പൗരന്‍മാര്‍ക്ക് മാത്രമാക്കാനുള്ള പുതിയ തീരുമാനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























