ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

ഇറാന്‍-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഖബറടക്കി. ഏഴ് ദിവസത്തെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഖമനയിയുടെ ജന്മ സ്ഥലമായ ഷിയ പുണ്യ നഗരം മാഷ്ഹദില്‍ ഖബറടക്കം നടന്നത്. മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ വിവിധയിടങ്ങളില്‍ നടന്ന വിലാപ യാത്രയില്‍ ഏകദേശം 15 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്.
ഖമനയിക്കൊപ്പം ഭാര്യയുടെയും മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങളും ഖബറടക്കി. മൃതദേഹം വഹിച്ചുള്ള വിമാനം പോര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദില്‍ എത്തിച്ചത്. ഖമനയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും ഇറാന്‍ പുറത്തുവിട്ടിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ആയത്തുള്ള ഖമനയിയുടെ മകനും നിലവിലെ ഇറാന്‍ പരമോന്നത നോതാവുമായ മൊജ്തബ ഖമനയി ചടങ്ങില്‍ പങ്കെടുത്തില്ല. വന്‍ജനത്തിരക്ക് കാരണം ഖമനയിയുടെ സംസ്‌കാരച്ചടങ്ങ് വൈകിയതായി ഇറാന്റെ സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചിരുന്നു. രാവിലെ നടത്താനിരുന്ന ചടങ്ങ് ജനങ്ങളുടെ തിരക്ക് മൂലം നീണ്ടുപോകുകയായിരുന്നു.
ഇറാന്റെ മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം മഷ്ഹദ് നഗരത്തിലെ ഇമാം റിസ മസ്ജിദിൽ സംസ്കരിച്ചു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നാല് മാസത്തിന് ശേഷമാണ് ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നടത്താനായത്.
ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്ര ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. ഇറാനിലും ഇറാഖിലുമായി നടന്ന വിലാപ യാത്രകൾക്ക് ശേഷമാണ് മൃതദേഹം മഷ്ഹദിൽ എത്തിച്ചത്. ഇസ്ലാമിക ഭരണകൂടത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതിനായി വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ ടെഹ്‌റാനിലെ ഭരണാധികാരികൾ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























