എന്റെ മകളെ ക്രൂരമായി കൊന്നില്ലേ...ഇവൻ ഭർത്താവോ നരാധമനോ? അവന് ജാമ്യം കിട്ടിയാൽ ജീവിച്ചിരിക്കില്ല; നെഞ്ചു പൊട്ടി ഹേനയുടെ പിതാവ്

ചേർത്തലയിൽ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ ജാമ്യത്തിനായി ശ്രമിച്ച് ഭർത്താവ് അപ്പുക്കുട്ടൻ. കുളിമുറിയിൽ ഹേന മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 മെയ് 26 നാണ് കരിങ്ങന്നൂർ സ്വദേശി ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർത്താവ് അപ്പുക്കുട്ടൻ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ട് ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം സ്വാഭാവികമായിരുന്നില്ല, ഭർത്താവ് നടത്തിയ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു. തല ഭിത്തിയിൽ ഇടിപ്പിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഭർത്താവ് അപ്പുക്കുട്ടൻ പോലീസിന് നൽകിയ മൊഴി.
വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കൊല്ലം സ്വദേശിയാണ് ഭർത്താവ് അപ്പുക്കുട്ടൻ. ഭാര്യയുമൊത്ത് ചേർത്തലയിലായിരുന്നു താമസിച്ച് വന്നത്. തന്റെ മകളെ ക്രൂരമായി മർദ്ധിച്ച് കൊലപ്പെടുത്തിയ അപ്പുക്കുട്ടന് ജാമ്യം അനുവദിച്ചാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹേനയുടെ അച്ഛൻ പ്രംകുമാർ മലയാളി വാർത്തയോട് പറഞ്ഞു.
ബിനുപളളിമൺ
https://www.facebook.com/Malayalivartha























