ജിഷമോൾ ഒരു കില്ലാഡി തന്നെ..പിടികൂടിയ കള്ളനോട്ടുകൾ ഒറിജിനലിനെ വെല്ലുന്നത്..കേസ്, കേരള പൊലീസിനു കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാൻ ആലോചന...ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി...

പലതരത്തിലുള്ള കള്ളാ നോട്ടുകൾ പിടിച്ചെടുക്കുന്നതിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്..അതിപ്പോൾ സിനിമയിൽ ആയാലും..ഇപ്പോൾ നമ്മുടെ ലോകത് നടക്കുന്നതായാലും..എന്നാൽ ഒറിജിനൽ കള്ളാ നോട്ടിനെ പോലും വെല്ലു വിളിക്കുന്ന പോലീസിന് പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള നോട്ടുകളാണ് ജിഷ മോളുടെ കയ്യിലുണ്ടായിരുന്നത് എന്നറിയുന്നത്..ഏറെ ഞെട്ടിക്കുകയാണ്..ഇപ്പോൾ എടത്വ കൃഷി ഓഫിസർ എം.ജിഷമോളുടെ കയ്യിൽ നിന്നു കള്ളനോട്ടുകൾ പിടികൂടിയ കേസ്, കേരള പൊലീസിനു കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാൻ ആലോചന. ഇവരിൽ നിന്നു പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളായിരുന്നു. അതാണു കേസ് കൂടുതൽ ഗൗരവ സ്വഭാവമുള്ളതാക്കുന്നത്. ഈ നോട്ടുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്.
ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. വിദഗ്ധ പരിശോധനയിൽ മാത്രം തിരിച്ചറിയാൻ പറ്റുന്ന തരത്തിലാണു കള്ളനോട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത് എന്നു തെളിഞ്ഞാൽ അടുത്ത പടിയായി റിസർവ് ബാങ്കിന്റെ അഭിപ്രായം തേടും.
അതിനു ശേഷമാകും എടിഎസിനു കേസ് കൈമാറുന്ന കാര്യം തീരുമാനിക്കുക. ഇതു സംബന്ധിച്ച് എസ്പി നൽകുന്ന ശുപാർശ അംഗീകരിച്ചു ഡിജിപിയാണ് ഉത്തരവിറക്കേണ്ടത്.ഫൊറൻസിക് പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നാണു കരുതുന്നത്.തീവ്രവാദ വിരുദ്ധ സേനയ്ക്കു കൈമാറുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സമാന രീതിയിൽ പിടിച്ചെടുത്ത കള്ളനോട്ടുകളുമായി ഇതിനു ബന്ധമുണ്ടോയെന്നു പരിശോധിക്കാൻ കഴിയും. അത്തരം വിശദമായ പരിശോധനകൾക്കു ലോക്കൽ പൊലീസിന് പരിമിതിയുണ്ട്. അതിനാലാണ് അന്വേഷണം കൈമാറുന്നത്.നിലവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. കള്ളനോട്ട് കൈമാറിയതിന് അറസ്റ്റിലായ കൃഷി ഓഫിസർ ജിഷമോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. വിഷാദരോഗത്തിനു തുടർചികിത്സ വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഇങ്ങോട്ടേക്കു മാറ്റിയത്. ഇവരുടെ ആരോഗ്യനില പരിഗണിച്ചേ ചോദ്യം ചെയ്യൽ തുടരാനാകൂ. എവിടെ നിന്നാണു കള്ളനോട്ട് കിട്ടിയത് എന്നതിന് ഇവർ കൃത്യമായ മറുപടി നൽകിയിരുന്നില്ല.ജിഷമോളുടെ ഫോണും പരിശോധിച്ചു വരുന്നതായി ആലപ്പുഴ സൗത്ത് സിഐ എസ്.അരുൺ പറഞ്ഞു. ഇവരോട് അടുപ്പമുള്ളവരെ ചോദ്യം ചെയ്തു തുടങ്ങി.
കേസ് കൂടുതൽ പേരിലേക്കു നീളുന്നതായാണു സൂചന. ജിഷ അറസ്റ്റിലായതോടെ ഒളിവിൽ പോയ പുരുഷ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നത്. കളരി പരിശീലകനാണ് എന്നാണു ചോദ്യം ചെയ്യലിൽ ജിഷ പറഞ്ഞതെങ്കിലും കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല.കായംകുളം, ചാരുംമൂട് മേഖലകളിൽ നിന്നു പിടിച്ചെടുത്ത കള്ളനോട്ടുകൾക്കു ജിഷമോളിൽ നിന്നു കിട്ടിയ നോട്ടുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. 2,70,000 രൂപയുടെ കള്ളനോട്ടുകളാണു കഴിഞ്ഞ ഒക്ടോബറിൽ കായംകുളത്തു നിന്നു പിടിച്ചെടുത്തത്. കള്ളനോട്ട് കേസിൽ അറസ്റ്റിലായ എം ജിഷമോൾ എടത്വ കൃഷി ഓഫീസർ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകാറുള്ളൂ. എന്നാൽ ഫാഷൻ ഷോകളിലും മോഡലിംഗ് രംഗത്തും ഇവർ സജീവമാണ്. ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്ക്കാണ് ജിഷ താമസിച്ചിരുന്നത്.ഭർത്താവ് മലപ്പുറത്തെ ഒരു കോളേജിൽ അദ്ധ്യാപകനാണ് എന്നാണ് ജിഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
എന്നാൽ ഓൺലൈൻ മാർക്കറ്റിംഗിന്റെ ബിസിനസ് ആണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരെ സർവീസിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ജിഷമോളുടെ ഫോണും പരിശോധിച്ചു വരുന്നതായി ആലപ്പുഴ സൗത്ത് സിഐ എസ്.അരുൺ പറഞ്ഞു. ഇവരോട് അടുപ്പമുള്ളവരെ ചോദ്യം ചെയ്തു തുടങ്ങി. കേസ് കൂടുതൽ പേരിലേക്കു നീളുന്നതായാണു സൂചന. ജിഷ അറസ്റ്റിലായതോടെ ഒളിവിൽ പോയ പുരുഷ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.അന്വേഷണം പുരോഗമിക്കുകയാണ്..
https://www.facebook.com/Malayalivartha























