Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

അരിക്കൊമ്പനെ കാടുകടത്തിയതിന്റെ വൈരാഗ്യമെന്നോണം സംസ്ഥാനത്ത് അഗസ്ത്യാര്‍കൂടം മുതല്‍ മുത്തങ്ങ വരെയുള്ള കാടുകളില്‍ നിന്ന് കാട്ടാനകള്‍ പുറത്തിറങ്ങി അക്രമം നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഒരിടവേളയ്ക്കു ശേഷം പടയപ്പയും മൂന്നാറില്‍ അക്രമാസക്തമായി മാറിയത്

09 MAY 2023 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കാടുവിട്ടിറങ്ങി നാടുവിറപ്പിക്കാന്‍ കാട്ടാനക്കൂട്ടം തീരുമാനിച്ചിറങ്ങിയതു പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലക്കൊല്ലിയും, പിടി സെവനുമൊക്കെ കടന്നു പോയെങ്കിലും അതിശയകരമായ ഉണര്‍വ്വോടെയാണ് അരിക്കൊമ്പന്‍ അരങ്ങു തകര്‍ക്കുന്നത്. അരിക്കൊമ്പന്റെ പരാക്രമങ്ങള്‍ കേരളം വിട്ട് തമിഴ്‌നാട്ടിലെ മേഘമലയില്‍ തുടരുകയാണ്. ചിന്നക്കനാലിലും പരിസരത്തും നടത്തിയ അതേ അക്രമസംഭവങ്ങള്‍ തന്നെയാണ് അരിക്കൊമ്പന്‍ മേഘമലയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അരിക്കൊമ്പനെ കാടുകടത്തിയതിന്റെ വൈരാഗ്യമെന്നോണം സംസ്ഥാനത്ത് അഗസ്ത്യാര്‍കൂടം മുതല്‍ മുത്തങ്ങ വരെയുള്ള കാടുകളില്‍ നിന്ന് കാട്ടാനകള്‍ പുറത്തിറങ്ങി അക്രമം നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഒരിടവേളയ്ക്കു ശേഷം പടയപ്പയും മൂന്നാറില്‍ അക്രമാസക്തമായി മാറിയത്.

മൂന്നാറിലെ ശുചീകരണ കമ്പനിയുടെ പ്രധാന കവാടത്തിനു മുന്‍പില്‍ പടയപ്പ നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് മൂന്നാറില്‍ ശുചീകരണത്തൊഴിലാളികള്‍ പ്ലാന്റില്‍നിന്നു പുറത്തിറങ്ങാനാകാതെ  മണിക്കൂറുകളോളം  കുടുങ്ങി. ആന മാറാതിരുന്നതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടു നാലിനാണു സംഭവം.മാലിന്യസംസ്‌കരണ പ്ലാന്റിലെ ജോലി കഴിഞ്ഞ് മടങ്ങാനിറങ്ങിയ 30 തൊഴിലാളികളാണു കുടുങ്ങിയത്. പ്ലാന്റിനുള്ളില്‍ കയറാനെത്തിയ പടയപ്പ, പഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പു ഗേറ്റ് കടക്കാനാകാതെ പുറത്തു നിന്നതാണു പ്രശ്‌നമായത്. ആന മാറാതെ വന്നതോടെ തൊഴിലാളികള്‍ പ്ലാന്റിനു പിന്നിലൂടെ നടന്ന് തേയിലത്തോട്ടത്തിലെത്തി വാഹനത്തില്‍ കയറിയാണു വീടുകളിലേക്കു പോയത്.

പച്ചക്കറി അവശിഷ്ടങ്ങള്‍ തിന്നാന്‍ പടയപ്പ വൈകുന്നേരങ്ങളില്‍ പ്ലാന്റിലെത്തുന്നത് ഒരു മാസമായി പതിവാണ്. പടയപ്പയ്ക്കു തിന്നാനായി പ്ലാന്റിനു പുറത്ത് പഞ്ചായത്തധികൃതര്‍ പച്ചക്കറികള്‍ ഇടുന്നുണ്ടെങ്കിലും ഗേറ്റ് തകര്‍ത്ത് അകത്തു കയറുന്നതും പതിവായിരുന്നു. തുടര്‍ന്നാണു പ്രവേശന കവാടത്തില്‍ പഞ്ചായത്തധികൃതര്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ ഗേറ്റ് സ്ഥാപിച്ചത്. ഗേറ്റ് പൊളിച്ച് അകത്തുകടക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും പടയപ്പ വീണ്ടും എത്തുകയും ഗേറ്റ് പൊളിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്.

കേരളം 'കാടുകടത്തിയ' അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മേഘമലയ്ക്കു സമീപമുള്ള പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തില്‍ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആനയെത്തിയതായി തോട്ടം ജീവനക്കാരനായ കാര്‍ത്തിക് പറഞ്ഞു.കാര്‍ത്തിക്, ഇദ്ദേഹത്തിന്റെ ബന്ധു കോട്ട, കോട്ടയുടെ 11 വയസ്സുള്ള മകന്‍ എന്നിവരാണ് എസ്റ്റേറ്റ് ലയത്തിലെ 2 മുറികളില്‍ താമസിച്ചിരുന്നത്. ലയത്തിന് ആന കേടുപാടുകള്‍ വരുത്തിയതായി കാര്‍ത്തിക് പറയുന്നു.  കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ചിന്നമന്നൂര്‍ - മേഘമല റോഡില്‍ ഒരു ബസ് അരിക്കൊമ്പന്റെ മുന്നില്‍പെട്ടെങ്കിലും ആന ബസിനുനേരെ തിരിഞ്ഞില്ല.

ഇതിനിടെ, മേഘമലയ്ക്കു സമീപം ഇരവിങ്കലാറില്‍ നിന്ന് തമിഴ്‌നാട് വനം വകുപ്പ് പകര്‍ത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. വനമേഖലയ്ക്കു സമീപം താമസിക്കുന്നവര്‍ രാത്രി പുറത്തിറങ്ങരുതെന്നും ആളുകള്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഘമലയിലേക്കുള്ള ബസ് സര്‍വീസ് അരിക്കൊമ്പനെ പേടിച്ച് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചത് ഇന്നലെ പുനരാരംഭിച്ചു. എന്നാല്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചിട്ടില്ല.

വയനാട് കരുവളത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം വരുത്തിയാണ് മടങ്ങിയത്. കൃഷിയും പശുക്കക്കളുടെ തീറ്റപ്പുല്ല് എന്നിവ നശിപ്പിക്കുകയും കുടിവെള്ള വിതരണ പൈപ്പ് തകര്‍ക്കുകയും ചെയ്തു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തിയത്. മുന്‍പും പല തവണ ഇവിടെ ആന ഇറങ്ങി വ്യാപക നാശം വരുത്തിയിരുന്നു. കുളത്തൂപ്പുഴ ഭാഗത്തും കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നുണ്ട്. കുളത്തൂപ്പുഴിയില്‍ ചക്കക്കൊമ്പന്‍മാരാണ് എത്തുന്നത്. ചക്കയുള്ള പ്രദേശങ്ങളിലെത്തി ചക്ക അടത്തി മടങ്ങുന്നതാണ് പതിവ്. പോകുന്ന വഴിയില്‍ കാണുന്നതെല്ലാം നശിപ്പിച്ചാണ് യാത്ര. പാലോട്, ബ്രൈമൂര്‍, തുടങ്ങിയ തെക്കന്‍ മേഖലകളിലും അരിക്കൊമ്പന്റെ കക്ഷികള്‍ ഇറങ്ങിയിട്ടുണ്ട്.. ഇരുളിന്റെ മറപറ്റി നിശബ്ദ്മായി നില്‍ക്കാന്‍ കഴിയുന്ന ജീവിയാണ് ആന. അതുകൊണ്ട് വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ രാത്രിയാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അരിക്കൊമ്പന്‍ തമിഴിനാട്ടില്‍ നിന്ന് ദിശ ലഭിക്കുകയാണെങ്കില്‍ തിരികെ ചിന്നക്കനാലിലേയ്ക്ക് തന്നെയെത്തുമെന്ന് കണക്ക് കൂട്ടുന്നവരുമുണ്ട്. എന്നാല്‍ ചിന്നക്കനാലില്‍ ചക്കക്കൊമ്പനും കൂട്ടുകാരും രണ്ട് ദിവസമായി അല്പം ശാന്തമായാണ് പെരുമാറുന്നത്. അരിക്കൊമ്പനെ തിരിക്കിയിറങ്ങിയിരിക്കുകയാണ്. അരിക്കൊമ്പനെ കാടുകടത്തിയെന്ന വിവരം മനസിലാക്കിയാല്‍ അവര്‍ വലിയ അക്രമാസക്തരാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കാരളത്തില്‍ വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ നടക്കുന്ന കാട്ടാന ആക്രമണത്തിന് ശാശ്വ്തമായ പരിഹാര നിര്‍ദ്ദേശങ്ങളുണ്ടാകേണ്ടതാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അമിത ആത്മവിശ്വാസം വിനയായി:  (9 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (18 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (3 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (4 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (4 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends