ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...ഇ ഡി യുടെ നീക്കങ്ങൾ പാളുന്നുന്നുവോ ? ശിവശങ്കറിനെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാർ ഇഡി യു ടെ സ്കാനറിലാണ്..

ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടു വേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.തൃശൂർ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നു കമ്മിഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് ശിവശങ്കറിനെതിരായ കേസ്. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫെബ്രുവരിയിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.എന്നാൽ ഇപ്പോൾ മറ്റൊരു ചോദ്യം കൂടെ ഉയരുകയാണ്..ശിവശങ്കറിനെ ആശുപത്രയിൽ എത്തിച്ചതിന് പിന്നിൽ മുഖ്യന്റെ കളികൾ ഉണ്ടോ എന്നുള്ളതാണ് അത്..ഇഡിയുടെ നീക്കങ്ങളെല്ലാം അപ്രതീക്ഷിതമായി പാളുന്ന നീക്കമാണ് സി പി എം നടത്തിയത്.ശിവശങ്കറിനെ കോടതിയിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം തീർത്തും ദുരഹമാണ്. എന്നാൽ സി പി എമ്മിൻ്റെ തന്ത്രങ്ങളെല്ലാം പൊളിക്കുന്ന തരത്തിലാണ് ഇ. ഡി നീങ്ങുന്നത്.
ശിവശങ്കർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ തന്നെ ഇഡിയുടെ സർവ സന്നാഹങ്ങളും കൊച്ചിയിൽ എത്തിക്കഴിഞ്ഞു. ശിവശങ്കറിനെ കാണാനെത്തുന്നവരെല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും. ശിവശങ്കറിൻ്റെ മുറിയിലും ഇ. ഡിയുടെ സാന്നിധ്യമുണ്ട്.ശിവശങ്കറിനെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാർ ഇ ഡി യു ടെ സ്കാനറിലാണ്.ആശുപത്രി ജീവനക്കാരെ ഉപയോഗിച്ച് ശിവശങ്കറിന് ചില വിവരങ്ങൾ കൈമാറാനാണ് നീക്കം.തനിക്ക് ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കർ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതാണ് ദുരുഹം.ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയുള്ളവരാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികൾ. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
അതായത് ഇപ്പോഴത്തെ അവസ്ഥയിൽ ശിവശങ്കറിനെ ഇ. ഡിക്ക് കിട്ടിയാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ഇത് ഒഴിവാക്കേണ്ടത് മുഖ്യമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ആവശ്യമാണ്.അതിനുള്ള നീക്കങ്ങളാണ് കളമശേരി മെഡിക്കൽ കോളേജിൽ നടക്കുക. മുമ്പ് അട്ടകുളങ്ങര ജയിലിൽ കിടക്കുമ്പോഴാണ് സ്വപ്നയിൽ നിന്നും ചില റെക്കോർഡിംഗുകൾ ചില പോലീസുകാരെ ഉപയോഗിച്ച് മുഖ്യമന്ത്രി നേടിയത്. ഇത് മുഖ്യമന്ത്രിയെ വളരെയേറെ സഹായിച്ചിരുന്നു. ഇതേ നീക്കമാണ് ഇപ്പോൾ ശിവശങ്കറിനോടും പ്രയോഗിക്കുന്നത്.അതായത് ആശുപത്രിയിൽ കിടക്കുന്ന ശിവശങ്കറിനെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പഠിപ്പിക്കും. ഇന്നത്തെ സാഹചര്യത്തിൽ ശിവശങ്കർ അത് കേൾക്കുക തന്നെ ചെയ്യും. കേട്ടില്ലെങ്കിൽ കേൾപ്പിക്കും.അതുകൊണ്ട് തന്നെ ഇടം വലം തിരിയാതെ ഇ ഡി കൂടെ തന്നെയുണ്ട് എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്..ആരോഗ്യസ്ഥിതി മോശമാണെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പരിശോധന നടത്താനും വേണ്ടിവന്നാൽ കിടത്തി ചികിത്സിക്കാനും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, ശിവശങ്കറിന്റെ രോഗവിവരമെന്താണെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു. ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ‌്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കർ കാക്കനാട് ജില്ലാ ജയിലിലായിരുന്നു.
https://www.facebook.com/Malayalivartha























