ഇന്ദിരയ്ക്ക് ആകാമെങ്കിൽ മോദിക്കും ആവാം..അവസാന വാക്കുകൾ ഷായുടെ,,28ന് അത് തന്നെ സംഭവിക്കും...ആരൊക്കെ എതിർത്തിട്ടും കാര്യമില്ല..ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരം...

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ എല്ലാം തത്കാലത്തേക്ക് അങ്ങോട്ടേക്ക് മാറ്റി വയ്ക്കുന്നതാവും നല്ലത്, അല്ലാതെ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല എന്നുള്ളതാണ് സത്യം, കുറച്ചു ദിവസമായി പുതിയ പാർലമെന്റ് കെട്ടിടം ആര് ഉദ്ഘടനം ചെയ്യും എന്നതിനെ ചൊല്ലി തർക്കം നടക്കുന്നു. അതിൽ തീരുമാനം ആയി..പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്‌താവനയിറക്കി രംഗത്ത് വന്നിരുന്നു.. 'സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും' എന്ന് പ്രസ്‌താവനയിൽ വിമർശനമുണ്ട്.പാർലമെന്റിൽ ജനാധിപത്യത്തിന്റെ ആത്മാവിനെ പുറന്തള്ളപ്പെടുമ്പോൾ പുതിയ മന്ദിരത്തിന് യാതൊരു മൂല്യവുമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ പോരാട്ടം തുടരും. ഞങ്ങളുടെ സന്ദേശം ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കും. രാഷ്‌ട്രപതിയെ ഒഴിവാക്കി സ്വന്തമായി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണവുമാണ്.എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്, എന്നാൽ വാക്കുകൾ കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും..പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം ഔദ്യോഗികിമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കും.ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.ഞായറാഴ്ച ഉച്ചയ്ക്ക് 12മണിക്ക് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം നിർവഹിക്കുക. പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള ദീർഘവീക്ഷണത്തിന്റെ തെളിവാണെന്നും മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ പ്രധാനമന്ത്രി മോദി നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ഒന്നാണ് ചരിത്ര പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുക എന്നതും. ഐതിഹാസികമായ ചോള രാജവംശത്തിന്റെ 'സങ്കോള' എന്ന പുരാതന അവശേഷിപ്പിനെ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്നും ഷാ പ്രഖ്യാപിച്ചു. സങ്കോള സ്വാതന്ത്ര്യത്തിന്റെയും നിഷ്‌പക്ഷ ഭരണത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ഉദ്‌ഘാടനം ഒറ്റക്കെട്ടായി ബഹരിഷ്കരിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചത്. ഉദ്ഘാടനം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, എഎപി, ജെഡിയു, ഡിഎംകെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെഎംഎം, എൻസി, ആര്‍എല്‍ഡി, ആര്‍എസ്പി, വിസികെ, എംഡിഎംകെ എന്നീ 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി.
ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് സ്വന്തം പ്രസ്താവനയാകും ഇറക്കുക..പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. നേരത്തെ രംഗത്ത് വന്നിരുന്നു..പാർലമെന്റ് അനക്‌സ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ലൈബ്രറി രാജീവ് ഗാന്ധിയുമാണ് ഉദ്ഘാടനം ചെയ്തത്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൂടാ എന്ന് അദ്ദേഹം ചോദിച്ചത്, ഹർദീപ് സിംദ് പുരി ചോദിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തെ വിമർശിക്കുകയും അതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നവർ നേരത്തെ ഇതിന്റെ ആവശ്യകത അറിയിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും , ആരൊക്കെ പ്രതിഷേധവുമായി വന്നാലും പറഞ്ഞ ദിവസം അത് തന്നെ നടക്കും, പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘടനം ചെയ്യും, അതിൽ യാതൊരു സംശയവും വേണ്ട...
https://www.facebook.com/Malayalivartha
























