ബാബുരാജേ പണമെവിടെ? ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് നടക്കുന്നതെന്താ? മൂക്കത്ത് വിരൽ വച്ച് ആരാധകർ

നിലവിലെ അവസ്ഥയിൽ ബാബുരാജിനെ വിട്ടയച്ചേക്കും. നിലവിൽ ബാബുരാജിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. ഒരു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം. നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. ജാമ്യം നിലനിൽക്കേ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ. അടിമാലി പോലീസ് 2 തവണ നോട്ടീസ് നൽകിയെങ്കിലും ബാബുരാജ് അസൌകര്യം അറിയിച്ച് അവധി അപേക്ഷ നൽകുകയായിരുന്നു. തുടർന്നാണ് ബാബുരാജ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ഈ ഹർജിയിലാണ് താരത്തിന് അനുകൂല വിധി ലഭിച്ചത്. മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തി വന്നിരുന്ന സ്ഥാപനം. ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പളളിവാസൽ പഞ്ചായത്ത് നമ്പരിട്ട് നൽകിയിരുന്നത്. സ്ഥലത്തിൻറ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുളളതല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യു വകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കേ 2020 ഫെബ്രുവരിയിൽ 40 ലക്ഷം രൂപ ഡെപ്പോസിറ്റും മാസം 3 ലക്ഷം രൂപ വാടകയും പ്രകാരം റിസോർട്ടിൻറ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയതായും ഇതിൻ പ്രകാരം 2 ഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയതായും അരുൺകുമാർ പറയുന്നു. എന്നാൽ കാര്യങ്ങൾ വെടിപ്പായി പോയില്ല. തുടർന്ന് പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ ബാബുരാജ് പണം നൽകിയില്ല. ഇതേ തുടർന്ന് അരുൺകുമാർ കോടതിയെ സമീപിക്കുകയായിരുന്നു. ബിനു പളളിമൺ
https://www.facebook.com/Malayalivartha



























