കൊച്ചി നീറി പുകയുന്നു..വിമർശനവുമായി നടി മഞ്ജു വാര്യരും രമേഷ് പിഷാരടിയും രംഗത്ത്..കൊച്ചിയിലെ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചിയും നമ്മുടെ മനസ്സും നീറി പുകയുകയാണ്...തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട് അറിയിക്കുന്നു..

കൊച്ചി നീറി പുകയുമ്പോൾ എവിടെ പോയി കിടക്കുന്നു..നമ്മുടെ സാംസ്‌കാരിക നായകർ എന്ന് വിളിക്കുന്നവർ എന്ന് ചോദിച്ചു കൊണ്ട് സമൂഹമാദ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള വിമർശനം ഉയരുന്നുണ്ടായിരുന്നു..ഒരൊറ്റ നടി നടന്മാരെയും പരസ്യമായി പ്രതികരിച്ചു കണ്ടില്ല..ഇപ്പോഴിതാ നടി മഞ്ജു വാര്യരും..അതുപോലെ രമേഷ് പിഷാരടിയും രംഗത്ത് വരികയാണ്...പക്ഷെ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടാണ് പ്രതികരണം എന്ന നമ്മൾ ഓർക്കണം..കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തിൽ ജനരോഷം ഉയർന്നതിന് പിന്നിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകരും. കൊച്ചിയിലെ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചിയും നമ്മുടെ മനസ്സും നീറി പുകയുകയാണെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ബ്രഹ്മപുരം തീപിടിത്തത്തിലെ സങ്കടം പങ്കുവെച്ചത്.
തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട് അറിയിക്കുന്നതായും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാമെന്നും മഞ്ജു കുറിപ്പിൽ പറഞ്ഞു. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണഞ്ഞ് കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യർ പ്രത്യാശ പ്രകടിപ്പിച്ചു.പിന്നാലെ രമേഷ് പിഷാരടിയും രംഗത്ത് വന്നു.. കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ 'പൊ ക' എന്ന് തുടങ്ങുന്ന ചെറുകുറിപ്പിലാണ് രമേഷ് പിഷാരടി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. 'ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.
അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയംവെച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോടാണ്, പിഷാരടി എഴുതി.ബ്രഹ്മപുരം തീപിടിത്തത്തിൽ നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, , വിനയ് ഫോർട്ട്, സംവിധായകൻ മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ബിജിബാൽ, ഛായാഗ്രഹകൻ ഷാംദത്ത് സെയ്നൂദ്ദീൻ, നിർമാതാക്കളായ വിജയ് ബാബു, ഷിജു ജി സുശീലൻ എന്നിവർ പ്രതികരണം അറിയിച്ചിരുന്നു.പതിനൊന്നാം ദിവസവും ബ്രഹ്മപുരത്തെ തീപ്പിടിത്തം പൂർണമായി അണയ്ക്കാനായിട്ടില്ല. 90 ശതമാനത്തിലധികം പ്രദേശത്തെ പുക നിയന്ത്രിച്ചുകഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. ഏഴ് മേഖലകളായി തിരിച്ചാണ് തീ അണയ്ക്കാൻ ശ്രമം നടക്കുന്നത്. രണ്ടിടത്ത് ഇപ്പോളും തീ കാണുന്നുണ്ട്. കോടതി നിർദേശപ്രകാരം ശനിയാഴ്ച കളക്ടർ എൻ.എസ്.കെ. ഉമേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി പി.കെ. ബാബുരാജ്, കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി തുടങ്ങിയവരടങ്ങുന്ന വിദഗ്ധ സമിതി പ്ലാന്റ് സന്ദർശിച്ചു.
മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി വലിയ കുഴികൾ ഉണ്ടാക്കി അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക നിയന്ത്രിക്കുന്നത്.അതെ സമയം ബ്രഹ്മപുരം തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 799 പേർ ചികിത്സ തേടിയതായും 17 പേരെ കിടത്തി ചികിത്സിച്ചതായും മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഐ.എം.എ, സ്വകാര്യ ആശുപത്രിയുൾപ്പെടെയുള്ളവയുടെ സഹകരണം ആരോഗ്യവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിയിൽ പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.ബ്രഹ്മപുരം മാലിന്യപ്ലാൻറ് സ്ഥാപിച്ചത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാൻറ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാൻറ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനുശേഷം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ട്.
https://www.facebook.com/Malayalivartha























