കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം; സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്; സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക് അതിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം; വിമർശനവുമായി സന്ദീപ് വാചസ്പതി

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം. സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്. സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക് അതിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വിമർശനവുമായി സന്ദീപ് വാചസ്പതി.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം. സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്. സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക് അതിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 27,837 കോടി രൂപയുടെ വരുമാനവുമായി ലോകത്തിലെ ഏറ്റവും വലിയ മൾടി സ്റ്റേറ്റ് സഹകരണ പ്രസ്ഥാനം ഗുജറാത്തിലാണ്.
ലോകത്തിലെ ഏറ്റവും വലിയ യൂറിയ നിർമ്മാതാക്കളായ ഇഫ്കോ (IFFCO). 5 കോടി കർഷകരാണ് ഇഫ്കോയുടെ ഗുണഭോക്താക്കൾ. അതായത് കേരളാ ജനസംഖ്യയേക്കാൾ ഒന്നര ഇരട്ടി ആൾക്കാർ. ലോകത്തിന് മാതൃകയായ മറ്റൊരു സഹകരണ പ്രസ്ഥാനവും ഗുജറാത്തിലാണ്. അമുൽ. 56,000 കോടി വിറ്റുവരവ് ഉള്ള അമുലിൽ 36 ലക്ഷം ക്ഷീര കർഷകരാണ് അംഗങ്ങൾ. കേരളത്തിലെ പോലെ നാമമാത്ര ഉടമസ്ഥത അല്ല.
ലാഭത്തിൻ്റെ 85 ശതമാനത്തിനും അർഹത ഉള്ള യഥാർത്ഥ ഉടമകൾ. കേരളത്തിലെ ക്ഷീരകർഷകരുടെ അവസ്ഥ ഇതിനോട് താരതമ്യം ചെയ്താൽ മിൽമയുടെ ഭരണാധികാരികളോട് അവജ്ഞയും പുച്ഛവും മാത്രമേ തോന്നൂ. കർഷകരോട് സഹതാപവും. സഹകരണ പ്രസ്ഥാനത്തെ ' തകർക്കാൻ ' ശ്രമിക്കുന്ന ബിജെപിയുടെ ഭരണത്തിലെ സഹകരണ സ്ഥാപനങ്ങളുടെ അവസ്ഥയും സഹകരണ മേഖലയുടെ സംരക്ഷകരായ കമ്യൂണിസ്റ്റുകളുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രകടനവും താരതമ്യം ചെയ്യാൻ വിഷയ വിദഗ്ധരെ ക്ഷണിക്കുകയാണ്.
https://www.facebook.com/Malayalivartha
























