അജ്ഞാതൻ ആരെന്ന് തെളിയിക്കണം..സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ 'പുതിയ ആരോപണ'ത്തെ വെല്ലുവിളിച്ച് വിജേഷ് പിള്ള...സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം... കൂട്ടാളി ആരെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നു...വിട്ടുകൊടുക്കാതെ വിജേഷ് പിള്ള..

ഇതിപ്പോൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളികളുടെ ഒരു ഘോഷയാത്രയാണ് കാണാൻ സാധിക്കുന്നത്..സ്വപ്ന മുഖ്യനെ വെല്ലുവിളിക്കുന്നു..പാർട്ടി സ്വപ്നയെ വെല്ലുവിളിക്കുന്നു..വിജേഷ് സ്വപ്നയെ വെല്ലുവിളിക്കുന്നു..അങ്ങനെ അങ്ങനെ പോവുന്നു കാര്യങ്ങളുടെ കിടപ്പ്..ഇപ്പോഴിതാ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ 'പുതിയ ആരോപണ'ത്തെ വെല്ലുവിളിച്ച് വിജേഷ് പിള്ള. കൂടിക്കാഴ്ച നടന്ന ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നെന്ന സ്വപ്‌നയുടെ പരാമർശത്തിനെതിരെയാണ് വിജേഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. മുറിയിൽ തന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. മുറിയെടുത്തത് ഒറ്റയ്ക്കാണ്. ഇക്കാര്യം അറിയാൻ ഹോട്ടലിലെ സിസി ടിവികൾ പരിശോധിക്കാം. കൂട്ടാളി ആരാണെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുകയാണെന്നും വിജേഷ് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണം പിൻവലിക്കാൻ വിജേഷ് പിള്ള 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തു.
കണ്ണൂർ സ്വദേശിയായ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിക്കുന്ന വിജേഷ് പിള്ളയ്ക്ക് എതിരെയാണ് കേസെടുത്തത്. തന്റെ മൊഴിയെടുത്തതായും, വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടന്ന ബെംഗളൂരു വൈററ്ഫീൽഡിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയതായും, സ്വപ്ന ഫേസ്‌ബുക്കിൽ കുറിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു.ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതനെന്നാണ് അന്വേഷിക്കുന്നത്. നായാട്ട് തുടങ്ങി സഖാക്കളെ. എന്ന് പോസ്റ്റിന്റെ ഒടുവിൽ, ആദ്യം കുറിച്ചെങ്കിലും, പിന്നീട് അത് ഡിലീറ്റ് ചെയ്തു.എന്നാൽ, സ്വപ്ന സുരേഷിനെ ബെംഗളൂരുവിൽവച്ചു ഭീഷണിപ്പെടുത്തിയെന്ന കേസിൽ തന്റെ ഒപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടി താമസിച്ചിരുന്നെന്ന ആരോപണം ശരിയല്ലെന്ന് വിജേഷ് പറഞ്ഞു.തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നു വിജേഷ് പറഞ്ഞു. ഹോട്ടലിൽ മുറിയെടുത്തത് ഒറ്റയ്ക്കാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. കൂട്ടാളി ആരെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നുവെന്നും വിജേഷ് പറഞ്ഞു.സ്വപ്നയുടെ പോസ്റ്റ് ഇപ്രകാരമാണ്..എന്റെ പരാതിയിൽ കർണാടക പൊലീസ് നടപടികൾ ആരംഭിച്ചു. കർണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ.
അതേസമയം, കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ളയോട് ഹാജരാകാൻ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിക്കണമെന്നും ക്ലൗഡിലോ മറ്റോ വിവരങ്ങൾ ഉണ്ടെങ്കിൽ അവർ നശിപ്പിക്കാമെന്നും ഇടനിലക്കാരൻ പറഞ്ഞു.കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായയും സ്വപ്ന വെളിപ്പെടുത്തിയുന്നു. എന്നെ നശിപ്പിക്കുമെന്നും കൊല്ലുമെന്നുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് കള്ളം പറഞ്ഞതാണെന്ന് ജനങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽനിന്ന് യുകെയിലോ മലേഷ്യയിലോ പോകാനുള്ള അവസരം ഉണ്ടാക്കാമെന്നും സ്വപ്ന ജീവിച്ചിരിക്കുന്നതായി ആരും അറിയരുതെന്നും പറഞ്ഞു..സ്വർണക്കടത്തുകാരിയായാണ് താൻ അറിയപ്പെടുന്നത്. അതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും വലിച്ചിഴക്കപ്പെട്ടു. എല്ലാം എന്റെ തലയിൽ വയ്ക്കാൻ ജയിലിൽ അടച്ചു. ജയിലിൽ ട്രാപ്പ് ചെയ്യപ്പെട്ടു. വിവിധ തരത്തിലുള്ള വോയ്‌സ് ക്ലിപ്പുകൾ ജയിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കിയശേഷമാണ് വെളിപ്പെടുത്തലുകൾ നടത്തിയത്.
ഇ ഡി അന്വേഷണത്തിൽ സത്യം പുറത്തു വരുമെന്ന് വിശ്വാസമുണ്ട്. വിജയ് പിള്ള ബെംഗളൂരുവിലെ ഹോട്ടൽ ലോബിയിൽവച്ചു സംസാരിച്ചപ്പോൾ ഒത്തുതീർപ്പിനു ശ്രമിച്ചു. ഒരാഴ്ച സമയം തരാം മക്കളുമായി ഹരിയാനയിലോ ജയ്പുരിലോ മാറണമെന്ന് ആവശ്യപ്പെട്ടു. ജീവിക്കാൻ എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു സ്വപ്ന നടത്തിയത്..അതിന്റെ തുടര്കഥയെന്നോളം ആണ്..ഇപ്പോൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന വെല്ലുവിളികൾ..
https://www.facebook.com/Malayalivartha























