സാമാന്യ മര്യാദ ഉണ്ടോ ഇന്ദ്രന്‍സിന്..പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി..മകളാണെന്ന് പറയാൻ കുറച്ചെങ്കിലും ഉളുപ്പുണ്ടോ ?
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയിലെ വനിത സംഘടനയായ ഡബ്ല്യു സി സി ഇല്ലായിരുന്നെങ്കില്‍ നടിയെ കൂടുതല്‍ ആളുകള്‍ പിന്തുണച്ചേനെ എന്നാണ് ഇന്ദ്രന്‍സ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.പിന്നാലെ തന്നെ അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ടെന്നും ഇന്ദ്രന്‍സ് ഖേദപ്രകടനത്തില്‍ പറഞ്ഞു.എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. മകളെ പോലെ എന്ന് പറയുന്നവര്‍, അവരെ ചെന്ന് കാണാനോ, അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കാനോ ഇതൊന്നും ചോദിക്കാതെ ഒരാള്‍ എങ്ങനെയാണ് മകളെ പോലെയെന്ന് പറയുന്നത്.
മകളെ പോലെയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്. എതിരെ നില്‍ക്കുന്ന വ്യക്തിക്ക്, ഇയാളാണ് കുറ്റാരോപിതനായി നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിധി വരട്ടെ, വിധി വരുന്നത് വരെ നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുക, എന്നുള്ള സാമാന്യ മര്യാദ, ബോധം ഇവര്‍ക്ക് എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നാണ് ആലോചിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.ഇവരൊക്കെ ഇവരുടെ നിലനില്‍പിന് വേണ്ടിയാണോ, ഇങ്ങനെ പക്ഷം പിടിച്ച് സംസാരിക്കുക, കൂടാതെ ഇവരൊക്കെ ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് സംസാരിക്കുന്നത്. ഇന്ദ്രന്‍സിനെ പോലെയുള്ള ഒരാള്‍, ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ഇങ്ങനെ ആലോചിക്കാതെ ഒരു ഉത്തരം പറയുമെന്ന്- ഭാഗ്യലക്ഷ്മി പറഞ്ഞു.ഡബ്ല്യു സി സി ഇല്ലായിരുന്നെങ്കില്‍ നടിയെ കൂടുതല്‍ ആളുകള്‍ പിന്തുണച്ചേനെ എന്ന് പറയുന്നു, ഈ നടനോടൊപ്പമേ സഞ്ചരിക്കൂ എന്ന് പറയുന്ന വലിയ വിഭാഗം ആളുകള്‍ സിനിമയിലുണ്ട്. ആ ആണുങ്ങളാണോ ഇവിടുത്തെ അവസാന വാക്ക്. അവര്‍ ഡബ്ല്യു സി സിയെ അംഗീകരിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഡബ്ല്യു സി സിക്ക് എതിരാണ്.കാര്യം വ്യക്തമായി മനസിലാക്കാതെ, പഠിക്കാതെ നമ്മളൊക്കെ ഇങ്ങനെ നിരന്തരം വന്നിരുന്ന്. എവിടെയൊക്കെയാണ് പാകപ്പിഴകളുണ്ടായിരിക്കുന്നത്. ഇതില്‍ സ്വാധീനം ഉണ്ടായിട്ടുള്ളത്. ഇങ്ങനെ അന്വേഷിച്ചാല്‍ ഇത് വിടാതെ പിടിച്ചാണ് ഈ കേസ് മുന്നോട്ടുകൊണ്ടു പോകുന്നത്.
നമ്മള്‍ ആരും വിഡ്ഢികളൊന്നുമല്ല. ഇങ്ങനെ ഒരു പക്ഷം പിടിച്ച് സംസാരിക്കുന്നവര്‍ അക്കാര്യം മനസിലാക്കണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.എല്ലാവരും പറയും എന്റെ മകളെ പോലെയാണെന്ന്, എന്റെ അനിയത്തിയെ പോലെയാണെന്ന് എന്റെ സഹപ്രവര്‍ത്തകയാണ്. എന്നിട്ട് എന്ത് ചെയ്തു ഇവര്‍. അവര്‍ക്ക് വേണ്ടി ഇവര്‍ എന്ത് ചെയ്തു. അവളെ ഒന്നുപോയി കാണാനോ സംസാരിക്കാനോ അവളെ ഒന്ന് ആശ്വസിപ്പിക്കാനോ. ഒന്നം ഇല്ല,. പക്ഷേ, ചോദ്യം ചോദിക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് ഇത് പറയും.എന്നും പറഞ്ഞു കൊണ്ട് രൂക്ഷമായ വിമർശനമാണ് ഭാഗ്യ ലക്ഷ്മി നടത്തിയിരിക്കുന്നത്..
https://www.facebook.com/Malayalivartha