മ്യൂസിയത്തിൽ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം..അതും പോലീസ് സ്റ്റേഷന്റെ മുൻപിൽ.. അടിക്കടി ഉണ്ടാകുന്ന സംഭവത്തിൽ ഞെട്ടി ജനങ്ങളും..

തലസ്ഥാന നഗരിയിൽ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് പോലും ഒരു സ്ത്രീക്ക് സുരക്ഷാ ഇല്ലാതെ ആയിരിക്കുകയാണ്, ഒറ്റക്ക് നടുന്ന പോകുന്ന സ്ത്രീകളോ , ഇല്ലെങ്കിൽ ബസ് സ്റ്റോപ്പുകളിൽ ഒറ്റയ്ക്ക് ഇരിക്കുന്നതു കണ്ടാൽ അവർക്ക് നേരെ അതിക്രമണങ്ങൾ വർധിക്കുന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു, ഇതാ വീണ്ടും അർധ രാത്രി , യുവതിക്ക് നേരെ ലൈംകീക അതിക്രമം നടന്നിരിക്കുകയാണ്, മ്യൂസിയത്തിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ കനകനഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം നാൽപ്പത്തിയഞ്ചുകാരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ കഴുത്തിനും മുഖത്തും പരിക്കേറ്റു.കനകകുന്നിൽ ഒരു മാദ്ധ്യമസ്ഥാപനത്തിന്റെ സാഹിത്യസമ്മേളനം നടക്കുന്നുണ്ട്. ഇതിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. സംഘം സ്ത്രീയെ തടഞ്ഞുനിർത്തി കഴുത്തിൽ കിടന്നിരുന്ന മാല തട്ടിപ്പറിക്കുവാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.സംഭവത്തിൽ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല മോഷണശ്രമമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു.
ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതാകുറവുണ്ടായോ എന്നത് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും പി സതീദേവി വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. ഒക്ടോബര്‍ 25ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനം രാത്രിയിൽ കൊണ്ടുപോകാൻ ഡ്രൈവർക്ക് അധികാരമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ഗോപകുമാരൻ നായര്‍. രാത്രി വാഹനം എങ്ങനെ പുറത്തുപോയെന്ന് നോക്കേണ്ടത് സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാരാണ്.ജല അതോറിറ്റിയാണ് തനിക്ക് വാഹനവും ഡ്രൈവറെയും നൽകിയത്. ഇയാൾ കരാർ ജീവനക്കാരനാണ്. കരാർ കമ്പനിയാണ് ജല അതോറിറ്റിക്ക് വാഹനവും ഡ്രൈവറെയും നൽകുന്നത്. മുൻ ജലവിഭവ വകുപ്പു മന്ത്രിയുടെ കാലത്തും സന്തോഷ് ഡ്രൈവറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സന്തോഷിനെപ്പറ്റി തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും കുറവൻകോണത്തെ വീട്ടിൽ കയറിയ കേസിലും ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് പൊലീസ് പിടിയിലായത്. ഔദ്യോഗിക വാഹനത്തിലെത്തിയാണ് സന്തോഷ് രണ്ടിടത്തും അതിക്രമം നടത്തിയത്. സർക്കാർ വാഹനത്തിൽ ബോർഡ് മറച്ചുവച്ചായിരുന്നു സന്തോഷിന്റെ സഞ്ചാരം.ഈ സംഭവം റിപ്പോർട്ടു ചെയ്തു മാസങ്ങൾ; പിന്നിടുമ്പോഴാണ് സ്ത്രീകൾക്കെതിരെ വീണ്ടും ഇത്തരത്തിലുള്ള അതിക്രമണങ്ങൾ വർധിക്കുന്നത്... ഇത് വരെയും ശക്തമായ നടപടിയോ..സ്ത്രീ സുരക്ഷാ വർധിപ്പിക്കാൻ വേണ്ടിയുള്ള കരുതലുകൾ ഒന്നും തന്നെ എടുക്കുന്നില്ല എന്ന് വേണം, പറയാൻ..
https://www.facebook.com/Malayalivartha



























