ഇത്ര വലിയ ക്രൂരത പാടില്ല..ഒടുവിൽ ഉമ്മൻചാണ്ടി തന്നെ വരേണ്ടി വന്നു സത്യം വെളിപ്പെടുത്താൻ..വൈറലായി വീഡിയോ..
ഒടുവിൽ ഉമ്മൻചാണ്ടി തന്നെ വരേണ്ടി വന്നു ആ സത്യങ്ങൾ വെളിപ്പെടുത്താൻ ..അല്ലെങ്കിൽ വരുത്തിച്ചു എന്ന് വേണം പറയാൻ , കാരണം കഴിഞ്ഞ കുറച്ചു ദിവസമായി ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് ചർച്ചകൾ ഇവിടെ നടക്കുന്നുണ്ട്..അദ്ദേഹത്തിന് കുടുംബം ചികിത്സ നിഷേധിക്കുന്നു, അദ്ദേഹത്തിന്റെ അവസ്ഥ വളരെ ക്രൂരമാണ് തുടനകിയ ചർച്ചകളാണ് നടക്കുന്നത്, എന്നാൽ ഇപ്പോൾ അതെല്ലാം നിഷേധിച്ചു കൊണ്ട് അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുകയാണ്..തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയിൽ രംഗത്തെത്തി. ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക് പേജിലാണ് ഇന്നലെ രാത്രി ഏഴരയോടെ ലൈവ് വിഡിയോ വന്നത്. അപ്പയുടെ ചികിത്സയെക്കുറിച്ച് അദ്ദേഹം തന്നെ പറയും എന്നു ചാണ്ടി ഉമ്മൻ വ്യക്തമാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി വിഡിയോയിൽ പറഞ്ഞു.
ഖേദകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാധ്യമങ്ങളും സമൂഹവുമാണ് ഇതിനു കാരണക്കാരെന്നും ചാണ്ടി ഉമ്മൻ വിഡിയോയിൽ പറഞ്ഞു. ഇത്ര വലിയ ക്രൂരത ചെയ്യാൻ എന്താണ് ഞാൻ ചെയ്ത തെറ്റ്? കേരള സമൂഹത്തിൽ മറ്റൊരു മകന് ഈ ഗതികേട് ഉണ്ടാകാതിരിക്കാൻ പ്രാർഥിക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ചാണ്ടി ഉമ്മനു പുറമേ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, ഏതാനും കോൺഗ്രസ് നേതാക്കൾ എന്നിവരെയും വിഡിയോയിൽ കാണുന്നുണ്ട്.കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകളാണ് ദിവസവും പുറത്തുവരുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ജര്‍മനയിലെ ചികില്‍സയ്ക്ക് ശേഷം ബാംഗ്ലൂരിലാണ് ചികില്‍സ തുടരുന്നത്. ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലാണ് ചികില്‍സ.നവംബര്‍ 22 മുതല്‍ ഈ ചികില്‍സ നടക്കുന്നുണ്ട്. ഡിസംബറിലും ജനുവരിയിലും ബാംഗ്ലൂരിലെത്തി ചികില്‍സ നടത്തിയിരുന്നു. അടുത്ത റിവ്യൂവിന് സമയമായി. പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്.
അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു.ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു.അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..അതെ സമയം ദ ന്യു ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ കുടുബം മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഒരു ഒറ്റവരി അറിയിപ്പായി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha