കേരളത്തിന് വന്ദേഭാരത്! റെയിൽവേ മന്ത്രി പൊളിച്ചു... കേന്ദ്രത്തിന്റെ സർപ്രൈസ്! കെ റെയിലിന് ഇരുട്ടടി.... റോക്കറ്റ് വേഗത്തിൽ കുതിക്കും

കേരളത്തില്‍ റെയില്‍ വേ വികസന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2,033 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. കേരളത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ ഹൈഡ്രജന്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതിന് പിന്നാലെയാണ് ഈ വാർത്തയും ലഭിച്ചിരിക്കുന്നത്. കേരളത്തിലെ സമ്പൂര്‍ണ വികസനം ലക്ഷ്യം വെച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരള തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കായ് അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2009 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് ഓരോ വര്‍ഷവും 372 കോടി രൂപ വീതമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി ദില്ലിയിൽ വ്യക്തമാക്കി.
അന്‍പത് വര്‍ഷം മുന്നില്‍ കണ്ടുള്ള വികസനമാണ് റെയില്‍വേ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച പ്പാടിന്റെയും ദീര്‍ഘ വീക്ഷണത്തിന്റെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണിത്. നൂറു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന രണ്ടു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേമെട്രോയും ഹൈഡ്രജന്‍ ട്രെയിനും ഉടന്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് ഓടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് ഒടുവിൽ കേരളത്തിലേക്കും എത്തുകയാണ്. കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ദില്ലിയിൽ വ്യക്തമാക്കിയത്.
വന്ദേ മെട്രോ, ഹൈഡ്രജന്‍ ട്രെയിന്‍ തുടങ്ങി രണ്ട് പ്രധാന ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് റെയില്‍ വികസനം നടപ്പാക്കുന്നത്. 100 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സമീപ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ വന്ദേ മെട്രോ ട്രെയിന്‍ കേരളത്തില്‍ ആരംഭിക്കും. ഒന്നര വര്‍ഷത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം മുഴുവന്‍ സമയം സര്‍വീസ് ആയി ഇതിനെ മാറ്റുമെന്ന് റെയില്‍ മന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിന്‍ ഉടന്‍ തന്നെ കേരളത്തിന് അനുവദിക്കും. പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത, റെയില്‍വേ സ്‌റ്റേഷനുകളുടെ സമഗ്രനവീകരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കായാണ് കേരളത്തിന് അനുവദിച്ച തുക വിനിയോഗിക്കുക. സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് അങ്കമാലി ശബരി റെയിൽപാത.
116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സിൽവർ ലൈനിനെ കുറിച്ചുള്ള കേന്ദ്ര നിലപാട് മന്ത്രി ആവർത്തിച്ചു. കേരളം സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ വളരെ സുതാര്യമായാണ് കേന്ദ്രം പരിഗണിച്ചത്, ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പറ്റില്ല, പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണ്, ഇത് വളരെ ഗൗരവമുള്ളതാണ്.
വൈകാതെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് പോകുന്ന റെയിൽവേ മന്ത്രി സംസ്ഥാനത്ത് കൂടുതൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയും നൽകി. വന്ദേ മെട്രോയും, ഹൈഡ്രജൻ ട്രെയിനും ഈ വർഷം രാജ്യത്ത് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
യൂറോപ് മാതൃകയില്‍ പ്രാദേശിക കണക്ടിവിറ്റിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു സ്‌റ്റേഷന്‍ ഒരു ഉത്പന്നം പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കേരളവും തമിഴ്‌നാടുമാണ്. റെയില്‍ വികസനത്തിന് തമിഴ്‌നാടിന് 6,080 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിലെ വകയിരുത്തലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കേരളത്തില്‍ പുതിയ റെയില്‍ പാത നിര്‍മാണത്തിന് 2023-24 ബജറ്റില്‍ 100.25 കോടി രൂപ വകയിരുത്തിയതായി വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്ത ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍. എന്‍. സിംഗ് അറിയിച്ചു. കേരളത്തിലെ പാത ഇരട്ടിപ്പിക്കലിന് 193.49 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മംഗളൂരൂ റെയില്‍ പാത സംബന്ധിച്ച പഠനം സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും. പുതിയ പാമ്പന്‍ പാലം ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി ശബരി റെയില്‍പാതക്കായി 100 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും എറണാകുളം കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും നീക്കി വെച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ എറണാകുളം മൂന്നാം പാത, ഗുരുവായൂര്‍ തിരുനാവായ പാത എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയവയില്‍ പ്രധാനപ്പെട്ടതാണ്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് സുതാര്യമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശീയമായി രൂപകല്പന ചെയ്ത ഹൈഡ്രജന്‍ ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറോടെ കൽക- ഷിംല പൈതൃക നഗരങ്ങളിലൂടെ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചു.
രൂപകല്‍പ്പനയും, നിര്‍മ്മാണവും ഇന്ത്യയില്‍ തന്നെ നടത്തുന്ന മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് പുതിയ കരുത്ത് പകരും. രാജ്യം ഹരിത വത്കരണത്തിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പിന്റെ ഭാഗമാണ് ഹൈഡ്രജൻ ട്രെയിനുകൾ. ഹരിയാനയിലെ സോനിപത്തിലും, മഹാരാഷ്ട്രയിലെ ലാത്തൂരിലും, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലുമാണ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുക.
രാജ്യത്തിന്റെ ചരിത്ര പാതകളായ ഡാർജിലിംഗ്- ഹിമാലയൻ റെയിൽവേ, നീൽഗിരി മൗണ്ടൻ റെയിൽവേ, കൽക- ഷിംല റെയിൽവേ, മതേരൻ ഹിൽ റെയിൽവേ, കാംഗ്ര വാലി, ബിൽമോറ വാഗയ്, മാർവാർ- ദേവ്‌ഗാർഹ് മദ്രിയ എന്നിവയിലൂടെയാണ് ആദ്യ ഹൈഡ്രജൻ ട്രെയിൻ തുടക്കത്തിൽ ഓടുക. പിന്നീട് ഇതിന്റെ റൂട്ട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റെയില്‍വെ മന്ത്രി വ്യക്തമാക്കി.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് വന്ദേ മെട്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്. 1950കളിലും 60കളിലും രൂപകല്പന ചെയ്ത വന്ദേ മെട്രോ ട്രെയിനുകൾക്ക് പകരമുള്ള ലോകോത്തര നിലവാരമുള്ള വന്ദേ മെട്രോയാണ് റെയിൽവേ നിർമ്മിച്ചത്. വന്ദേഭാരത് ട്രെയിനുകൾ ഡിസൈൻ ചെയ്ത എൻജിനിയർമാരാണ് വന്ദേ മെട്രോയും രൂപകല്പന ചെയ്തത്.
ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ എല്ലാ കോണിലേക്കും ട്രെയിനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം യഥാര്‍തഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി 2.41 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ ട്രെയിന്‍ യാത്രിക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കുക.
അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 'അമൃത ഭാരത് സ്‌റ്റേഷന്‍' പദ്ധതി അനുസരിച്ച് 1275 സ്‌റ്റേഷനുകളാണ് ഇപ്പോള്‍ പുനര്‍ വികസിപ്പിക്കപ്പെടുന്നതെന്നും, അഹമ്മദാബാദ്- മുംബൈ ബുളളറ്റ് ട്രെയിന്‍ പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























