ഭാര്യയ്ക്ക് അയച്ച അശ്ലീല സന്ദേശം ലോക്കല്‍ സെക്രട്ടറി ഇട്ടത് സിപിഎം വാട്‌സാപ്പ്‍ ഗ്രൂപ്പില്‍, ഓഡിയോ കേട്ട് കിളിപോയി സഖാക്കൾ

ഓരോ ദിവസം കഴിയും തോറും പാർട്ടി നേതാക്കളുടെ ഓരോ പ്രവർത്തങ്ങൾ കൊണ്ട് തലവേദനയാവുകയാണ് പിണറായിക്ക്, നിരോധിത ലഹരി കടത്തും അതിലെ പാർട്ടി പ്രവർത്തകരുടെ ബന്ധവുമെല്ലാം ഇവിടെ ചർച്ചയാകുമ്പോൾ , താഴെ തട്ടിലും വീണ്ടും പാർട്ടിയെ നാണക്കേടുത്ത മറ്റൊരു പ്രെശ്നം കൂടെ ഉടെലെടുത്തിരിക്കുകയാണ്, പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല ശബ്ദ സന്ദേശമയച്ചത്.മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.അതേസമയം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.
ഇപ്പോഴിതാ രാഘവന്‍ വെളുത്തോളി അയച്ച സന്ദേശം ഇപ്പോള്‍ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇയാൾ പെരിയ കേസ് പ്രതി
കൂടിയാണ് , അതെ സമയം കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം തുടങ്ങി. സി.ബി.ഐ. പ്രത്യേക കോടതിയിൽ വ്യാഴാഴ്ച ഒന്നാംസാക്ഷി കല്യോട്ട് ശ്രീകുമാറിനെയാണ് വിസ്തരിച്ചത്.ഇനി തിങ്കളാഴ്ചയാണ് സാക്ഷിവിസ്താരം. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങളെ അടുത്തയാഴ്ച വിസ്തരിക്കുന്നുണ്ട്. വിചാരണവേളയിൽ സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്ത് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.മാധ്യമങ്ങൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ കോടതിക്ക് യുക്തമായ തീരുമാനമെടുക്കമെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. ഈ അപേക്ഷയിൽ തിങ്കളാഴ്ച കോടതി ഉത്തരവുണ്ടായേക്കും. രണ്ടാംസാക്ഷി ബാബുരാജിന്റെ വിസ്താരവും തിങ്കളാഴ്ച നടക്കും.ആകെ 292 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ജഡ്ജി കെ. കമനീസാണ് വിചാരണനടത്തുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബോബി ജോസഫ് ഹാജരായി. പ്രതികൾക്കായി അടുത്തിടെ കോൺഗ്രസ്‌വിട്ട മുൻ കെ.പി.സി.സി. വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരൻ കോടതിയിലെത്തി.2019 ഫെബ്രുവരി 17-നായിരുന്നു ഇരട്ടക്കൊലപാതകം.
രാഷ്ട്രീയ വൈരാഗ്യത്തെതുടർന്ന് കൊല നടത്തിയെന്നാണ് കേസ്. മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമനുൾപ്പെടെ 24 സി.പി.എമ്മുകാരാണ് പ്രതികൾ.ന്നാം പ്രതി സി.പി.എം. പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ ഉൾപ്പെടെ 11 പേർ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഈ 11 പേരും ജയിലിലായിട്ട് നാലുവർഷമായി. ഒൻപതാം പ്രതി മുരളി തന്നിത്തോടിന് ഇയാളുടെ പിതാവിന്റെ മരണത്തെ തുടർന്ന് ഒരു ദിവസത്തെ ഇടക്കാല ജാമ്യം കിട്ടിയതൊഴിച്ചാൽ പ്രതികളാരും ഒരിക്കൽപോലും പുറത്തിറങ്ങിയിട്ടില്ല.ലോക്കൽ പോലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും തുടർന്ന് സി.ബി.ഐ.യുടെയും കൈകളിൽ കേസ് ഡയറി മാറിമാറിയെത്തിയതിനാൽ അതതു സമയത്തെ ജാമ്യാപേക്ഷകളെല്ലാം തള്ളിപ്പോകുകയായിരുന്നു. 11 പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉണ്ടായിരുന്നത്. പീതാംബരന് ജയിലിനു പുറത്ത് ആയുർവേദ ചികിത്സ നൽകിയത് വിവാദമായതോടെ മുഴുവൻ പ്രതികളെയും വിയ്യൂരിലേക്കു മാറ്റി. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ് ഉൾപ്പെടെ സി.ബി.ഐ. അറസ്റ്റു ചെയ്ത അഞ്ചു പ്രതികളും കാക്കനാട് സബ് ജയിലിലാണുള്ളത്. ഇവർ ജയിലിലായിട്ട് ഒന്നേകാൽ വർഷമായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എ.യുമായ കെ.വി. കുഞ്ഞിരാമൻ, ഉദുമ മുൻ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എൻ. ബാലകൃഷ്ണൻ ഉൾപ്പെടെ എട്ടുപേർ ജാമ്യത്തിലാണ്.
https://www.facebook.com/Malayalivartha



























