Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മാസന്തോറും 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതും വയോധികര്‍ക്ക് സൗജന്യനേത്ര ചികിത്സയും കണണ്ണടയും കൊടുക്കുന്നതും ഉയര്‍ത്തിപ്പിടിച്ച് സിപിഎം മുഖപത്രം...സംസ്ഥാനത്തെ ഇന്ധന നികുതി രണ്ട് രൂപാ കൂടി കൂട്ടിയതിലൂടെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 800 കോടിയിലധികം രൂപ 'പോക്കറ്റടിച്ച്' പൊതുഖജനാവിലേക്ക് കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം മറക്കാൻ..

07 FEBRUARY 2023 03:50 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഇന്ധന നികുതി രണ്ട് രൂപാ കൂടി കൂട്ടിയതിലൂടെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 800 കോടിയിലധികം രൂപ 'പോക്കറ്റടിച്ച്' പൊതുഖജനാവിലേക്ക് കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ കുറേ വര്‍ഷമായി നിരന്തരം കുതിച്ചുയരുന്ന എണ്ണവിലയിലൂടെ ലഭിക്കുന്ന നികുതി വരുമാന വര്‍ദ്ധനവ് കൂടാതെയാണിത്. പ്രളയവും കോവിഡും സൃഷ്ടിച്ച ദുരിതവും തൊഴിലില്ലായ്മയും കൊണ്ട് പൊതുജനം പൊറുതിമുട്ടി കഴിയുമ്പോഴാണ് എല്ലാം ശെര്യാക്കാനുള്ള ഈ നീക്കം. ഇതിനെ ന്യായീകരിക്കാന്‍ മാസന്തോറും 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതും വയോധികര്‍ക്ക് സൗജന്യനേത്ര ചികിത്സയും കണണ്ണടയും കൊടുക്കുന്നതും ഉയര്‍ത്തിപ്പിടിച്ച് സിപിഎം മുഖപത്രം തന്നെ രംഗത്തെത്തി.

 

 

 

 

 

ഇത്രയും പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയില്ലെന്നും വാദിക്കുന്നു. മോശമല്ലാത്ത വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ സൃഷ്ടിക്കാത്തത് കൊണ്ടാണ് ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ട സാഹചര്യം ഉടലെടുത്തതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തേക്കാള്‍ മികച്ച സാമ്പത്തിക സ്ഥിതിയുള്ള തമിഴ്‌നാട്ടിലും കര്‍ണാടകയിലും 1000 രൂപയാണ് ക്ഷേമപെന്‍ഷന്‍. അതിന് കാരണം അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ കൂടിയാണ്. സംസ്ഥാനത്തേത് പോലെ വിലക്കയറ്റം അവിടെയില്ല. കൃഷിയും വ്യവസായവും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതിലൂടെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലുണ്ടാവുകയും വരുമാനം ലഭിക്കുകയും ചെയ്യുന്നു.

 

 

 

ഇത്തവണത്തെ സംസ്ഥാന ബജറ്റ് ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കര്‍ഷകരെയാണ്. കേരളത്തിന്റെ മൊത്തം മൂല്യവര്‍ദ്ധനവില്‍ കാര്‍ഷിക അനുബന്ധ മേഖലയിലെ വിഹിതം 2012-13ല്‍ 13.7 ശതമാനമായിരുന്നു. 2016-17ലത് 10.5 ശതമാനമായും 2019-20ല്‍ 8.03 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വിളവിസ്തൃതി 2000ല്‍ 30 ലക്ഷം ഹെക്ടറായിരുന്നു.2016-17ല്‍ അത് 25.84 ആയി കുറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും കൃഷിഭൂമി കുറഞ്ഞുവരുകയാണ്. അതേസമയം വനഭൂമി വര്‍ദ്ധിച്ച് 29.65 ശതമാനമായി.

 

 

 

ഭക്ഷ്യവിളകളായ നെല്ല്, കപ്പ, പയറുവര്‍ഗങ്ങള്‍ എന്നിവ കൃഷി ഭൂമിയുടെ 9.35 ശതമാനം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ഭക്ഷ്യവിള കൃഷി കുറയുന്നത് കാരണം സംസ്ഥാനം താമസിയാതെ പൂര്‍ണ ഉപഭോക്തൃസംസ്ഥാനമായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മലയാളിക്ക് കഴിക്കാന്‍ ഒരു കൊല്ലം 40 ലക്ഷം ടണ്‍ അരി വേണം. ഇതിന്റെ 14 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ്. 1970ല്‍ 8.80 ലക്ഷം ഹെക്ടറിലാണ് സംസ്ഥാനത്ത് നെല്‍കൃഷിയുണ്ടായിരുന്നത്. 2021-22ല്‍ അത് 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. നെല്ലിന്റെ ഉത്പാദനം 13.7 ലക്ഷം ടണ്ണില്‍ നിന്ന് 5.59 ലക്ഷം ടണ്ണായി കുറയുകയും ചെയ്തു.

 

 

 

 

 

ഒരു ഹെക്ടറില്‍ നിന്ന് 2884 കിലോഗ്രം നെല്ലാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചിത് കുറവാണ്. നെല്ല് സംഭരണത്തിന് പ്രത്യേകം തുക ബജറ്റില്‍ വകയിരുത്തണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ല. 96.1 കോടി രൂപമാത്രമാണ് നെല്‍കൃഷിക്കായി നീക്കിവച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സംഭരണ ഏജന്‍സിയായ സപ്‌ളൈയ്‌ക്കോയ്ക്ക് നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് വലിയ തുക കിട്ടാനുണ്ട്. ഇത് കൊടുക്കുന്നതിനുള്ള നടപടികളില്ലാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

3.34 കോടി ജസംഖ്യയുള്ള കൊച്ചു സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും പെന്‍ഷനുമായി 70,000 കോടി രൂപയാണ് വേണ്ടത്. ക്ഷേമപെന്‍ഷന് 11,000 കോടിയും. വിലക്കയറ്റം തടയാന്‍ നീക്കിവച്ചിരിക്കുന്നതോ വെറും 2190 കോടി രൂപ. കിഫ്ബിയ്ക്കും ക്ഷേമപെന്‍ഷനും വേണ്ടി ബജറ്റിന് പുറത്ത് നിന്ന് വായ്പയെടുത്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പിന് തടയിടാനൊരുങ്ങിയത്. കിഫ്ബി വായ്പ സിഎജി ഓഡിറ്റിംഗിന് വിധേയമാക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. ഇന്ധന നികുതി രണ്ട് രൂപ കൂട്ടിയത് വഴി ക്ഷേമപെന്‍ഷന്‍ കൊടുക്കാനാകുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വെള്ളക്കരം കൂട്ടി, ഭൂമിയുടെ ന്യായവില 20 ശതതമാനവും വിപണി മൂല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ 30 ശതമാനവും കൂട്ടും. കെട്ടിട നികുതി, അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാര്‍ഹിക-ഇതര കെട്ടിട നിര്‍മാണ ഫീസ് എല്ലാം പരിഷ്‌ക്കരിക്കും. ഇതുവഴി തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂടും. ഇതിനെയൊക്കെ എങ്ങനെ ന്യായീകരിക്കും. നികുതി വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ന്യായീകരിച്ച് ന്യായീകരിച്ച് നാറാതെ ജനഹിതം അനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ മൂക്കുംകുത്തി വീഴും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends