നോക്കൂകൂലി വാങ്ങി ക്യാമറകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയെന്ന അപഖ്യാതിയുമായാണ് സ്ട്രിറ്റ് കേരളം വിടാനൊരുങ്ങുന്നത്. കേരളത്തില്‍ ഇനിയൊരു പ്രോജക്ടും ഏറ്റെടുക്കുന്നില്ലെന്നും ഏറ്റെടുത്ത പ്രോജക്ടുകളുടെ തുക സര്‍ക്കാരില്‍ നിന്ന് ഈടാക്കാന്‍ നിയമവഴി തേടുമെന്നും സ്ട്രിറ്റ് സിഇഒ മധുനമ്പ്യാര്‍ പറഞ്ഞു

സേഫ് കേരള പദ്ധതിയിലും കെ ഫോണ്‍ പദ്ധതിയിലുമുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സകല ഇടപാടുകളും അവസാനിപ്പിക്കാന്‍ വിവാദ കമ്പനിയായ എസ് ആര്‍ ഐ ടി തീരുമാനിച്ചിരിക്കുന്നു. സ്ട്രിറ്റിന്റെ പെട്ടെന്നുള്ള പിന്‍മാറ്റം ശരിക്കും പ്രതിപക്ഷത്ത് കടുത്ത അഭിപ്രായ ഭിന്നതയക്കിടയാക്കിയിരിക്കുന്നെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. നോക്കൂകൂലി വാങ്ങി ക്യാമറകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയെന്ന അപഖ്യാതിയുമായാണ് സ്ട്രിറ്റ് കേരളം വിടാനൊരുങ്ങുന്നത്. കേരളത്തില്‍ ഇനിയൊരു പ്രോജക്ടും ഏറ്റെടുക്കുന്നില്ലെന്നും ഏറ്റെടുത്ത പ്രോജക്ടുകളുടെ തുക സര്‍ക്കാരില്‍ നിന്ന് ഈടാക്കാന്‍ നിയമവഴി തേടുമെന്നും സ്ട്രിറ്റ് സിഇഒ മധുനമ്പ്യാര്‍ പറഞ്ഞു. കെ.ഫോണ്‍, എ ഐ ക്യാമറ എന്നിവയാണ് സട്രിറ്റിന് കേരളത്തിലുള്ള രണ്ട് പ്രധാന പ്രോജക്ടുകള്‍.
ക്യാമറകളെ കുറിച്ചുയരുന്ന വിവാദം അനാവശ്യമാണെന്നും 726 ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ക്യാമറ സ്ഥിപിച്ചതില്‍ ഒരു രൂപ പോലും സര്‍ക്കാരി്ല്‍ നിന്നും പറ്റിയിട്ടില്ല, പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ 150 കോടി രൂപ നല്കാനുണ്ട്. ഉപകരാറുകളെ കുറിച്ച് എത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവും സ്പിരിറ്റും നശിപ്പിക്കുന്ന തരത്തിലുള്ള വിവാദങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. അത് സഹിച്ച കമ്പനിയ്ക്ക് മുന്നോട്ടു പോകാനാകില്ല. കരാറുകളെല്ലാം കൃത്യമായാണ് നടത്തിയത്. കമ്പനിയുടെ ഊര്‍ജ്ജം കെടുത്തുന്ന തരത്തിലുള്ള പ്രവണതകളാണുണ്ടായിരിക്കുന്നത്. ഏതു രേഖ വേണമെങ്കിലും പരിശോധിക്കാവുന്നതേയുള്ളൂ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മധുനമ്പ്യാര്‍ പറയുന്നു. വിവാദങ്ങള്‍ കത്തി നില്ക്കുന്നതിനിടെയാണ് കമ്പനിയുടെ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ കമ്പനിയുടെ പിന്‍മാറ്റം സമ്മര്‍ദ്ദതന്ത്രമാണോയെന്ന കാര്യത്തിലും സംശയമുണ്ട്. ക്യാമറ ഇടപാടില്‍ ഗോവന്ദന്‍ മാഷ് പൊട്ടിതെറിച്ച് മെഴുകാന്‍ ശ്രമിച്ചെങ്കിലും അതൊന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടില്ല. ക്യാമറ ഇടപാടിലും, കെ ഫോണ്‍ പദ്ധതിയിലും കേന്ദ്ര ഇന്‍കംടാക്‌സും, ഇഡി അന്വേഷണം ആരംഭിച്ചതോടെയാണ് കമ്പനിയുടെ പിന്‍മാറ്റം എന്നതും കാണേണ്ടതാണ്. ഐടി വകുപ്പും, ഇഡിയും ഇന്നലെ സെക്രട്ടറിയേറ്റിലെത്തി വ്യവസായ വകുപ്പിന്റെ കരാര്‍ സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചിരുന്നു. അന്‍പത്തൊന്ന് കോടി രൂപയ്ക്ക് തീരാവുന്ന പദ്ധതിയ്ക്ക് 232 കോടി രൂപയ്ക്ക കരാറുണ്ടാക്കിയതെങ്ങനെയെന്ന കാര്യത്തില്‍ സംശയം മാറിയിട്ടില്ല. അഞ്ചു വര്‍ഷത്തേയ്ക്കുള്ള അന്യൂവല്‍ മെയിന്റനന്‍സും, കോര്‍പ്പറേറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനാണ് കൂടുതല്‍ തുകയ്ക്ക് കരാര്‍ നല്കിയതെന്നാണ് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് പുറമേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ക്യാമറകള്‍ സ്ഥാപിക്കാന്‍ പണം മുടക്കിയ കമ്പനികളും വെട്ടിലായിരിക്കുകയാണ്. കെല്‍ട്രോണ്‍ കരാറുകള്‍ വീതിച്ചു നല്കിയെങ്കിലും കെല്‍ട്രോണ്‍ ഇപ്പോള്‍ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയിരിക്കുകയാണ്. പ്രസാഡിയോ, സട്രിറ്റ് എന്നീ കമ്പനികളാണ് വിവാദത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രസാഡിയോയ്ക്കുള്ള ഉന്നത ബന്ധങ്ങളാണ് ലാഭമെല്ലാം അവരിലേയ്‌ക്കെത്താന്‍ വഴിയൊരുക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
വിപണിയില്‍ 1.60 ലക്ഷം രൂപ വിലയുള്ള മൂന്ന് മെഗാപിക്‌സല്‍ ക്യാമറയ്ക്ക് കെല്‍ട്രോണ്‍ നല്കിയിരിക്കുന്നത് 9.96 ലക്ഷം രൂപയാണ്. വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലയുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറയ്ക്ക് കെല്‍ട്രോണ്‍ നല്കിയിരിക്കുന്ന വില 10.32 ലക്ഷം രൂപയാണ്. ഇങ്ങനെ തൊട്ടാല്‍ പൊള്ളുന്ന കണക്കുകളാണ് പുറത്തു വരുന്നത്.
എ.ഐ ക്യാമറ കഥകളിലൂടെയാണ് സര്‍ക്കാര്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കെ.ഫോണും കൈമാറിയെന്ന വിവരം പുറത്തു വരുന്നത്. കെ ഫോണ്‍ പദ്ധതി നടത്തിപ്പിലും വരുമാനത്തിലും നിര്‍ണായക പങ്കാളിത്തമുള്ള മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറായി 3 വര്‍ഷത്തേക്ക് എസ്ആര്‍ഐടിയെ നിയമിച്ചിരിക്കുന്നത്. കോടികളുടെ ഇടപാടുകള്‍ അവസാനിപ്പിച്ച് എസ് ആര്‍ ഐ ടി കളം വിടുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. സമ്മര്‍്ദ്ദ തന്ത്രത്തിലൂടെ വിവാദങ്ങളെ കെട്ടടക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നുവേണം വിലയിരുത്താന്‍. എന്തായാലും കമ്പനിയുടെ നികുതി വിവരങ്ങള്‍ ഐ ടി അന്വേഷിച്ചു തുടങ്ങിയതോടെ കമ്പനി ഡയറക്ടര്‍മാരിലും ആശങ്കയുണ്ടായി തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തെ കമ്പനി ഭയപ്പെടുന്നു എന്നുവേണം കരുതാന്‍. എന്തായാലും കേരളത്തില്‍ നിന്ന് അത്രപെട്ടെന്നങ്ങ് ഊരി പോകാന്‍ കമ്പനിയ്ക്കാവില്ല. കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷവും അടുത്ത നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























