അനിൽ ആന്റണി എന്റെ പൊന്നുമോൻ മനസ്സലിഞ്ഞ് സുധാകരൻ, ഞെട്ടിക്കുന്ന തീരുമാനം, കോൺഗ്രസിൽ അടുത്ത അടി പൊട്ടി..എന്താണ് ഈ മനം മാറ്റത്തിന് കാരണം..

ഇതിപ്പോൾ ഒരു മാതിരി മറ്റേടത്തെ പണിയായി പോയാലോ സുധാകര എന്നാണ് എല്ലാവരും ചോദിക്കുന്നത് കാരണം ഒരു വിഷയം വന്നപ്പോൾ കോൺഗ്രസിലെ എല്ലാവരും കൂടെ ഒറ്റകെട്ടായി ഒരു തീരുമാനം യൂദ്ധത്തിട്ട് അവസാനമിപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ സുധാകരന് മാത്രം ഒരു മനം മാറ്റം വന്നിരിക്കുകയാണ് , അതെന്താണ് എന്നാണ് മനസിലാകാത്തത് , ഇതിപ്പോൾ കോൺഗ്രസിലെ എല്ലാവരെഹം കളിയാക്കുന്നതിന് തുല്യമായാലോ എന്നോർക്കുമ്പോഴാണ്, ഇപ്പോൾ ബി ബി സിയുടെ വിവാദ ഡ്യോക്യുമെന്ററി നിരോധനത്തിനെതിരെ കോൺഗ്രസ് ഉൾപ്പടേയുള്ള പ്രതിപക്ഷ നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തുന്പോഴായിരുന്നു മുതിർന്ന പാർട്ടി നേതാവ് എകെ ആന്റണിയുടെ മകനും കെ പി സി സി സോഷ്യൽ മീഡിയ സെല്ലിന്രെ ചുമതലയുമുള്ള അനിൽ ആന്രണി ഭിന്ന സ്വരവുമായി രംഗത്ത് വരുന്നത്. രാജ്യത്തിനെതിരെ വിദേശ ശക്തികൾ നടത്തുന്ന അപവാദപ്രചരണങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു അനിൽ ആന്റണി സ്വീകരിച്ചത്. എന്നാൽ ഇതിനിടെ സംസ്ഥാനത്ത് നിന്ന് മാത്രമല്ല, ദേശീയ തലത്തൽ നിന്ന് വരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നു. ഇതോടെ സംഘടന അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ....shorts എന്നാൽ ഇപ്പോഴിതാ അനിൽ ആന്റണിക്കെതിരെ കടുത്ത നടപടികൾ വേണ്ടെന്ന നിലപാടുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.അതാണിപ്പോൾ നേതാക്കളെ ഞെട്ടിച്ചിരിക്കുന്നത് ,
സുധാകരന്റെ ഈ മനം മാറ്റത്തിനു പിന്നിൽ എന്താണ് എന്നാണ് എല്ലാവരും അന്വേഷിക്കുന്നതും, അനിൽ ആന്റണി ഇപ്പോഴും കോൺഗ്രസുകാരനാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിലുള്ള പാർട്ടി നിലപാട് അദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. തനിക്ക് സംഭവിച്ചുപോയ തെറ്റ് അനിൽ ആന്റണി തിരുത്തുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നടപടി ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് അവരുടെ അഭിപ്രായം. വിഷയത്തിൽ കെ പി സി സിയുടെ അഭിപ്രായം കെ പി സി സി അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇതൊന്നും വിവാദമാക്കേണ്ട വിഷയമായി തോന്നിയിട്ടില്ല.അത്തരമൊരു കാര്യം പറഞ്ഞ് പോയി എന്ന് വെച്ച് അനിൽ ആന്റണിയെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ട ആവശ്യമില്ല. എന്തെല്ലാം കാര്യങ്ങൾ ആളുകൾ പറയുന്നു. കോൺഗ്രസിന്റെ മറ്റ് നേതാക്കളുടെ ഭാഗത്ത് നിന്നും പാകപിഴകള് വരാറുണ്ട്. മനുഷ്യരാണ്, യന്ത്രമൊന്നും അല്ലാലോ. അപ്പോള് തെറ്റുകൾ സ്വാഭാവികമാണ്. തെറ്റി പറ്റിയെന്ന് കണ്ടാൽ ഉടനെ പുറത്താക്കുന്നത് ശരിയല്ലെന്നും കെ സുധാകരൻ വ്യക്തമാക്കുന്നു.യൂത്ത് കോൺഗ്രസിന്റെ ആരോപണത്തിന് അവർ മറുപടി പറയും. വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള് നേതാക്കൾക്കിടയിലുണ്ടാവും. അത് കൂട്ടായ ചർച്ചയിലുടെ തീർക്കുകയും ചെയ്യും. ഡോക്യുമെന്രറി വിഷയത്തിൽ ഞാൻ പറഞ്ഞത് പോലെ ആരാണ് ഇവിടെ പ്രതികരിച്ചിട്ടുള്ളത്. ഗുജറാത്ത് കലാപം എന്ന് പറയുന്നത്
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ലജ്ജാകരമായ സംഭവമാണ്.ഇത്രയേറെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കിയ ഒരു കൊലപാതക പരന്പര ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെയില്ല.ബ്രിട്ടീഷുകാരോട് പോരാടുന്പോൾ പോലും ഇത്തരമൊരു ക്രൂരപ്രവർത്തനം ഉണ്ടായിട്ടില്ല. ന്യൂനപക്ഷത്തിനെതിരെ ക്രൂരമായ അക്രമം നടത്തി സ്വത്ത് തട്ടിയെടുത്തു. സ്വന്തം മക്കളെ രക്ഷിതാക്കളുടെ മുന്നിലിട്ട് മാനഭംഗം ചെയ്തു. ഇത്രയൊക്കെ അപമാനകരമായ കാര്യമാണെങ്കിലും അത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം ചർച്ച ചെയ്യപ്പെടേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.പക്ഷെ എ കെ ആന്റണി ഇപ്പോഴും മൗനം തുടരുകയാണ് , ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമര്‍ശിച്ചുളള ബി ബി സിയുടെ 'ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിക്കും ബി ബി സിക്കും എതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബി ബി സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ അനില്‍ ആന്റണിയുടെ ട്വീറ്റ്.
പിന്നാലെ അനിലിനെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി. പരാമര്‍ശം ദേശീയ തലത്തിലടക്കം ബിജെപി ചര്‍ച്ചയാക്കിയതോടെ അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബിബിസിക്കെതിരെ അനില്‍ രംഗത്തെത്തിയിരുന്നു.വിവാദത്തില്‍ അനില്‍ ആന്റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതല്‍ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഷാഫി പറമ്ബിൽ , ശബരീനാഥ് , റിജിൽ മാങ്കുറ്റി, വി ടി ബലറാം തുടങ്ങിയ യുവ നേതാക്കളെല്ലാം പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു, പക്ഷെ അനിൽ ആന്റണി അപ്പോഴും തന്റെ നിലപട് തുടർന്നു അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു, എന്തിനേറെ ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനെയും അനിൽ ആന്റണിയെയും വച്ച് compare ചെയ്തു പോലും ജയറാം രമേശിനെ പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു, കൂടാതെ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പുതിയ പരാമര്‍ശം, ബിബിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന അനില്‍ ആന്റണി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായി. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പല തവണ ബിബിസി നല്‍കിയെന്നാരോപിച്ചാണു വിമര്‍ശനം.
ബിബിസി മുന്‍പു നല്‍കിയ ഭൂപടങ്ങള്‍ സഹിതമായിരുന്നു ട്വീറ്റ്. ഇന്ത്യയുടെ അഖണ്ഡതയെ പലതവണ ചോദ്യംചെയ്ത മാധ്യമമാണു ബിബിസി. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കാളികള്‍ക്കും പറ്റിയ കക്ഷിയാണു ബിബിസിയെന്നും അനില്‍ പരിഹസിച്ചു.ഇതും കോൺഗ്രസ് നേതാക്കളെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചത്, അതിനിടെയാണ് സുധാകരന്റെ ഈ നിലപട്,,പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചര്‍ച്ചയായതിനു പിന്നാലെ ബിബിസിക്കെതിരെ അനില്‍ ഉയര്‍ത്തിയ വിമര്‍ശനം വിവാദമായിരുന്നു. തുടര്‍ന്നു പാര്‍ട്ടിപദവികള്‍ രാജിവച്ചു. മോദിക്കെതിരെയുള്ള ഡോക്യുമെന്ററി വിവാദമായതിനു പിന്നാലെ ഡല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ബിബിസി ഓഫിസിനു മുന്നില്‍ ഹിന്ദുസേന പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ബിബിസി ഭീഷണിയാണെന്നും ചാനല്‍ നിരോധിക്കണമെന്നുമാണ് ആവശ്യം.ബിബിസി ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളിലും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും വന്നു. എല്ലാം കഴിഞ്ഞപ്പോഴാണ് സുധാകരന്റെ മനം മാറ്റം.അതാണ് കോൺഗ്രസ് നേതൃത്വത്തെ മൊത്തത്തിൽ ഇപ്പോൾ; ഞെട്ടിച്ചിരിക്കുന്നത്..
https://www.facebook.com/Malayalivartha



























