BJPയും കോൺഗ്രസും തോളത്ത് കൈയ്യിട്ടു! CPMനെ തേച്ചൊട്ടിച്ചു... മുതലമടയിൽ ബോംബ്! നാണം കെട്ട് തൊലിയുരിയുന്നു

പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിനു കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ടു. ഭരണ സമിതിക്കെതിരെ 2 സ്വതന്ത്രാംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസം പാസായതാണു സിപിഎമ്മിനു തിരിച്ചടിയായത്. കോൺഗ്രസ് പിന്തുണയോടെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം എട്ടിനെതിരെ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്.
മൂന്ന് ബിജെപി അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്നാണ് അംഗങ്ങള്‍ വോട്ട് ചെയ്തത്. പഞ്ചായത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല.
എൽഡിഎഫിന് ഒമ്പത് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 20 അംഗ പഞ്ചായത്തിൽ, സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് ഒരു സിപിഎം അംഗം രാജിവച്ചിരുന്നു. നിലവിൽ 19 അംഗങ്ങളാണുള്ളത്. അധ്യക്ഷ കെ.ബേബി സുധയ്ക്കെതിരെ പി. കൽപനാ ദേവിയും ഉപാധ്യക്ഷൻ ആർ. അലൈ രാജനെതിരെ എം.താജുദ്ദീനുമാണ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്.
8 സിപിഎം പ്രതിനിധികൾ അവിശ്വാസത്തെ എതിർത്തപ്പോൾ, 2 സ്വതന്ത്രരും കോൺഗ്രസിന്റെ 6 അംഗങ്ങളും ബിജെപിയുടെ 3 അംഗങ്ങളും അതിനെ പിന്തുണച്ചു. നേരത്തെ 2021 ഡിസംബർ 4 ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം എൽഡിഎഫ് , ബിജെപി അംഗങ്ങൾ വിട്ടു നിന്നതിനാൽ, ക്വാറം തികയാത്തതുകൊണ്ട് ചർച്ചയ്ക്ക് എടുത്തിരുന്നില്ല.
എന്നാല്‍ ഇത്തവണ വ്യക്തമായ കണക്കുകൂട്ടലോടെയാണ് പ്രതിപക്ഷം കരുനീക്കം നടത്തിയത്. അവിശ്വാസത്തെ പിന്തുണച്ചതോടെ, മൂന്ന് മെമ്പർമാരേയും ബിജെപി പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ ചുമതലകളിൽ നിന്നും നീക്കി. കൊല്ലംങ്കോട് മണ്ഡലം കമ്മിറ്റിയും പിരിച്ചുവിട്ടു.
ഇനി പുതിയ ഭരണസമിതി നിലവില്‍ വരേണ്ടതുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടക്കണം. എന്നാല്‍ പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിക്കും വ്യക്തമായ മേല്‍ക്കൈ ഇല്ല. കോണ്‍ഗ്രസും സ്വതന്ത്ര അംഗങ്ങളും ചേര്‍ന്നാല്‍ എട്ട് അംഗങ്ങളാകും. നിലവില്‍ സിപിഎമ്മിനും എട്ട് അംഗങ്ങളാണുള്ളത്.
അതേസമയം, ഇക്കാര്യങ്ങളില്‍ ബിജെപി എന്ത് നിലപാട് എടുക്കുന്നു എന്നത് നിര്‍ണായകമാണ്. സിപിഎം അംഗം രാജിവച്ച വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യരുത് എന്ന് ബിജെപി ജില്ലാ നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു സൂചന.
പാർട്ടി നേതൃത്വം വിപ്പ് നൽകിയിരുന്നെങ്കിലും പ്രാദേശിക വിഷയമായതിനാലാണ് വോട്ട് ചെയ്തതെന്ന് ബി.ജെ.പി അംഗങ്ങൾ. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളായി ഇതിനകം വിവിധ കക്ഷി നേതൃത്വങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇത് വഴിവയ്ക്കും.
https://www.facebook.com/Malayalivartha



























