ലോട്ടറി കച്ചവടക്കാരൻ സാന്റിയാഗോ മാർട്ടിൻ ഫയൽ ചെയ്ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണം ; മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് സുപ്രീം കോടതിയെ സമീപിച്ചു

മുൻ ധനകാര്യ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ലോട്ടറി കച്ചവടക്കാരൻ സാന്റിയാഗോ മാർട്ടിൻ ഫയൽ ചെയ്ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണമെന്ന ആവശ്യവുമായാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഗാങ്ടോക് കോടതിയിലുള്ള കേസാണ്. ആ കേസാണ് കേരളത്തിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് .
സംസ്ഥാന ധനകാര്യ മന്ത്രിയായിരുന്ന സമയം അദ്ദേഹം ഒരു വാർത്താ സമ്മേളനം നടത്തി. അപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അത് അപകീർത്തികരമാണെന്നാണ് ആരോപിച്ചായിരുന്നു സാന്റിയാഗോ മാർട്ടിൻ സിവിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. എഴുപത് വയസ് കഴിഞ്ഞെന്നും കേസ് നടത്തിപ്പിനായി 3,000-ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് ഗാങ്ടോക്കിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഹർജിയിൽ ഐസക് ചൂണ്ടിക്കാട്ടുന്നു.
സിവിൽ മാനനഷ്ട കേസിൽ മാർട്ടിൻ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തോമസ് ഐസക് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തതെങ്കിലും കേസ് സർക്കാർ നടത്തുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നത് . സംസ്ഥാന ധനകാര്യ മന്ത്രിയായിയിരുന്ന സമയമായിരുന്നു, ഐസക് ഈ പ്രസ്താവന നടത്തിയത്.
സർക്കാരിനോടനുബന്ധിച്ച് നടന്ന നടത്തിയ വാർത്താ സമ്മേളനമായതിനാൽ ഈ കേസ് സർക്കാരിന് നടത്താമെന്നാണ് കിട്ടിയ നിയമോപദേശം. മുൻ സ്റ്റാന്റിങ് കോൺസൽ ജി. പ്രകാശാണ് ഐസക്കിന്റെ ഹർജി ഫയൽ ചെയ്തിരുന്നു. . പ്രകാശിനെ കേസ് നടത്താൻ ചുമതലപെടുന്ന ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha























