ഡ്യൂട്ടിയുടെ ഭാഗമെന്നോണം ഓരോ പൊലീസുകാരനെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. രഹസ്യമായി സിഐയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ കടയുടമയോട് സിഐ ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ പരാതിപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും സിഐയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച് സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് പോത്തന്‍കോട് സിഐ ഡി. മിഥുന്‍ പറഞ്ഞു.

മാമ്പഴം അല്ലെങ്കില്‍ പച്ചമാങ്ങയും കേരളാ പോലീസും തമ്മില്‍ എന്തെങ്കിലും പിരിക്കാനാവാത്ത തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങിയിരിക്കുകയാണ്. അല്ലെങ്കില്‍ മാങ്ങയ്കക് പോലീസുകാരോട് എന്താ ഇത്രയും വിരോധം എന്നു വേണമെങ്കിലും ചോദിക്കാം. മാങ്ങ എവിടെ കണ്ടാലും എടുക്കും, അല്ലെങ്കില്‍ മോഷ്ടിക്കും, അതുമല്ലെങ്കിലോ പണം കൊടുക്കാതെ വാങ്ങി കൊണ്ടു പോകും. കാഞ്ഞിരപ്പള്ളിയിലെ മാങ്ങാക്കള്ളനെ കുടുക്കിയത് കടയിലെ സിസിടിവി ക്യാമറകളാണ്. എന്നാല്‍ അതിനേക്കാളൊക്കെ വലിയ തെളിവായി മാറിയത് കടവരാന്തകളില്‍ അലസമായി ഇരുന്ന സാധാരണക്കാരന്റെ കണ്ണ് ക്യാമറയായിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് മാങ്ങ വാങ്ങി പണം നല്‍കാതെ പൊലീസുകാരന്‍ മുങ്ങിത് തിരുവന്തപുരത്താണ്. തിരുവനന്തപുരം പോത്തന്‍കോട് കരൂരിലാണു സംഭവം. കഴക്കൂട്ടം എസിപിയുടെയും പോത്തന്‍കോട് സിഐയുടെയും പേരു പറഞ്ഞാണ് പൊലീസുകാരന്‍ മാങ്ങ വാങ്ങാന്‍ എത്തിയതെന്ന് കടയുടമ പറയുന്നു. 5 കിലോ മാങ്ങ വാങ്ങിയ ശേഷം, ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് അറിയിച്ച് പോയി. പോത്തന്‍കോട് സിഐയും എസ്‌ഐയും പലപ്പോഴും ഈ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാറുള്ളതിനാല്‍ കടയുടമയ്ക്ക് സംശയം തോന്നിയില്ല. അവര്‍ വാങ്ങുന്ന പതിവുള്ളതിനാലാണ് സംശയം തോന്നാതെ അഞ്ച് കിലോ മാമ്പഴം പൊതിഞ്ഞു കൊടുത്തത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം അക്കൗണ്ടിലെത്താതിരുന്നപ്പോഴാണ് കടയിലെത്തിയ സിഐയോട് കടയുടമ ഇക്കാര്യം പറഞ്ഞത്. തന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തിയയാളെ കണ്ടെത്തണമെന്ന് സിഐയും തീരുമാനിച്ചു. അങ്ങനെ ഇക്കാര്യം വ്യക്തമാക്കാതെ, ഡ്യൂട്ടിയുടെ ഭാഗമെന്നോണം ഓരോ പൊലീസുകാരനെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. രഹസ്യമായി സിഐയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ കടയുടമയോട് സിഐ ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ പരാതിപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും സിഐയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച് സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് പോത്തന്‍കോട് സിഐ ഡി. മിഥുന്‍ പറഞ്ഞു.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി കടയില്‍ നിന്നു മാങ്ങ മോഷ്ടിച്ച സിവില്‍ പൊലീസ് ഓഫീസറെ ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ട സംഭവം നടന്ന് അധികമാകും മുന്‍പാണ് പൊലീസിനു നാണക്കേടായി പോത്തന്‍കോട്ടും മാങ്ങാതട്ടിപ്പ് അരങ്ങേറിയത്. പോത്തന്‍കോട് സ്‌റ്റേഷനിലെ പോലീസുകാരെയെല്ലാം മുന്‍മുനയില്‍ നിറുത്തിയാണ് മാങ്ങാ വഞ്ചകനെ കണ്ടെത്തിയത്. പോത്തന്‍കോട് മാത്രമല്ല കേരളത്തിലെ പല മേഖലകളിലും ഇത്തരത്തില്‍ പോലീസ് എന്ന പറഞ്ഞെത്തുന്നവര്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് പറ്റിക്കുന്നുണ്ട്. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക, ഭക്ഷണം കഴിച്ചിട്ടു പാഴ്‌സലും കൂടി വാങ്ങിയ ശേഷം പണം കൊടുക്കാതെ പോവുക തുടങ്ങി പാവങ്ങളോട് ഗുണ്ടായിസം കാണിക്കുന്ന പോലീസുകാര്‍ ധാരാളമുള്ള നാടാണിത്.
പോത്തന്‍കോട് സംഭവിച്ച തട്ടിപ്പ് പുതിയതല്ലെന്നു സാരം. പോലീസുകാര്‍ പൊതുസ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് പോകുമ്പോഴും ഇത്തരം അതിക്രമങ്ങള്‍ നടത്താറുണ്ട്. മോലുദ്യോഗസ്ഥന്റെ പേരു പറഞ്ഞു മാങ്ങാ വാങ്ങി കൊണ്ടുപോയ പോലീസുകാരന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് സി. ഐ വന്നപ്പോള്‍ അദ്ദേഹം അഞ്ചു കിലോ മാമ്പഴം വാങ്ങിയതിന്റെ പണം കിട്ടാനുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ താന്‍ ആരെയും വിട്ടു മാമ്പഴം വാങ്ങിച്ചിട്ടില്ലെന്ന പറഞ്ഞതോടെ കച്ചവടക്കാരന്‍ തന്‍െര നഷ്ടം വേണ്ടെന്നു വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സി ഐ രഹസ്യ നീക്കം നടത്തി പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുന്ന വിവരം ആര്‍ക്കും അറിയില്ലായിരുന്നു. പോലീസുകാരനെതിരെ പരാതി നല്കാന്‍ കടക്കാരന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സി.ഐ യുടെ നിര്‍ബന്ധപ്രകാരം പരാതി നല്കുകയായിരുന്നു.
വ്യാപകമായി പോലീസുകാര്‍ ഇത്തരത്തില്‍ ചെറുകിട ക്ച്ചവടക്കാരെ ഭീഷണിപ്പെടുത്തിയും പോലീസ് മുറകാട്ടിയും സാധനങ്ങള്‍ പറ്റിച്ചു വാങ്ങുന്നുണ്ട്. പരാതിയാവത്തതു കാരണമാണ് ഇതു തുടരുന്നതും. ഫുട്പാത്ത് കച്ചവടക്കാരെയാണ് ഇത്തരക്കാര്‍ ഏറ്റവും കൂടുതല്‍ പിഴിഞ്ഞു കൊണ്ടിരിക്കുന്നത്.അഞ്ചു കിലോ മാമ്പഴം നഷ്ടപ്പെട്ടതിലല്ല, പോലീസ് സംവിധാനത്തിന നാണക്കേടുണ്ടാക്കുന്ന തരത്തിലായി പോയി പോലീസുകാരന്റെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പോലീസ് സേനയ്കക് ആദ്യത്തെ മാമ്പഴ കള്ളനെക്കൊണ്ടുണ്ടായ നാണക്കേട് തീരുന്നതിന് മുന്‍പാണ് അടുത്ത കള്ളനെ കണ്ടെത്തിയിരിക്കുന്നത്. മാങ്ങ വാങ്ങിയ പോലീസുകാരനെ കടക്കാരന്‍ തിരിച്ചറിഞ്ഞതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരിക്കുകയാണ്. നടപടിയുണ്ടാകുമെന്നു തന്നെയാണ് പ്രതീകഷിക്കുന്നത്.
https://www.facebook.com/Malayalivartha
























