കഷ്ടം, പിണറായിയെ അടിച്ചിറക്കി ചാണകവെള്ളം തെളിക്കാൻ ആരുമില്ലേ ? പഴയ പോസ്റ്റ് കുത്തി പൊക്കി പൊങ്കാല..കേരളത്തിലെ ജനങ്ങൾ ഇനി വെള്ളം കുടിക്കും..

ഈ സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഒരേ സമയം ഗുണവും ദോഷവും നമ്മുക് ചെയ്യുമെന്ന് പറഞ്ഞു കേട്ടിട്ടിലെ, അതാണിപ്പോൾ നമ്മുടെ പിണറായി സർക്കാരിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്, ഒരുപക്ഷെ പണ്ട് പറഞ്ഞ കാര്യങ്ങളൊക്കെ, പണ്ടെന്ന് പറയുംപോലെ എട്ടൊൻമ്പത് വർഷങ്ങൾക് മുൻപ് പറഞ്ഞ കാര്യങ്ങളൊക്കെ പിണറായി മറന്നു കാണും പക്ഷെ സോഷ്യൽ മീഡിയ അത് മറക്കണം എന്നില്ല. സാധാരണ അത്തരം കാര്യങ്ങൾ സംഭവിച്ചാൽ അത് വിഴുങ്ങുന്നത് നമ്മുടെ സി പി എം നേതാക്കളുടെ ഒരു പതിവാണ്, പക്ഷെ പോസ്റ്റ് മുക്കാൻ മറന്നു , അതവിടെ തന്നെ കിടക്കുന്നുണ്ട്, വോട്ട് ലക്‌ഷ്യം വച്ചുള്ള ബജറ്റെന്ന് പറഞ്ഞു കൊണ്ട് ആക്ഷേപിക്കുമ്പോഴും , സാധാരണക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാത്ത ബജറ്റ് തന്നെയാണ് കേന്ദ്ര ബജറ്റ്, എന്നാൽ പൊതു ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചു കൊണ്ട് ജന ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന രീതിയിലുള്ള ബജറ്റായിരുന്നു നമ്മുടെ സംസ്ഥാന സർക്കാരിന്റേത്, ഇന്ധന വിലയും , മധ്യവിലയും, വാഹനനികുതിയും , വൈദ്യുതി തീരുവയും , കെട്ടിട നികുതിയും ഉൾപ്പെടെ സാധാരണക്കാരെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാവോ അങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കുന്നുണ്ട് , കെ എൻ ബാലഗോപാൽ ഇന്നലെ അവതരിപിച്ച സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ , ഇതിൽ ഏറെയും ജനങ്ങളെ ബാധിക്കുക ഇന്ധന വിലയിൽ വരുന്ന വർദ്ധനവ് തന്നെയാണ്..ഉയർന്ന ഇന്ധന വിലക്കൊപ്പം സുരക്ഷാ സെസ് കൂടെ ഉയർന്നാൽ ,
സാധാരണക്കാരുടെ കീശ കാലിയാകുന്ന വഴി കാണില്ല, ഇതെല്ലം വൻ തോതിലുള്ള വില കയറ്റത്തിന് കാരണമാവും, ഇപ്പോൾ തന്നെ വിലക്കയറ്റം കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ, അതിനു ഇടയിലാണ് ഇടിത്തീ പോലെ ഇന്നലെ ഇന്ധന വില വര്ധപിക്കും എന്നുള്ള ബജറ്റിലെ പ്രഖ്യാപനവും, അത് നിലവിൽ വന്നാൽ ഒപ്പം തന്നെ ബസ് ചാർജും , ഓട്ടോ ചാർജും കൂട്ടുന്നതിനും ഇടയാക്കും, സംസ്ഥാന ബജറ്റിൽ സാമൂഹ്യ ക്ഷേമ സെസ് ഏർപ്പെടുത്തിയിട്ടുള്ള ഇന്ധന വില വര്ധനവിനെതിരെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധങ്ങൾ ആളി കത്തുകയാണ്,പൊതു ജനങ്ങൾ രൂക്ഷമായ കമ്മന്റുകളാണ് ഇതിനെതിരെ ഉയർത്തി കൊണ്ട് ഇരിക്കുന്നത്,ഇ നടപടി വില കയറ്റത്തിന് ഇടയാക്കുമെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് പ്രതിഷേധവും നടക്കുന്നത്, ഇതോടു കൂടെ പിണറായി വിജയൻറെ മുൻ കാല ഫേസ്ബുക് പോസ്റ്റുകളൂം കുത്തി പോകുകയാണ് സോഷ്യൽ മീഡിയ ,2015 ഏപ്രിൽ 30 തീയതി മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ ഒരു ഫേസ്ബുക് പോസ്റ്റിട്ടു, ആ പോസ്റ്റാണിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്, ആ ഫേസ് ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്,,
അതായത് വില കയറ്റാതെ കുറിച്ച് ഒരു വിശകലനം തന്നെയാണ് അദ്ദേഹം നൽകിയിരിക്കുന്നത്, ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ആണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്,,പണ്ട് അദ്ദേഹം ഇട്ട പോസ്റ്റുമായി താരതമ്യം ചെയുമ്പോൾ ഇന്നലെ ബജറ്റിൽ ഉള്കൊള്ളിച്ചിട്ടുള്ള കാര്യങ്ങൾ നല്ല നാടിന്ററെ ലക്ഷണമാണോ എന്നാണ് പലരും ചോദിക്കുന്നത്, ഇത് ഇരട്ട ത്താപ്പല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്, എന്നാൽ ഇതിനെയൊക്കെ ന്യായീകരിച്ചു കൊണ്ട് ധനമന്ത്രിയും രംഗത്ത് വരുന്നുണ്ട്, കടംവാങ്ങി മുന്നോട്ടു പോകുന്ന സർക്കാറെന്ന ചീത്തപ്പേരായിരുന്നു കേരളത്തിന് കുറച്ചുകാലമായി തന്നെ ഉണ്ടായിരുന്നത്. എന്നാൽ കുറച്ചുകാലമായി കേന്ദ്രസർക്കാർ ഈ കടമെടുപ്പിനെതിരെ നിലപാട് സ്വീകരിച്ചു രംഗത്തുവന്നിരുന്നു. കേന്ദ്രം അയയില്ലെന്ന് ബോധ്യമായതോടയാണ് സ്വന്തം നിലയിൽ ധനം സമാഹരിക്കാൻവേണ്ടി സംസ്ഥാന സർക്കാർ തങ്ങൾക്ക് കൂട്ടാൻ കഴിയുന്ന മേഖലയിൽ നികുതി വർധിപ്പിച്ചത്. ഡീസലിനും പെട്രോളിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് കേരള ജനതക്ക് മേൽ ഇരുട്ടടി ആകുകയും ചെയ്തു.ഈ വർഷം കടമെടുക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്ന തുകയിൽ നിന്ന് ഒറ്റയടിക്ക് 2,700 കോടി രൂപ വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ കത്ത് സർക്കാറിന് ലഭിച്ചിരുന്നു. ഇതോടെ ഈ വർഷത്തെയും അടുത്ത വർഷത്തെയും പദ്ധതികൾ താളം തെറ്റുമെന്ന ഘട്ടത്തിൽ തങ്ങൾ നികുതി കൂട്ടിയെന്നാണ് സർക്കാറിന്റെ വാദം. ഈ പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്ന ആലോചനയിൽ നിന്നാണ്
ഇന്ധന, മദ്യ സെസുകൾ ചുമത്താനുള്ള തീരുമാനം. മറ്റെല്ലാ നികുതികളും വർധിപ്പിച്ചെങ്കിലും ഈ നികുതികളിൽ മാത്രം വർധന വേണ്ടെന്നാണ് ആദ്യം തീരുമാനിച്ചത്.കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്നതിനായി രൂപീകരിച്ച പെൻഷൻ കമ്പനിയും എടുത്ത വായ്പ ഈ വർഷവും അടുത്ത 2 വർഷങ്ങളിലുമായി സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ധനവകുപ്പു കരുതിയിരുന്നത്. എന്നാൽ, പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പു നേരത്തെ ലഭിച്ചിരുന്നു. 7,500 കോടി രൂപയാണ് ഇങ്ങനെ പിടിക്കുന്നത്. ഇതിനു പുറമേയാണ് ഇത്തവണത്തെ വായ്പയിൽ 2,700 രൂപ വെട്ടിക്കുറച്ചതായി വ്യാഴാഴ്ച ധനവകുപ്പിന് അറിയിപ്പു ലഭിച്ചത്.വരുന്ന 3 മാസത്തെ ചെലവിനായി വെറും 900 കോടിരൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാൻ അവശേഷിക്കുന്നത്. ഇതു വരും മാസങ്ങളിൽ ശമ്പളവും പെൻഷനും പോലും മുടങ്ങുന്ന സ്ഥിതിയിലെത്തിക്കുമെന്നാണു ധനവകുപ്പിന്റെ ആശങ്ക. ഡിസംബർ, ജനുവരി മാസത്തെ ക്ഷേമപെൻഷൻ തുക ഇപ്പോൾത്തന്നെ കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷം ക്ഷേമപെൻഷൻ മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.എന്നിട്ട് ഈ പറയുന്ന ഇവരാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടികുറച്ചതിനെ ചോദ്യം ചെയ്തു കൊണ്ടും , അതുപോലെ വിമർശനവും ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്നതും,
2016 - ൽ പറഞ്ഞത് LDF -വന്നാൽ വിലക്കയറ്റം ഉണ്ടാകില്ല. അന്നു തള്ളിയ ദേശാ മാനി 4 രൂപ ഇപ്പോൾ 8 രൂപ ഭയാനകം തന്നെ അവസ്ഥ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ , ലിഫ്റ്റ്, കാലിതോഴുത്ത്, നീന്തൽ കുളം, പുത്തൻ കാറുകൾ, ചിന്ത ശമ്പളം അകമ്പടി കാറുകൾ എന്നിവയ്ക്ക് പണം വേണ്ടേ!!ഇപ്പോഴാണ് ഒരു കാര്യം ഓർത്തത് , പിണറായി സർക്കാർ തിരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ച ഒരു വാക്കായിരുന്നു എൽ ഡി എഫ് വരും , എല്ലാം ശെരിയാകും, ഇപ്പോൾ എല്ലാം ശെരിയായി അത് വകുപ്പ് മന്ത്രിമാരുടയെയും അതുപോലെ തന്നെ സഖാക്കളുടെയും എം എൽ എ മാരുടെയൊക്കെ കാര്യത്തിൽ, അവരുടെ ഭാര്യമാരും ബന്ധുക്കളെയെല്ലാം പിൻവാതിൽ നിയമനം വഴിയും അല്ലാതെയുമൊക്കെ അവിടെയും ഇവിടെയുമൊക്കെ കുത്തി തിരുകി കയറ്റിയിട്ടുണ്ട്, ഇനിയിപ്പോൾ എൽ ഡി എഫ് വന്നു എല്ലാം ശെരിയായി, ഇനിയിപ്പോൾ ശെരിയാകാൻ പോകാത്തത് , നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിതമാണ്,, അത് ശെരിയാവണമെങ്കിൽ ഇപ്പോൾ ഭരിക്കുന്നവരെ അടിച്ചിറക്കേണ്ടി വരും..
https://www.facebook.com/Malayalivartha



























