കറുപ്പിട്ട് തുരുത്ത് കാണാൻ ഇറങ്ങി,പിള്ളേരെ ചാക്കിട്ട് പിടിച്ച് പോലീസ്..പ്രദേശത്തു ബൈക്ക് മോഷണം വ്യാപകമായതിനാൽ മോഷ്ടാക്കളാണെന്നു സംശയിച്ചാണ്, ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് നൽകിയ വിശദീകരണം...രക്ഷിതാക്കൾക്കൊപ്പം ഇവരെ വിട്ടയച്ചു...
എന്ത് വിധിയാണ് ദൈവമേ എന്ന് പറയാൻ തോന്നും, കാരണം വന്നു വന്നു കേരളത്തിൽ ഇനി കറുപ്പ് നിരോധിക്കാൻ പോകുന്നു എന്നുള്ള വാർത്ത ഏതു നിമിഷവറും വരാനുള്ള സാധ്യതകൾ ഉണ്ട്..നമ്മുടെ മുഖ്യന്റെ കറുപ്പ് പേടി ഇപ്പോൾ അതിരു കടന്നിരിക്കുകയാണ്, ആദ്യം കരിങ്കൊടി കാണിക്കുന്നവരെ ആയിരുന്നു പിടിച്ചു അകത്തിട്ടിരുന്നേ, പിന്നീട മാസ്ക് വച്ചവരെ അകത്തിടാൻ തുടങ്ങി, പിന്നീട പ്രതിഷേധിക്കുന്നവരിൽ കറുപ്പിട്ടവരെ പൈല്സിച്ചു അകത്തിടാൻ തുടങ്ങി, ഇപ്പോഴിതാ വഴിയിൽ കൂടി നടന്നു പോകുന്ന ഒരാൾക്കു പോലും കറുപ്പ് നിറത്തിലുള്ള തുണി ഇടാൻ പറ്റാത്ത അവസ്ഥയാണ്...അവസാനമായി അതൊരത്തിലൊരു ദുരനുഭവം അനുഭവിക്കേണ്ടി വന്നത് , ഒന്നും അറിയാത്ത കുറച്ച കുട്ടികൾക്കാണ്..
മുഖ്യമന്ത്രി കൊല്ലത്ത് എത്തിയ ഇന്നലെ അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ ആലപ്പുഴയിൽ നിന്നെത്തിയ യുവാക്കൾ കറുപ്പ് ഷർട്ട് ഇട്ടതിന്റെ പേരിൽ 8 മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ അരൂർ സ്വദേശികളായ ഫൈസൽ (18), അമ്പാടി (19) എന്നിവരാണു രാവിലെ 10 മണിയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനു പുറത്തിറങ്ങി കടയിൽ നിന്നു വെള്ളം വാങ്ങി സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈ ക്കിൽ ചാരിയിരിക്കുമ്പോഴാണ് ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.പ്രദേശത്തു ബൈക്ക് മോഷണം വ്യാപകമായതിനാൽ മോഷ്ടാക്കളാണെന്നു സംശയിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് നൽകിയ വിശദീകരണം.
റെയിൽവേ സ്റ്റേഷനു തൊട്ടടുത്ത ക്യുഎസി മൈതാനത്തും ടൗൺ ഹാളിലുമാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നിശ്ചയിച്ചിരുന്നത്. ഇവിടെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണു യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം.
രാത്രിയോടെ അരൂരിൽ നിന്ന് എത്തിയ രക്ഷിതാക്കൾക്കൊപ്പം ഇവരെ വിട്ടയച്ചു.റെയിൽവേ സ്റ്റേഷനു പുറത്തിറങ്ങിയതും ബൈക്ക് മോഷ്ടാക്കളാണെന്നു പറഞ്ഞു ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്നു യുവാക്കൾ പറഞ്ഞു. തിരിച്ചു പോകാനുള്ള ട്രെയിൻ ടിക്കറ്റ് അടക്കം കാണിച്ചിട്ടും പൊലീസ് പോകാൻ അനുവദിച്ചില്ല. ഉച്ചകഴിഞ്ഞതോടെ കറുപ്പ് ഷർട്ട് ധരിച്ച കുറച്ചു പേരെ കൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണു ഷർട്ടിന്റെ നിറമാണ് അറസ്റ്റിനു കാരണമെന്നു മനസ്സിലാകുന്നതെന്നും അവർ പറഞ്ഞു. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ 3 പേരെ കസ്റ്റഡിയിലെടുത്തു.ഇതെന്താ വെള്ളരിക്കാപട്ടണമാണോ വന്നു വന്നു...ഇടുന്ന വസ്ത്രത്തിൽ കറുപ്പ് നിറം കുറച്ചെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ ആണ് പെൺ വ്യത്യാസമില്ലാതെ ജയിലിൽ പോയി കിടക്കേണ്ട അവസ്ഥയാകുമല്ലോ...കറുത്ത കാറിൽ കറുത്ത വസ്ത്രമണിഞ്ഞ ബ്ലാക്ക് ക്യാറ്റ്സിന്റെ സംരക്ഷണയിൽ പോകുമ്പോഴും മുഖ്യമന്ത്രിക്ക് കറുപ്പ് ഭയമാണെന്നും പറയുന്നതാ കേൾക്കുമ്പോൾ ഇതിലും വലിയ കോമഡിയില്ല..ആ കറുപ്പ് കാണുമ്പൊൾ എന്തെ മുഖ്യൻ പേടി തോന്നുന്നില്ലേ..?
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്..
മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ, സംസ്ഥാന യുവജനക്ഷേമ ബോർഡ് നടപ്പാക്കിയ ടീം കേരള പദ്ധതിയിൽ പരിശീലനം നേടിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും. തലസ്ഥാനത്ത് കനത്ത സുരക്ഷാവലയം ഒരുക്കിയിട്ടും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ, പോലീസ് സുരക്ഷ വർധിപ്പിച്ചേക്കാനും സാധ്യതയുണ്ട്,,ഇനിയിപ്പോൾ മുഖ്യന്റെ സുരക്ഷക്കായി പ്രത്യേക തസ്തികയൊക്കെ കൊണ്ട് വന്ന സ്ഥിതിക് ,. കറുപ്പ് പേടി കുറച്ചു കുറയുമെന്നാണ് കരുതിയത്..പക്ഷെ എവിടുന്നു ,,ഇവിടുത്തെ ജനനങ്ങൾക്കാണ് പേടി കൂടി ഇരിക്കുന്നത്..കറുപ്പ് ഇട്ടാൽ തങ്ങൾ ഏതു നിമിഷവും പോലീസിന്റെ പിടിയിലാകുമല്ലോ എന്നുള്ള ഭയത്താലാണ് ഇവിടുത്തെ ജനങ്ങൾ പുറത്തിറങ്ങുന്നത്..ഇതിൽ നിന്നൊക്കെ എന്നാണ് ഒരു മോചന ഉണ്ടാവുക എന്നാണ് ആളുകൾ ചോദിക്കുന്നത്..
https://www.facebook.com/Malayalivartha