യുവാക്കൾക്ക് ഒരു മുഴം കയർ വാങ്ങി കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം! ഛേ, എന്ത് കഷ്ടം!

ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധ ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്ധന സെസ് അടക്കം ജനങ്ങളെ സാരമായി ബാധിക്കുന്ന വലിയ വർധനയിലേക്ക് കടന്നത് അപ്രതീക്ഷിത നീക്കമായി.
സംസ്ഥാന ബജറ്റിന് പിന്നാലെ പ്രതികരണവുമായി യുവമോർച്ച. ധനമന്ത്രി യുവാക്കൾക്ക് ഒരു മുഴം കയർ നൽകുന്നതായിരുന്നു ഇതിലും ഭേദമെന്നാണ് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പ്രതികരിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തില്‍ അത് പരിഹരിക്കാന്‍ യാതൊരു നിര്‍ദേശവും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് യുവമോര്‍ച്ച കുറ്റപ്പെടുത്തി. കേരള യുവതയെ വഞ്ചിക്കുന്നതാണ് ബജറ്റ്.
ബജറ്റ് പ്രസംഗം കേന്ദ്ര വിരുദ്ധ പ്രസംഗമാക്കാനാണ് ധനകാര്യ മന്ത്രി ശ്രദ്ധിച്ചത്. കേരളത്തിൽ തൊഴിലില്ലായ്മ പാരമ്യത്തിലാണ്. കേരളത്തിലെ യുവാക്കള്‍ തൊഴിലിന് വേണ്ടി നാടു വിട്ട് പോകുന്നു എന്ന് പരാമര്‍ശിച്ച ബജറ്റ് പ്രസംഗത്തില്‍ എന്നാല്‍ തൊഴില്‍ സാധ്യതകളെ കുറിച്ച് യാതൊന്നും മിണ്ടിയില്ല. കേന്ദ്രം പെട്രോളിനും ഡീസലിനും നികുതി കുറച്ചപ്പോള്‍ ഒരു പൈസ പോലും കുറയ്ക്കാത്ത സര്‍ക്കാര്‍ രണ്ടു രൂപ സെസ്സ് ചുമത്തി ജനങ്ങളെ ദ്രോഹിക്കുകയാണ്.
കേരളാ യുവതയെ വഞ്ചിക്കുന്നതാണ് ബജറ്റ്.ധനമന്ത്രി യുവാക്കൾക്ക് ഒരു മുഴം കയർ നൽകുന്നതായിരുന്നു ഇതിലും നല്ലതെന്നാണ് സി ആർ പ്രഫുൽ കൃഷ്ണൻ പരിഹസിച്ചത്. വൈദ്യുതി സെസ്സും വാഹന നികുതിയും കൂട്ടി. സമസ്ത മേഖലയിലും വില വര്‍ധനവ് ഉണ്ടാക്കുന്നതാണ് ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റ്. ജനങ്ങളെ ദ്രോഹിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമെന്നും പ്രഫുല്‍ പറഞ്ഞു.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങളുടെ നിത്യജീവിതത്തിൽ അഭിവാജ്യമായ മിക്ക മേഖലകളിലും വില വർധിക്കും. ഇന്ധന വർധനവിനെ തുടർന്ന് ഇപ്പോൾത്തന്നെ ജനം പൊറുതി മുട്ടുമ്പോഴാണ് സംസ്ഥാനം സെസ് ഏർപ്പെടുത്തുന്നത്. പെട്രോളിനും ഡീസലിനും കിഫ്ബിയിലേക്ക് ഇപ്പോൾ ഒരു രൂപ സെസ് പിരിക്കുന്നുണ്ട്. 10 ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ 10 രൂപ കിഫ്ബിയിലേക്ക് പോകും. ഇതിനു പുറമേയാണ് നിലവിലെ സാമൂഹ്യ സുരക്ഷാ സെസ്.
മദ്യത്തിന് അടുത്തിടെ നികുതി വർധിപ്പിച്ചിരുന്നു. 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. വിൽപ്പന നികുതി 4% വർധിപ്പിച്ചതോടെയാണ് വില കൂടിയത്. 247 ശതമാനമായിരുന്ന പൊതുവിൽപ്പന നികുതി 251 ശതമാനമായി വർധിച്ചു. ഇതിനു പുറമേയാണ് പുതിയ വർധന. വിലകൂടിയ മദ്യത്തിനാണ് വില വർധിക്കുന്നത്. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും വില വർധിക്കും.
https://www.facebook.com/Malayalivartha



























