ഗണേഷ് കുമാറിനെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ... വിമർശനവുമായി മുഖ്യമന്ത്രി

സർക്കാരിനെതിരെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി ഗണേഷ് കുമാർ എംഎൽഎ കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. കെബി ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ രോഷാകുലനായി മുഖ്യമന്ത്രി.
വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. ഇന്ന് നടന്ന എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് എംഎൽഎയുടെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചത്. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്നാൽ ഗണേഷ് കുമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. ഭരണകക്ഷി എംഎൽഎമാരെപ്പോലും സർക്കാർ അവഗണിക്കുകയാണെന്നും പത്തനാപുരത്ത് വികസനമില്ലെന്നുമാണ് ഗണേഷ് നേരത്തെ വിമർശിച്ചത്. കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
പ്രശ്‌നങ്ങൾ വാർത്തയാകുന്ന രീതിയിലല്ല ഉന്നയിക്കേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ശൈലി ശരിയല്ല. പിണറായി വിജയൻ സർക്കാർ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നത് എന്നും അദ്ദേഹം ചോദിച്ചു. പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും അതിന്റെ കണക്കുകളും യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു.
മുന്നണിയില്‍ കൂടിയാലോചന കുറവാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തിയത്. മന്ത്രിമാരുടെ വകുപ്പുകളും പ്രവര്‍ത്തനങ്ങളും പോരെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
തനിക്ക് സ്ഥാനമാനങ്ങളില്‍ അത്ര താല്‍പര്യമില്ലെന്നും ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞിരുന്നു. ഓരോ എംഎൽഎയ്‌ക്കും കഴിഞ്ഞ ബഡ്‌ജറ്റിൽ 20 പ്രവൃത്തി വീതം തരാമെന്ന് എഴുതി വാങ്ങിയതായും എന്നാൽ ഒന്നുപോലും തന്നില്ലെന്നും ഗണേഷ് അറിയിച്ചു. കിഫ്‌ബിയാണ് എല്ലാറ്റിനും പോം വഴിയെന്ന് പറഞ്ഞ് ഫ്ളെക്‌സുകൾ വച്ചതല്ലാതെ ഒന്നും നടക്കുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമർശനം.
ഇപ്പോൾ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിർദേശം. കിഫ്ബിയുടെ പേരിൽ ഫ്ലെക്സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ്’’ – രോഷത്തോടെ ഗണേഷ് പറഞ്ഞു.
കസേര കിട്ടുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ പറ്റുമോ ?, സത്യം പറയാതിരിക്കാന്‍ പറ്റുമോ ? അതിനൊന്നും എന്നെ കിട്ടില്ല. എനിക്ക് സ്ഥാനമാനങ്ങളോടൊന്നും അത്ര താത്പര്യം ഇല്ല. പത്തനാപുരത്തെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഞാന്‍ നിയമസഭയില്‍ എത്തുന്നു എന്നല്ലാതെ.
ഈ സര്‍ക്കാരിനെ മോശപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല. എല്‍ ഡി എഫ് വികസന രേഖയില്‍ സൂക്ഷ്മമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, ഗണേഷ് കുമാറിന്റെ വിമര്‍ശനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha























