Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

'സ്വപ്ന ശാപം' പൊട്ടിക്കരയാൻ പോലും വയ്യ..ശിവശങ്കറിന്റെ കൂടെ കിടക്കുന്നത് പീഡകരും, പിടിച്ചു പറിക്കാരും.. തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്...തെറ്റിന്റെ മുൻപിൽ കോടതിക്ക്..അയാളുടെ പദവി എന്താണെന്നോ..എത്രവലിയ മനുഷ്യൻ ആണെന്നോ ഒന്നും ചിന്തിച്ചെന്ന് വരില്ല...ദുരിത ജീവിതം

25 FEBRUARY 2023 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

പെണ്ണൊരുമ്പിട്ടാൽ എന്ന് കേട്ടിട്ടിലെ,,അതിൽ വീണ ,അല്ലെങ്കിൽ അതിന്റെ ശാപം ഇപ്പോൾ അനുഭവിക്കുകയാണ് നമ്മുടെ ശിവശങ്കർ..സ്നേഹിച്ചാൽ എന്തും കൊടുക്കും , എന്നാൽ ചതിച്ചാൽ അതിനപ്പുറം എനിക്കും ചെയ്യാൻ പറ്റുമെന്ന് തെളിയിക്കുകയാണ് ..സ്വപ്ന, ..സ്വപ്ന നൽകിയ മൊഴികളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ ശിവശങ്കറിനെ അറസ്റ് ചെയ്തിരുന്നു , ഇപ്പോൾ അദ്ദേഹം ജയിലിൽ കഴിയുകയാണ്...എന്നാൽ ആരോടും മിണ്ടാട്ടമില്ലാതെ ഒതുങ്ങി കൂടി കഴിയുകയാണ് അദ്ദേഹമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നതും...ലൈഫ് മിഷൻ കരാറിലെ കള്ളപ്പണക്കേസിൽ കോടതി അടുത്ത മാസം എട്ടുവരെ റിമാന്റ് ചെയ്തതിനെ തുടർന്ന് കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ച ശിവശങ്കറിനെ പാർപ്പിച്ചിരിക്കുന്നത് പിടിച്ചു പറിക്കാർക്കും പീഡകർക്കും ഒപ്പം. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് സെല്ലിന്റെ ഒരറ്റത്ത്് ഒതുങ്ങിയിരിക്കുന്ന ശിവശങ്കറിനോടു കൂട്ടു കൂടണമെന്ന് സഹ തടവുകാർക്കുണ്ട്. ചിലർ മിണ്ടാൻ ശ്രമിച്ചെങ്കിലും മറുപടി ഇല്ല.

 

എത്രയൊക്കെ പറഞ്ഞാലും അദ്ദേഹമൊരു മുതിർന്ന ഐ എ എസ ഓഫീസർ കൂടിയാണ്,,പക്ഷെ തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്...തെറ്റിന്റെ മുൻപിൽ കോടതിക്ക്..അയാളുടെ പദവി എന്താണെന്നോ..എത്രവലിയ മനുഷ്യൻ ആണെന്നോ ഒന്നും ചിന്തിച്ചെന്ന് വരില്ല,,അതുകൊണ്ടൊക്കെ തന്നെയാണിപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലൂടെ അദ്ദേഹം പോയ്കൊണ്ട് ഇരിക്കുന്നതും..

ജയിലിൽ ഇടക്കിടെ സൂപ്രണ്ടോ മറ്റു വാർഡന്മാരോ അദ്ദേഹത്തെ വന്നു കണ്ട് സുഖ വിവരം തിരക്കുന്നുണ്ട്. അധിക പ്രിവിലേജുകൾ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് സൂപ്രണ്ട് പറയുന്നത്.പല രാത്രികളും ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണ്..അതിന്റെ ആലസ്യവും അസ്വസ്ഥതയും ശിവശങ്കറിന്റെ മുഖത്ത് പ്രകടമാണ്. ഉപ്പു മാവും കടല കറിയുമായിരുന്നു പ്രഭാത ഭക്ഷണം. അത് കഴിച്ചുവെന്ന് വരുത്തി തീർത്തു.ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചിട്ടും കഴിച്ചില്ലന്നാണ് വിവരം. ജയിൽ ഡോക്ടർ ദീർഘകാല അവധിയായതിനാൽ പുറത്തു നിന്നെത്തിയ ഡോകട്റാണ് ശിവശങ്കറിനെ പരിശോധിച്ചത്. ബി പി യിൽ വ്യത്യാസം ഉണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിലും ചികിത്സയിലും പ്രത്യേക ശ്രദ്ധ വേണമെന്ന കോടതി ഉത്തരവും ശിവശങ്കർ ഹാജരാക്കിയിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കം.സെല്ലിനകത്തെ താമസം, പായ വിരിച്ച് തറയിൽ കിടക്കേണ്ടി വന്നത,് ഇതൊക്കെ വല്ലാത്ത വിമ്മിഷ്ടം ശിവശങ്കറിൽ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ എത്രയും പെട്ടന്ന് ആശുപത്രിയിലേയ്ക്ക് മാറാനാണ് നീക്കം.

ജയിൽ ഡോക്ടർ കൂടി അനുകൂലമായാൽ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് സൂചന.സെല്ലിനുള്ളിൽ നിന്നും അതിരാവിലെ ഒരു മണിക്കൂറും ഉച്ചക്ക് ഭക്ഷണത്തിനും വൈകുന്നേരം അത്താഴത്തിനുമാണ് പുറത്തിറക്കുന്നത്. ശിവശങ്കറിന് ഭക്ഷണം സെല്ലിൽ തന്നെ എത്തിച്ചു നല്കുന്നുണ്ട്.സെല്ലിൽ മുഴുവൻ സമയവും വായന തന്നെയാണ്. ലൈബ്രറിയിൽ നിന്നും ശിവശങ്കർ വേണ്ട പുസ്തകങ്ങൾ വരുത്തിച്ചാണ് വായിക്കുന്നത്. ഇംഗ്ലീഷ് കുറ്റാന്വേഷണ നോവലുകളാണ് താൽപര്യം. ശിവ ശങ്കർ ആവശ്യപ്പെട്ട പുസ്തകങ്ങൾ ഒന്നും ജയിൽ ലൈബ്രറിയിൽ ഇല്ല. അതുകൊണ്ട് തന്നെ കിട്ടുന്ന പുസ്തകങ്ങളിൽ നല്ലത് വായിക്കുന്നു. പത്രവായനയും മുടക്കാറില്ല. വാർഡന്മാരും സൂപ്രണ്ടും നല്കുന്ന പരിഗണന മാത്രമാണ് ആശ്വാസം. റിമാന്റ് പ്രതിയായതു കൊണ്ട് ജയിൽ വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നില്ല.ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.ഒൻപത് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ കൂടതൽ കസ്റ്റഡിയിൽ വേണമെന്ന് കോടതിയി ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ മറുപടി നൽകിയത്.

 

ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും, കോഴയായി കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്.നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ അടക്കം ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്. മാത്രമല്ല ഉടനടി തന്നെ മറ്റൊരു പണിയും മുഖ്യന്റെ അടുത്ത വിശ്വസ്തനെ തേടി എത്തിയിട്ടുണ്ട്, അതും ശിവശങ്കറിനെ കുടുക്കിയ അതെ വഴിയിലൂടെ തന്നെയാണ്..അവിടെയും ആയുധം സ്വപ്ന തന്നെയാണ്..സ്വപ്നയുടെ കെണിയിൽ തന്നെയാണ്..മുഖ്യന്റെ അടുത്ത വിശ്വസ്തൻ സി എം രവീന്ദ്രനും പെട്ടിരിക്കുന്നത്..

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വമ്പൻ പ്രതിസന്ധിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ നോട്ടീസിൽ എന്ത് തീരുമാനം എടുക്കണമെന്നതിൽ രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഉപദേശം തേടും. ഫെബ്രുവരി 27-ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. സ്വപ്‌നാ രവീന്ദ്രനുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്. സ്വപ്‌നയുടെ ഫോണിൽ നിന്നും കൂടുതൽ ചാറ്റുകൾ ഇഡിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ അറസ്റ്റായി മാറാൻ സാധ്യതയുണ്ട്. അതിനാൽ ചോദ്യം ചെയ്യൽ നീട്ടിപ്പിക്കാനാണ് രവീന്ദ്രന്റെ നീക്കം. തിങ്കളാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകാൻ സാധ്യത ഇല്ല.ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിന്റെ അനുബന്ധ നടപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൂടി ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രവീന്ദ്രന് നോട്ടീസ് നൽകിയത്. ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്സാപ്പ് സന്ദേശത്തിന്റെ പകർപ്പും ഉൾപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകൾ.അതിനാൽത്തന്നെ രവീന്ദ്രനും സ്വപ്നയും തമ്മിൽ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിലെ ചർച്ചകളിൽശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്.

കൂടുതൽ അടപ്പമുള്ളതിനുള്ള തെളിവും പുറത്തു വന്നു. ഈ സാഹചര്യത്തിൽ രവീന്ദ്രൻ വലിയ പ്രതിസന്ധിയിലാണ്. ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യലിന് രവീന്ദ്രനെ ഇ.ഡി. വിളിപ്പിക്കുന്നത്.ഏതായാലും സ്വപ്ന ശാപത്തിൽ പിണറായിയുടെ ഭരണം തന്നെ തലകുത്തി തെഴെ വീഴാൻ ഇനി അതികം കാത്തിരിക്കേണ്ടി വരില്ല എന്നുള്ളതാണ് സത്യം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (2 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (3 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (3 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (4 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (4 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (4 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (5 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (6 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (6 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends