വിജേഷിന്റെ കൂടെ ഹോട്ടലിൽ ഒളിച്ചിരുന്ന അജ്ഞാതൻ ആര് ? വിജേഷ് പിള്ള 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തിരിക്കയാണ്..കാണാമറയാത്തിരിക്കുന്ന ആ അജ്ഞാതനെ കണ്ടുപിടിക്കേണ്ടതും അത്യാവശ്യമാണ്..ആ അന്വേഷണം ഗോവിന്ദൻ മാസ്റ്ററിലേക്ക് എത്തുമോ എന്നുള്ളതാണ്..എല്ലാവരും ഉറ്റു നോക്കുന്നത്..

സ്വപ്ന പൊട്ടിച്ച ബോംബിന്റെ പിന്നാലെ ..അതുയർത്തുന്ന ചോദ്യങ്ങളും വെല്ലുവിളികളും ഒരു കാലത്തും അവസാനിക്കാൻ പോകുന്നില്ല..അങ്ങോട്ടും ഇങ്ങോട്ടും ഒരു ലോഡ് നൂലാമാലകൾ..പക്ഷെ അതിനെയെല്ലാം കൂട്ടിമുട്ടിക്കാൻ അന്വേഷണ സംഘം പെടാപാട് പെടുമ്പോൾ..കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെടുന്നുണ്ട് എന്നുള്ള സൂചനകളാണ് ഇങ്ങനെ പുറത്തു വന്നു കൊണ്ട് ഇരിക്കുന്നത്..ഇപ്പോൾ സ്വപ്നയും വിജേഷും തമ്മിൽ കൂടി കാഴ്ച നടത്തിയ ബെംഗളൂരു വൈററ്ഫീൽഡിലെ ഹോട്ടലിലിലെ മുറിയിൽ വിജേഷിന്റെ കൂടെ ഒരാൾ കൂടെ ഉണ്ടെന്നുള്ള സൂചനയാണ് ഹോട്ടലുകാരും സ്വപ്നയും നല്കുന്നത്..അങ്ങനെയാണ് ആരാണ് ആ അജ്ഞാതൻ..? എന്തിനാണ് അയാൾ..വെളിച്ചത്തേക്ക് വരാതെ..ഇരുട്ടിൽ കഴിഞ്ഞത്..അയാൾക് വിജേഷുമായുള്ള ബന്ധം എന്താണ്..? തുടങ്ങിയിട്ടുള്ള ചോദ്യങ്ങൾ എല്ലാം ഉയരുകയാണ്,...അന്വേഷണ സംഘത്തിന് വെല്ലുവിളികൾ ഉയരുകയാണ് എന്ന് സാരം..മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണം പിൻവലിക്കാൻ വിജേഷ് പിള്ള 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തിരിക്കയാണ്..
കണ്ണൂർ സ്വദേശിയായ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിക്കുന്ന വിജേഷ് പിള്ളയ്ക്ക് എതിരെയാണ് കേസെടുത്തത്. തന്റെ മൊഴിയെടുത്തതായും, വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടന്ന ബെംഗളൂരു വൈററ്ഫീൽഡിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയതായും, സ്വപ്ന ഫേസ്‌ബുക്കിൽ കുറിച്ചു.വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു കഴിഞ്ഞു..അങ്ങനെയാണെങ്കിൽ അതാരാണെന്നും..അയാളെ പൊതു സമൂഹത്തിന് മുൻപിൽ കൊണ്ടും വരേണ്ടിയിരിക്കുന്നു..ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതനെന്നാണ് അന്വേഷിക്കുന്നത്. നായാട്ട് തുടങ്ങി സഖാക്കളെ. എന്ന് പോസ്റ്റിന്റെ ഒടുവിൽ, ആദ്യം കുറിച്ചെങ്കിലും, പിന്നീട് അത് ഡിലീറ്റ് ചെയ്തു.നിലവിൽ മുഖ്യനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എല്ലാം തള്ളി പറയണമെന്നും..അതിനു 30 കോടി രൂപ നൽകാമെന്നും..തുടങ്ങിയിട്ടുള്ള വമ്പൻ ഓഫാറുകളുമായിട്ടാണ് വിജേഷ് പിള്ള എന്ന് പറയുന്ന വ്യക്തി തന്നെ സമീപിച്ചതെന്നാണ് സ്വപ്ന കഴിഞ്ഞ ദിവസങ്ങളിൽ ഫേസ് ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്..എന്നാൽ ,,വിജേഷ് പിള്ള..അത്തരത്തിലുള്ള ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്നും..അവർ പറയുന്നതെല്ലാം പച്ചക്കള്ളമെന്നു തെളിയുക തരത്തിലായിരുന്നു വിജേഷ് പിള്ള മാധ്യമങ്ങൾക്ക് മുൻപിൽ തുറന്നു പറഞ്ഞത്..അതിനിടയിലാണ് അന്വേഷണ സംഘത്തിന് നിര്ണ്ണായകമായ മറ്റൊരു മൊഴി ലഭിച്ചത്..സ്വപ്നയും വിജേഷും കൂടി കാഴ്ച നടത്തിയ ഹോട്ടലിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്നുള്ളത്, ഹോട്ടൽ മാനേജ്‌മന്റ് തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ സ്ഥിതിക്കാൻ അന്വേഷണ ഗൗരവമുള്ളതാവും..
കാണാമറയാത്തിരിക്കുന്ന ആ അജ്ഞാതനെ കണ്ടുപിടിക്കേണ്ടതും അത്യാവശ്യമാണ്..എന്നാൽ..: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ 'പുതിയ ആരോപണ'ത്തെ വെല്ലുവിളിച്ച് വിജേഷ് പിള്ള. കൂടിക്കാഴ്ച നടന്ന ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നെന്ന സ്വപ്‌നയുടെ പരാമർശത്തിനെതിരെ സ്വപ്ന രംഗത്ത് വന്നിരുന്നു..മുറിയിൽ തന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. മുറിയെടുത്തത് ഒറ്റയ്ക്കാണ്. ഇക്കാര്യം അറിയാൻ ഹോട്ടലിലെ സിസി ടിവികൾ പരിശോധിക്കാം. കൂട്ടാളി ആരാണെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുകയാണെന്നും വിജേഷ് പറയുന്നുണ്ട്.ഇത്തവണത്തെ വെളിപ്പെടുത്തലിൽ കൂടുതലായും ഉയർന്നു കേട്ടിട്ടുള്ളത് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററിന്റെ പേരായതിനാൽ തന്നെ..ആ അന്വേഷണം ഗോവിന്ദൻ മാസ്റ്ററിലേക്ക് എത്തുമോ എന്നുള്ളതാണ്..എല്ലാവരും ഉറ്റു നോക്കുന്നത്..ഇത് സി പി എം നേതൃത്വത്തിന് വലിയൊരു വെല്ലുവിളിയാണ്..ഇപ്പോൾ തന്നെ പല ചോദ്യങ്ങളോടും അഴകൊഴമ്പൻ മട്ടാണ് പാർട്ടി നേതാക്കൾ നൽകുന്നത്..അതായത്..സ്വപ്നയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് എല്ലാം..അതെല്ലാം കേന്ദ്ര ഏജൻസികളും ..സ്വപ്നയും തമ്മിലുള്ള കാര്യങ്ങളാണ്..
അതിന് സർക്കാരിനും പാർട്ടിക്കും ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്..പക്ഷെ ഗോവിന്ദൻ മാസ്റ്റർ നടത്തുന്ന ജനപ്രതിരോധ യാത്ര എന്ന് പറയുന്ന പോലെ..പാർട്ടിയെ അല്ലെങ്കിൽ ഭരണത്തെ,,പിടിച്ചു കുലുക്കുന്ന കാര്യങ്ങളെ പ്രതിരോധിക്കുവാൻ വേണ്ടിയിട്ടാണ് ഈ യാത്ര എന്നാണ് ഉയർന്നു കേൾക്കുന്ന പരിഹാസം..കഴിഞ്ഞ ദിവസം സ്വപ്ന ഇട്ട പോസ്റ്റ് ഇപ്രകാരമായിരുന്നു..എന്റെ പരാതിയിൽ കർണാടക പൊലീസ് നടപടികൾ ആരംഭിച്ചു. കർണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ.അതേസമയം, കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ളയോട് ഹാജരാകാൻ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമായിരുന്നു..മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിക്കണമെന്നും ക്ലൗഡിലോ മറ്റോ വിവരങ്ങൾ ഉണ്ടെങ്കിൽ അവർ നശിപ്പിക്കാമെന്നും ഇടനിലക്കാരൻ പറഞ്ഞു. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായയും സ്വപ്ന വെളിപ്പെടുത്തിയുന്നു. എന്നെ നശിപ്പിക്കുമെന്നും കൊല്ലുമെന്നുമെന്നുമായിരുന്നു ഭീഷണി.
മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് കള്ളം പറഞ്ഞതാണെന്ന് ജനങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽനിന്ന് യുകെയിലോ മലേഷ്യയിലോ പോകാനുള്ള അവസരം ഉണ്ടാക്കാമെന്നും സ്വപ്ന ജീവിച്ചിരിക്കുന്നതായി ആരും അറിയരുതെന്നും പറഞ്ഞുസ്വർണക്കടത്തുകാരിയായാണ് താൻ അറിയപ്പെടുന്നത്. അതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും വലിച്ചിഴക്കപ്പെട്ടു. എല്ലാം എന്റെ തലയിൽ വയ്ക്കാൻ ജയിലിൽ അടച്ചു. ജയിലിൽ ട്രാപ്പ് ചെയ്യപ്പെട്ടു. വിവിധ തരത്തിലുള്ള വോയ്‌സ് ക്ലിപ്പുകൾ ജയിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കിയശേഷമാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഇ ഡി അന്വേഷണത്തിൽ സത്യം പുറത്തു വരുമെന്ന് വിശ്വാസമുണ്ട്. വിജയ് പിള്ള ബെംഗളൂരുവിലെ ഹോട്ടൽ ലോബിയിൽവച്ചു സംസാരിച്ചപ്പോൾ ഒത്തുതീർപ്പിനു ശ്രമിച്ചു. ഒരാഴ്ച സമയം തരാം മക്കളുമായി ഹരിയാനയിലോ ജയ്പുരിലോ മാറണമെന്ന് ആവശ്യപ്പെട്ടു. ജീവിക്കാൻ എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.
കണ്ണൂരിൽനിന്നു നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞവെന്നാണ് സ്വപ്ന പറഞ്ഞത്. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജയ് പിള്ള പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളിൽ കള്ളവീസ തയാറാക്കിത്താരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം വിഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നൽകും. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാൻ പാടില്ല. മരണം ഉറപ്പാണെന്ന് അതിൽനിന്ന് എനിക്ക് ഉറപ്പായി. ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്ന് പറഞ്ഞു. ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുടെ രൂപത്തിലും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകൻ കൃഷ്ണരാജിന് നൽകി.ഒടുക്കം കാണാതെ ഇതു നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും. വിജയ് പിള്ളയ്ക്ക് ഇ ഡി സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ല. അവസാനശ്വാസം വരെ പൊരുതും. എന്നെ കൊല്ലണമെങ്കിൽ എം വി ഗോവിന്ദന് നേരിട്ട് വന്ന് ചെയ്യാം.
എന്നെ കൊന്നാലും എന്റെ കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും. എനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവിൽനിന്ന് പോകാൻ സാധിക്കില്ല. ഫേസ്‌ബുക്കിൽ വരുന്നു എന്ന് മലയാളത്തിൽ എഴുതിയത് മകളാണ്. എനിക്ക് മലയാളം എഴുതാൻ അറിയില്ല'' സ്വപ്ന വെളിപ്പെടുത്തിയിരുന്നു..ഏതായാലും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താതെ ഇരിക്കാൻ പാർട്ടി സെക്രട്ടറി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്...ഇനി ഗോവിന്ദനിലേക്ക് അന്വേഷണം എത്താതെ ഇരിക്കാൻ ആരാവോ കവചം തീർക്കാൻ പോകുന്നത്..അതിനാണല്ലോ പാർട്ടി..ഏതായാലും..സ്വപ്നയും വിജേസ്ഷും തമ്മിൽ കൂടി കാഴ്ച നടത്തിയ ഹോട്ടലി ഒളിച്ചിരുന്ന വമ്പൻ ഉടൻ വെളിച്ചത്തു വരുമെന്നും തന്നെ നമ്മുക് പ്രതീക്ഷിക്കാം..ഇനി അന്വേഷണം ചിലപ്പോൾ ആരുടെ എല്ലാം അടുത്തേക്ക് നീളുന്നു എന്നുള്ളതും കാത്തിരുന്ന് കാണേണ്ടി വരും..
https://www.facebook.com/Malayalivartha























