പിറന്നാള്‍ ദിനത്തിലും പിണറായിക്ക് ഭരണിപ്പാട്ട്;സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ മുഖ്യനെ പൊക്കിയപ്പോള്‍ ട്രോളി ഓടിച്ച് മലയാളി,റിയാസിന്റെ പോസ്റ്റിന് താഴെ കൂട്ട ആക്രമണം,വെറുതെ ക്ഷമ പരീക്ഷിക്കരുത്,ഈ സാധനത്തെ ഇറക്കിവിടടേന്ന് മലയാളി

സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ പിണറായി വിജയന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ആശംസകള്‍ മാത്രമല്ല മുഖ്യമന്ത്രിക്ക് പിറന്നാളായിട്ട് ട്രോളും കിട്ടുന്നുണ്ട്. സര്‍ക്കാരിനെതിരെ രോഷം അണപൊട്ടി നില്‍ക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ മലയാളി മുഖ്യനെ എടുത്തുടുക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിട്ട പോസ്റ്റിന് താഴെ പൂരപ്പാട്ട്. കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകള്‍ എന്നാണ് റിയാസിട്ട പോസ്റ്റ്. കരുത്തോടെ കക്കുന്ന എന്നാക്കൂ റിയാസേന്നാണ് പൊങ്കാല വന്നിരിക്കുന്നത്. ശ്ശെടാ ഇതിപ്പോള്‍ പിറന്നാളായാലും മുഖ്യമന്ത്രിയ്ക്ക് എയറില്‍ കേറാനാണ് വിധി. ട്രോളുകളും പൊങ്കാലകളും അതിര് കടക്കുന്നുമുണ്ട്. സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ മുഖ്യമന്ത്രിയെ അങ്ങ് തള്ളിമറിച്ചിട്ടുണ്ട്. കേരളത്തിന്റെ ക്യാപ്റ്റന്,കേരളത്തെ ലോക നെറുകയിലെത്തിച്ച നേതാവിന് പിറന്നാളാശംസകല്‍ തുടങ്ങി കമന്റുകള്‍. സിപിഎമ്മിന്റെ ക്യാപ്റ്റന്‍ എന്ന് വേണമെങ്കില്‍ പറഞ്ഞോ കേരളത്തിന്റെ ക്യാപ്റ്റനെന്ന് തള്ളല്ലേന്നാണ് ട്രോള്‍. പിണറായി ഭരണം വന്നതിന് പിന്നാലെയാണോ കേരളത്തെ ലോകം അറിഞ്ഞ് തുടങ്ങിയത്. അതിന് മുന്‍പ് വേറാരും കേരളം ഭരിച്ചിട്ടില്ലെ. തുടങ്ങി വാദപ്രതിവാദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.
നല്ല ബെസ്റ്റ് ദിവസം തന്നെയാണ് മുഖ്യമന്ത്രിയുെട പിറന്നാള്‍. കിന്‍ഫ്രയിലെ തീ പിടുത്തത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം കത്തിനില്‍ക്കുകയാണ്. കത്തിയതല്ല അഴിമതി ഒതുക്കാന്‍ കത്തിച്ചതാണെന്ന ആരോപണമാണുള്ളത്. തീ അണയ്ക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അങ്ങനെ ആകെ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനം. ഇതോടെ സമനില തെറ്റി ജനം മുഖ്യനെ എടുത്ത് കുടയുകയാണ്. കപ്പിത്താന്‍ ഈ കപ്പല്‍ മുക്കുക മാത്രമല്ല കേരളം ചുട്ടെരിക്കുമെന്നാണ് രോഷം പുകയുന്നത്. മറ്റൊരു സിപിഎം നേതാക്കളും ഇതുപോലെ പഴി കേട്ടിട്ടുണ്ടാകില്ല. ഇതുപോലെ ജനങ്ങള്‍ വെറുത്തിട്ടുളള ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഉണ്ടാകില്ല.
കിന്‍ഫ്രയിലെ തീ പിടുത്തത്തിന് പിന്നില്‍ വലിയ കളി നടന്നിട്ടുണ്ടെന്നാണ് ആരോപണം ശക്തമാകുന്നത്. ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് ഗോഡൗണുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തം. ന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.പി.ഇ. കിറ്റ്, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിപണിവിലയെക്കാള്‍ മൂന്നും നാലും മടങ്ങ് ഉയര്‍ന്നവിലയ്ക്ക് എല്ലാ നടപടിക്രമങ്ങളും മറികടന്ന് വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതിനുപിന്നാലെ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ കോര്‍പ്പറേഷനില്‍നിന്ന് നഷ്ടമായത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ംപ്യൂട്ടറില്‍നിന്ന് ഡിലിറ്റ്‌ചെയ്ത ഫയലുകള്‍ പിന്നീട് വീണ്ടെടുത്തെന്നും ഡിലിറ്റ് ചെയ്തയാളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അറിയിച്ച് കോര്‍പ്പറേഷന്‍ രംഗത്തുവന്നെങ്കിലും ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കോര്‍പ്പറേഷനായില്ല. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍ അടക്കമുള്ളവരെ സ്ഥാനത്തുനിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് ധനകാര്യപരിശോധനാ വിഭാഗവും അന്വേഷണംനടത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ ലോകായുക്തയെ സമീപിച്ചിരുന്നു. പി.പി.ഇ. കിറ്റ്, ഗ്ലൗസ്, തെര്‍മോമീറ്റര്‍ തുടങ്ങിയവ വാങ്ങിയതില്‍ 600700 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങി 13 പേരാണ് കേസിലെ പ്രതികള്‍. ജൂണ്‍ 15ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്റെ കൊല്ലത്തെയും തൊട്ടുപിന്നാലെ തിരുവനന്തപുരത്തെയും ഗോഡൗണുകളിലെ തീപ്പിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടത്തിയ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ മായ്ച്ചുകളഞ്ഞെന്ന ആരോപണത്തിനുപിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറിലേറെ ഫയലുകള്‍ നഷ്ടമായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് പോലീസ് ആന്വേഷണം നടത്തിയെങ്കിലും മരുന്നിടപാടുമായി ബന്ധപ്പെട്ട ഫയലുകളല്ല നഷ്ടമായതെന്ന് പറഞ്ഞ് ആരോഗ്യവകുപ്പുതന്നെ തടിയൂരി. നടന്നിരിക്കുന്ന ആരുടെയൊക്കെയോ തിരക്കഥയാണ്. സര്‍ക്കാരിന് നേരെ തന്നെ വിരല്‍ചൂണ്ടപ്പെടുന്നു. അങ്ങനെ സര്‍ക്കാര്‍ അടിമുടി പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ മുക്യന്റെ പിറന്നാള്‍. ജനം എടുത്തുടുക്കാതിരിക്കുമോ.
https://www.facebook.com/Malayalivartha
























