കള്ളുഷാപ്പുകള്‍ പൂട്ടിയെങ്കിലും സ്പിരിറ്റ് വന്നതിന്റെ അന്വേഷണവുമായി എക്‌സൈസ് സംഘം മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതിയോടെ സ്പിരിറ്റ് എത്തുന്ന സ്ഥാപനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഒരു വിഭാഗം എക്‌സൈസ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തണമെന്ന വാദവും ഉയര്‍ന്നിരുന്നു

കൊല്ലത്തും , തിരുവന്തപുരത്തും സര്‍ക്കാര്‍ മരുന്ന് ഗോഡൗണുകള്‍ക്ക് അടുത്തടുത്ത ദിവസങ്ങളില്‍ തീപിടിച്ചതിലെ ദുരൂഹത പലവഴിയ്ക്കും ഉയരുന്നുണ്ട്. ലോകായുക്തയിലെ കേസ് അട്ടിമറിക്കാനെന്ന വാദമുയരുന്നതോടൊപ്പം തന്നെ മരുന്ന ഗോഡൗണുകളിലെ തീവെട്ടിക്കൊള്ളകള്‍ മറച്ചു വെയ്ക്കാനാണോ ഈ തീ നാടകമെന്നും സംശയിക്കുന്നവരുണ്ട്. കേരളത്തിലെ കള്ളുഷാപ്പുകളില്‍ അനധികൃതമായ സ്പിരിറ്റെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെയാണ് എക്‌സൈസ് സംഘം കള്ളുഷാപ്പുകള്‍ പൂട്ടിച്ചത്. കള്ളുഷാപ്പുകള്‍ പൂട്ടിയെങ്കിലും സ്പിരിറ്റ് വന്നതിന്റെ അന്വേഷണവുമായി എക്‌സൈസ് സംഘം മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതിയോടെ സ്പിരിറ്റ് എത്തുന്ന സ്ഥാപനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഒരു വിഭാഗം എക്‌സൈസ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തണമെന്ന വാദവും ഉയര്‍ന്നിരുന്നു.
ഇതിന്റെ ഭാഗായി ആരോഗ്യ വകുപ്പിനോട് എക്‌സൈസ് വകുപ്പ് വവിരങ്ങള്‍ ആരാഞ്ഞിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ട് ഗോഡൗണുകളിലും അഗ്നി ബാധയുണ്ടായിരിക്കുന്നത്. ബ്ലീച്ചിംഗ് പൗഡര്‍ ചൂടായി തീ കത്തിയെന്നും അത് സാനിട്ടറൈസിലേയ്ക്കും സ്പിരിറ്റിലേയ്ക്കും പടര്‍ന്നാണ് വന്‍ അഗ്നി ബാധയുണ്ടായിരിക്കുന്നതെന്നാണ് വിശദീകരണം നല്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെയൊക്ക അനുവദനീയമായതില്‍ കൂടുതല്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നെന്ന് വ്യ്കതമാണ്. സര്‍ക്കാര്‍ അനുമതിയുടെ മറവില്‍ സ്പിരിറ്റ് എത്തിച്ച് പുറത്തെ അബ്കാരി ലോബിയക്ക് വിതരണം ചെയ്യുന്നുണ്ടോയെന്ന കാര്യവും സംശയ നിഴലിലാണ്. സുലഭമായി വ്യജമദ്യം ലഭിക്കുന്ന കേരളത്തില്‍ ഇത്രയധികം സ്പിരിറ്റ് എത്തുന്നതെങ്ങനെയെന്ന കാര്യം എക്‌സൈസ് വകുപ്പിനെയും കുഴപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അതേ സമയം, കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പനിയ്ക്കുള്ള പാരസെറ്റമോള്‍ പോലുമില്ലെന്ന വസ്തുത തള്ളിക്കളയാനാവില്ല. . അടുത്തടുത്തായി രണ്ട് മരുന്നു ഗോഡൗണുകള്‍ കത്തിയപ്പോഴാണ് സര്‍ക്കാരും കെഎംസി എലും കാലാവധി കഴിഞ്ഞ മരുന്നുകളാണ് അഗ്നി പടര്‍ത്തിയതെന്ന വിവരം പറയുന്നത്. സാധാരണക്കാരന്‍ ചികിത്സയ്ക്കായി പെടാപാടുപെടുമ്പോള്‍ മരുന്നുകളുടെ കാലാവധി കഴിയുന്നതെങ്ങനെയെന്ന സംശയം ബാക്കിയാകുന്നു.വിതരണം ചെയ്യാനല്ലെങ്കില്‍ ഇവയൊക്കെ വാങ്ങിച്ചു കൂട്ടിയതെന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കമ്മിഷന്‍ തന്നെയാണ് മുഖ്യം.
മരുന്ന് വാങ്ങി കമ്മിഷന്‍ പറ്റി കഴിഞ്ഞാല്‍ പിന്നെ അവ പാവപ്പെട്ടവര്‍ക്കായി കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ ഇവിടെയൊരു സംവിധാനമില്ലെന്ന കാര്യം വ്യക്തമാണ്. ഡോ.വന്ദനദാസിനെ പച്ചക്ക് കുത്തിക്കീറിയപ്പോള്‍ ഇവിടത്തെ സിസ്റ്റം അതായത് ഭരണ സംവിധാനം തകര്‍ന്നിരിക്കുന്നു എന്നു ഹൈക്കോടതിയ്ക്ക് പോലും പറയേണ്ടി വന്നത് ഗതികേടുകൊണ്ടാണ്.എന്നിട്ടും രാജ്യത്താകമാനം പത്രങ്ങളില്‍ കേരളം ഒന്നാമതെന്ന് വീമ്പിളക്കി പരസ്യം നല്കി വാര്‍ഷികം കൊട്ടിഘോഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നതും ശ്രദ്ധേയമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളുടെ ലിസ്റ്റുണ്ടാക്കി നഷ്ടം പെരുപ്പിച്ചു കാട്ടി കമ്പനികളില്‍ നിന്ന് വീണ്ടും പണം വാങ്ങി കീശ വീര്‍പ്പിക്കുന്ന തീവെട്ടിക്കൊള്ളയാണ് കേരളത്തിന്റെ ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് വ്യക്തമാണ്.
കോടികളുടെ മരുന്ന് സംഭരിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സോ ഫയര്‍ സേഫ്ടി സംവിധാനങ്ങളോയില്ലാ എന്ന വിവരം കേരള സര്‍ക്കാരിന്റ തികഞ്ഞ പിടിപ്പു കേടിനെയാണ് പുറത്തു കൊണ്ടു വന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഫയര്‍ ഫോഴ്‌സ് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഡിജിപി ബി.സന്ധ്യയുടെ തുറന്നു പറച്ചില്‍ സര്‍ക്കാരിനെ തികച്ചും വെട്ടിലാക്കിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത രണ്ട് മരുന്നു ഗോഡൗണുകളാണ് തീപിടിച്ചത്. ഫയര്‍ സംരക്ഷണത്തിനായുള്ള യാതൊരു സൗകര്യങ്ങളുമില്ല. ബന്ധപ്പെട്ട ഒരു വകുപ്പിന്റെയും അനുമതിയുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ബി.സന്ധ്യ തുറുന്നു പറഞ്ഞതോടോ സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമായിരിക്കുകയാണ്. ഇവിടെയാണ് സ്പിരിറ്റും വന്‍തോതില്‍ സൂക്ഷിച്ചിരുന്നതെന്ന കാര്യം മറന്നുകൂടാ.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ ഒരാഴ്ചക്കിടെ രണ്ടു തീപിടിത്തം ഉണ്ടായതോടെ അട്ടിമറി സംശയവും ബലപ്പെടുന്നു എന്നു മാത്രമല്ല തീയ്ക്ക് പിന്നില്‍ വ്യക്തമായ ഉദ്ദേശങ്ങളുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തം ആവര്‍ത്തിക്കുന്നത്. സംഭവങ്ങളില്‍ പ്രഖ്യാപനത്തിനപ്പുറം കാര്യമായ അന്വേഷണം നടക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കോവിഡ് സമയത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തുകയും ചെയ്തതോടെ ലോകായുക്തയും വെട്ടിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























