ജീവനക്കാർ വീടുകളിൽനിന്ന് മാലിന്യവുമായെത്തി സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടിയെന്ന് സർക്കാർ...ഏമാന്മാരെ പൊക്കാൻ സി സി ടി വി ..പിണറായിക്ക് അടുത്ത തലവേദന...വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കും...

തിരുവനന്തപുരത്തു വരുമ്പോൾ എപ്പോഴും സെക്രട്ടറിയേറ്റും നിയമസഭയും കാണാതെ പോകാത്തവർ കുറവായിരിക്കും..രണ്ടു വലിയ ഭരണ സിരാ കേന്ദ്രങ്ങൾ..നീണ്ടു നിവർന്നു കിടക്കുന്ന കെട്ടിടം...കേരള സർക്കാരിന്റെ ഭരണ സിരാകേന്ദ്രമാണ് കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ്.മന്ത്രിമാരുടെയും സർക്കാർ വകുപ്പ് സെക്രട്ടറിമാരുടെയും കാര്യാലയങ്ങളും പ്രധാനപ്പെട്ട മറ്റ് കാര്യാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന തലമാണിത്. വകുപ്പുകളുടെ സമുച്ചയത്തെയാണ് സെക്രട്ടേറിയറ്റ് സൂചിപ്പിക്കുന്നത്. അതത് വകുപ്പിന് കേബിനറ്റ് പദവിയുള്ള മന്ത്രിമാരും വകുപ്പ് മേധാവികളായി സർക്കാരിന്റെ സെക്രട്ടറിമാരും (Secretary to Government) ഉണ്ട്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് നർമദ റോഡിൽ ആണ് സെക്രട്ടേറിയേറ്റ് കെട്ടിട സമുച്ഛയം സ്ഥിതിചെയ്യുന്നത്. ഒരുപാട് ഉദ്യോഗസ്ഥരാണ് അവിടെ ജോലി ചെയ്യുന്നതും..പലപ്പോഴും എന്നാൽ പല അഴിമതിയുടെയും കൂടാരമാണ് ഈ പറയുന്ന സെക്രട്ടറിയേറ്റ്, അതിനു എവിടെ സർക്കാർ ഉദ്യോഗസ്ഥരുണ്ടോ അവിടെ അഴിമതിയും കൈക്കൂലിയും എന്നാണല്ലോ..ഏതായാലും സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇപ്പോൾ സുഖമായി, ഇനി വേസ്റ്റ് എവിടെ കൊണ്ട് പോയി തട്ടും എന്നോർത്ത് വിഷമിക്കണ്ട.
എല്ലാം കൊണ്ട് വന്നു തട്ടുന്നത് സെക്രട്ടറിയേറ്റിൽ..വീടുകളിലെ മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ നിക്ഷേപിക്കുന്നതിനെതിരെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സർക്കുലർ.മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാർ ബക്കറ്റുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തി. അവശിഷ്ടങ്ങൾ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരിൽനിന്നു പരാതികളും ലഭിച്ചു. എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങള്‍ ഓഫിസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നു. മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ആലോചന. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരും.എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണം. കുപ്പിയിൽ അലങ്കാര ചെടികൾ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി.
പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണിത്. ഡെങ്കിപ്പനിപോലെ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ പലഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സുരക്ഷാ പ്രശ്നമുള്ളതിനാൽ നീക്കം ചെയ്യാനും നിർദേശം നല്‍കി
https://www.facebook.com/Malayalivartha























