ഒന്നിനും കൊള്ളാത്ത ബജറ്റ്, ബാലഗോപാലിനെ ചവിട്ടി പുറത്താക്കാനുള്ള സമയം കഴിഞ്ഞു, പൊട്ടിത്തെറിച്ച് ഇപി ജയരാജൻ

ബജറ്റിലെ പെട്രോൾ, ഡീസൽ സെസിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നാട്ടിൽ ഇന്ധന വിലകൂടുകയും അതിർത്തി സംസ്ഥാനങ്ങളിൽ വില കുറയുകയും ചെയ്താൽ അത് ഇവിടുത്തെ കച്ചവടം കുറയ്ക്കുകയും മറ്റിടങ്ങളിലെ കച്ചവടം കൂട്ടുകയും ചെയ്യും. ഇക്കാര്യം സർക്കാർ ആലോചിക്കുകയും ഉചിതമയാ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.'നികുതി ചുമത്താതെ ഈ ഒരു സാഹചര്യത്തിൽ ഒരു സർക്കാരിനും മുന്നോട്ട് പോകാൻ സാധിക്കില്ല. എന്നാൽ ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്ക് പ്രയാസകരമാകരുത്. സ്വന്തം നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി നികുതി കൊടുക്കണം എന്ന ബോധത്തിലേക്ക് ജനങ്ങളെ ചിന്തിപ്പിക്കാനേ പാടുള്ളൂ. ആ നിലപാടാണ് ബജറ്റിൽ ആകെ സ്വീകരിച്ചിട്ടുള്ളത്.കേരളത്തിന്റെ അതിർത്തി സംസ്ഥാനമായ കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഇന്ധന വിലയിൽ വ്യത്യാസം ഉണ്ടാകും. അങ്ങനെ വരുമ്പോൾ ചില സ്വാഭാവിക പ്രശ്നങ്ങൾ ഉണ്ടാകും. അക്കാര്യം പരിഹരിക്കേണ്ടത് സർക്കാരാണ് . അത് സർക്കാർ പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന് മാഹിയിൽ വില കൂടിയാൽ ഇവിടുത്തെ കച്ചവടം കുറയുകയും മാഹിയിലെ കച്ചവടം കൂടുകയും ചെയ്യും.
അത് എങ്ങനെ പരിഹരിക്കുമെന്നത് സർക്കാർ നല്ല രീതിയിൽ ആലോചിക്കണം.ബജറ്റ് സംബന്ധിച്ച് ആർക്കും വിമർശിക്കാം. വിമർശനങ്ങളിൽ അവയുടെ ഉള്ളടക്കം പരിശോധിച്ച് തീർച്ചയായും സർക്കാർ നടപടി സ്വീകരിക്കും', ഇപി ജയരാജൻ വ്യക്തമാക്കി. .പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് ബജറ്റിൽ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. ഒരു ലീറ്റർ പെട്രോൾ നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിനു 25 പൈസയാണ് സെസ്സായി ഈടാക്കുന്നത്. ഇത് കൂടാതെയാണ് അപ്പോൾ 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോൾ - ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.അതേസമയം പെട്രോളിനും ഡീസലിനും കൂടാതെ മദ്യത്തിന് ഏർപ്പെടുത്തിയ നികുതികളും കൂട്ടിയിട്ടുണ്ട്. 500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്കാണ് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തുക. ഭൂമിയുടെ ന്യായവില 20 ശതമാനമായും വൈദ്യുതി തീരുവ അഞ്ച് ശതമാനമായും ഉയർത്തിയിട്ടുണ്ട്.ഇതിനോടകം പല പ്രതിപക്ഷ നേതാക്കളും ബജറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്, സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന കേരള ചരിത്രത്തിലെ ഏറ്റവും മോശമായ ജനദ്രോഹ ബജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളാ ജനതയെ അടിമുടി കൊള്ളയടിക്കാന്‍ ഒരു മടിയുമില്ലാത്ത സര്‍ക്കാരിനെയാണ് ഇന്ന് സഭയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ ഓരോന്നിനും വില വര്‍ധിക്കുന്നതിന് കാരണമാകുന്ന പ്രഖ്യാപനങ്ങള്‍ നടത്തി കോവിഡില്‍ നിന്ന് കരകയറുന്ന മലയാളികളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വിലവര്‍ധനവ് ജനങ്ങളുടെ ദൈനംദിന ജീവിതക്രമത്തെ അപകടകരമാം വണ്ണം താളം തെറ്റിക്കും. വിലക്കയറ്റത്തിന് കഴിയാവുന്നതെല്ലാം ചെയ്ത ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി രൂപ അനുവദിച്ചത് പമ്പരവിഡ്ഢിത്തമാണ് എന്നും വിമർശനം ഉയർന്നു..
https://www.facebook.com/Malayalivartha



























